June 4, 2026

സ്നേഹത്തിൽ എല്ലാവരെയും ഒരൊറ്റ മധുരഗാനത്തിൽ ഒന്നിപ്പിക്കുന്ന സഭയുടെ തിളങ്ങുന്ന പ്രതീകമാണ് ഗായക സംഘം ഗായക സംഘത്തോടുള്ള ലിയോ മാർപാപ്പയുടെ സ്നേഹം നിറഞ്ഞ ഉപദേശങ്ങൾ

സംഗീതമെന്ന സമ്മാനം വഴിയായി നമ്മുടെ ഹൃദയങ്ങളെ സംവദിക്കുന്നതിനും, വാക്കുകൾക്ക് എല്ലായ്പ്പോഴും പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുവാൻ സാധിക്കുന്നു. പ്രത്യേകിച്ച്, സംഗീതം, മനുഷ്യന്റെ സ്വാഭാവികവും പൂർണ്ണവുമായ പ്രകടനത്തെ പ്രതിനിധീകരിക്കുന്നു: മനസ്സ്, വികാരങ്ങൾ, ശരീരം, ആത്മാവ് എന്നിവ ആശയവിനിമയം ചെയ്യാൻ ഇവിടെ ഒന്നിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, സ്നേഹിക്കുന്നവർ പാടുന്നത് ഉചിതമാണ്. പാടുന്നയാൾ സ്നേഹം മാത്രമല്ല അവന്റെ ഹൃദയത്തിലെ വേദന, ആർദ്രത, ആഗ്രഹം എന്നിവ പ്രകടിപ്പിക്കുകയും, താൻ ആരെക്കുറിച്ചാണോ പാടുന്നത്, ആ വ്യക്തിയെ സ്നേഹിക്കുകയും ചെയ്യുന്നു. ദൈവജനത്തിന്, സംഗീതമെന്നത്, […]

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! ഈ പ്രാർത്ഥനാ ജപത്തിന്റെ ആരംഭവും വളർച്ചയും; അതോടൊപ്പം ഈ ജപത്തിനു സഭ അനുവദിച്ചിരിക്കുന്ന ദണ്ഡ വിമോചനവും

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ പ്രാർത്ഥന പുസ്തകമായ റാക്കോൾട്ടയിൽ (the Raccolta ) (അക്ഷരാർത്ഥത്തിൽ “ശേഖരം”) ആദ്യമായി പ്രസിദ്ധീകരിച്ചു. ഈ ഇറ്റാലിയൻ പ്രാർത്ഥനയുടെ വിവർത്തനമാണ് ( “Sia lodato e ringraziato ogni momento il Santissimo e Divinissimo Sacramento.”) പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന. ഇത് 1810-ൽ ടെലിസ്‌ഫോറോ ഗല്ലിയാണ് ആദ്യമായി സമാഹരിച്ചത്. ഇറ്റാലിയൻ ഒറിജിനലിൻ്റെ […]

“ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു; ദിവ്യകാരുണ്യമെന്ന അത്ഭുതം”

“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ. കത്തോലിക്ക സഭയിൽ 38 വേദപാരംഗതർ ഉണ്ട്. അവരിൽ എറ്റവും അവസാനമായി വേദപാരംഗതനായി പ്രഖ്യാപിക്കപ്പെട്ടതു വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാനാണ്. വിശുദ്ധ കുർബാനയുടെ വലിയൊരു ഭക്തനായ വിശുദ്ധൻ തന്റെ കത്തോലിക്ക സഭയിലേക്കുള്ള തിരിച്ചുവരവിന്റെ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്നത് ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു ദിവ്യകാരുണ്യമെന്ന അത്ഭുതം. 1801 […]

വിശുദ്ധ കുർബാനയോടുള്ള അദമ്യമായ സ്നേഹത്താൽ ‘ദൈവത്താൽ മത്തുപിടിച്ച വിശുദ്ധൻ’ എന്നു അറിയപ്പെട്ട വി. ഷാർബെൽ മക്ലൂഫ് (1828-1898)

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തിയ തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ വി. ഷാർബെൽ മക്ലൂഫിന്റെ കബറിടം സന്ദർശിച്ചു. വിശുദ്ധ കുർബാനയോടുള്ള അദമ്യമായ സ്നേഹത്താൽ ‘ദൈവത്താൽ മത്തുപിടിച്ച വിശുദ്ധൻ’ എന്നാണ് ഷാർബെൽ അറിയപ്പെട്ടിരുന്നത്. “ദിവ്യകാരുണ്യം എന്ന അദ്ഭുതത്തെക്കാൾ മഹത്തരമായി യാതൊന്നുമില്ല.” അദ്ദേഹം പറയുമായിരുന്നു. വി. ഷാർബെൽ മക്ലൂ ഫിന്റെ ദിവ്യകാരുണ്യ സ്നേഹം നമ്മെയും പ്രോചോദിപ്പിക്കും. […]

ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിൽ ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് പഠനങ്ങൾ!!

വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ജേണല്‍ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നുപോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു. […]

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

പരമ്പരാഗത ലത്തീൻ കുർബാന/ ട്രൈഡന്റൈൻ കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്നപ്പോൾ!! ചരിത്രത്തിലേക്ക് ..

നൂറുകണക്കിന് വൈദികരുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ യുഎസ് കർദിനാൽ റേമൻ ബുർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരമ്പരാഗത ലത്തീൻ കുർബാന അർപ്പിച്ചു. ലിയോ 14ലാമൻ പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെയാണ് 1962ലെ ട്രെഡന്റിയൻ പാരമ്പര്യത്തിലുള്ള പ്രത്യേക ആരാധനാക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന നടന്നത്. പുതിയ പാപ്പ അധികാരമേറ്റ ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ആദ്യത്തെ പരമ്പരാഗത ലത്തീൻ കുർബാനയാണിത്. ആരാധനാ പാരമ്പര്യത്തിന്റെ തുടർച്ചയായും സഭയക്കുള്ളിലെ ഐക്യത്തിന്റെ നിമിഷമായും ഈ അനുമതി നിലകൊള്ളുന്നുവെന്ന് യുഎൻ വോക്ക് ഇന്റർനാഷണൽ സംഘടനയുടെ പ്രസിഡന്റ് […]

ഒരു വിശുദ്ധന്റെ രൂപം വളരെ പ്രസിദ്ധമാണ്; ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

വിശുദ്ധ ആന്റണി മേരി ക്ലാരെറ്റിന്റെ തിരുന്നാൾ ഇന്ന് ആഘോഷിക്കുമ്പോൾ വിശുദ്ധന്റെ ജീവിതത്തിലെ അത്ഭുതകരമായിരുന്ന ഒന്നായിരുന്നു ഈശോയുടെ നിരന്തര സാന്നിധ്യം. അദ്ദേഹം കർത്താവിന്റെ കൗദാശിക സാന്നിധ്യം നിരന്തരം ഹൃദയത്തിൽ സൂക്ഷിക്കാൻ അനുവദിക്കപ്പെട്ടിരുന്ന വിശുദ്ധനാണ്. അദ്ദേഹത്തിന്റെ ചിത്രം തന്നെ ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് ഒരു പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 1861 ഓഗസ്റ്റ് 26 മുതൽ 1870 -അദ്ദേഹത്തിന്റെ മരണം വരെ ഈശോയുമായി കൗദാശിക ഐക്യത്തിൽ ജീവിക്കാൻ സാധിച്ചു. അതിതീക്ഷ്ണമതിയായ വിശുദ്ധൻ, തന്റെ ശക്തി മുഴുവൻ സംഭരിച്ചതു ദിവ്യകാരുണ്യത്തിൽ നിന്നാണ്. […]

ഈശോയുടെ ചിത്രം ആലേഖനം ചെയ്ത പുരാതന തിരുവോസ്തികൾ തുർക്കിയിൽ നിന്നും കണ്ടെത്തി !!

ഇസ്താംബുള്‍: 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന്‍ തുര്‍ക്കിയില്‍ നിന്ന് കണ്ടെത്തി. അതിലൊന്നില്‍ യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന, ടോപ്രാക്‌റ്റെപ്പ് എന്നറിയപ്പെടുന്ന പുരാതന റോമന്‍ – ബൈസന്റൈന്‍ നഗരമായ ഐറിനോപോളിസില്‍ നടത്തിയ ഖനനത്തിലാണ് ഈ അസാധാരണ കണ്ടെത്തല്‍. ആദ്യകാല ക്രൈസ്തവ ആരാധനാക്രമ ആഘോഷങ്ങളില്‍ ഉപയോഗിച്ചിരുന്ന കമ്മ്യൂണിയന്‍ അപ്പങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിരിയിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. 6 മുതല്‍ 8 വരെ നൂറ്റാണ്ടുകളിലെ ബാര്‍ലി ഉപയോഗിച്ച് നിര്‍മിച്ച അപ്പങ്ങള്‍, […]

അൾത്താര അശുദ്ധമാക്കിയ അസാധാരണ സംഭവത്തിന് ശേഷം വിശുദ്ധികരണ കർമങ്ങൾ എപ്രകാരമാണ് നടന്നത് !!

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി. പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക […]