April 17, 2025

കേരള സഭയിലെ വിശുദ്ധരും, വിശുദ്ധ കുർബ്ബാന ദർശനങ്ങളും

കർത്താവിനെ ഇമവെട്ടാതെ ആരാധിക്കണമെന്നാഗ്രഹിച്ച വി. മറിയം ത്രേസ്യാ വിശുദ്ധ മറിയം ത്രേസ്യാ, 1876 ഏപ്രിൽ 26-ന് പുത്തൻചിറയിൽ ജന്മമെടുത്തു. 1926, ജൂൺ 8 -ന് അമ്പതാം വയസ്സിൽ മരണമടഞ്ഞു. വിശുദ്ധ കുർബാനയുടെ കടുത്ത സ്നേഹിതയായ വി. മറിയം ത്രേസ്യ, സക്രാരിയിലെ നാഥന്റെ അരികിൽ രാത്രിയാമങ്ങളിൽ ചിലവഴിക്കുമ്പോൾ അവൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു; എൻ്റെ പ്രിയമുള്ള ഈശോയെ, എത്രയോ സക്രാരികളിൽ സന്ദർശകർ ആരും ഇല്ലാതെ ഏകനായി വസിക്കുന്ന അങ്ങേക്ക് എൻ്റെ ഹൃദയസ്പന്ദങ്ങൾ പോലും അങ്ങയോടുള്ള സ്നേഹത്തിൻ്റെ പ്രത്യുപകാരം ആകണമെന്ന് ഞാനാഗ്രഹിക്കുന്നു. വിശുദ്ധയുടെ, […]

‘പ്രേതോച്ഛാടനം; സന്തോഷ് ഏച്ചിക്കാനം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പ്, 20 ഭാഷകളിൽ നിന്ന്, 10 കഥകളും 10 കവിതകളും വീതം ഉൾപ്പെടുത്തിയാണ്, ഫെബ്രുവരി 02, 2025 -ൽ ഇറങ്ങിയത്. ആഴ്ചപ്പതിപ്പിൽ കേരളത്തിൽനിന്ന് രേഖപ്പെടുത്തിയ കഥ സന്തോഷ് എച്ചിക്കാനത്തിന്റെ, ‘പ്രേതോച്ഛാടനം’ എന്ന കൃതിയായിരുന്നു. ഈ ഒരു കൃതി അത്ഭുതമായി മാറിയത്; ഈ നാളുകളിൽ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ചു വായിച്ച എറ്റവും മനോഹരമായ വരികൾ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ കൃതിയിലാണ് വായിച്ചത്. വിശുദ്ധ കുമ്പസാരം നടത്തി എഴുന്നേൽക്കുന്ന വൈദികന്റെ ഒരു ഗദ്ഗതമായിട്ടാണ് കഥാകാരൻ ഈ ഒരു […]

ആവശ്യമുള്ള തിരുവസ്ത്രങ്ങൾ ദേവാലയങ്ങൾക്ക് അയച്ചു കൊടുത്തും , വൃത്തിയില്ലാത്ത പള്ളികൾ ശുചിയാക്കിയും പരിശുദ്ധ കുർബാനയോടുള്ള സ്നേഹം വെളിപ്പെടുത്തിയ വിശുദ്ധൻ

എനിക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന് കേൾക്കുമ്പോൾ ഞാൻ മരിച്ചതായി കണക്കാക്കണം വിശുദ്ധ ഫ്രാൻസിസിൻ്റെ വാക്കുകളാണ്. വിശുദ്ധ ഫ്രാൻസിസ് പറയുന്നു, ദൈവപുത്രൻ അൾത്താരയിൽ പുരോഹിതന്റെ കൈയിൽ പ്രത്യക്ഷപ്പെടുമ്പോൾ മനുഷ്യർ പേടിച്ചു വിറയ്ക്കുകയും, ലോകം പ്രകമ്പനം കൊള്ളുകയും, സ്വർഗ്ഗരാജ്യത്തിൽ ആകെ അതിശക്തമായ ചലനം ഉണ്ടാവുകയും ചെയ്യും. വിശുദ്ധ കുർബാനയർപ്പണ വേളയിൽ കരയാതിരിക്കാൻ നിവൃത്തിയില്ലാത്ത വിധം അത്രയ്ക്ക് സജീവമായി ആ പീഡാനുഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ പതിഞ്ഞിരുന്നു. ദൈവത്വവും, മനുഷ്യത്വവും മറച്ചുവെച്ച് നിസ്സാരമായ ഉറുമ്പിന് പോലും നശിപ്പിക്കാൻ കഴിയുന്ന ചെറിയ […]

കൊച്ചു ത്രേസിയുടെ ആദ്യ കുർബ്ബാന സ്വീകരണം 

വിശുദ്ധ കൊച്ചുത്രേസ് തന്നെ തന്നെ  വിശേഷിപ്പിക്കുന്നത്; ദിവ്യകാരുണ്യമാകുന്ന തരുവിൽ പറ്റി പിടിച്ചു വളരുന്ന ഒരു ലില്ലിയാണ് താനെന്നാണ്. പിതാവായ മാർട്ടിന്റെ കൈപിടിച്ചുകൊണ്ട്  ആദ്യകുർബാന സ്വീകരണത്തിനുപ്പോയ അവളുടെ ആനന്ദം നവമാലികയിൽ വിവരിക്കുന്നുണ്ട്. ആദ്യകുർബാന സ്വീകരണത്തെ,  ഈശോയുടെ പ്രഥമ ചുംബനം ആയിട്ടാണ് അവൾ പരിഗണിക്കുന്നത്. യേശുവും സാധുവായ കൊച്ചുത്രേയും പരസ്പരം  വീക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ  ഇന്ന് അത് കേവല വീക്ഷണം അല്ലാതാകുന്നു. മഹാസമുദ്രത്തിൽ ലയിക്കുന്ന ഒരു തുള്ളി വെള്ളം പോലെ ത്രേസ്യാ അദൃശ്യയായി.

കർത്താവിൻ്റെ മാലാഖ എന്ന ജപം ‘അൾത്താരയില്ലാത്ത, കർബ്ബാന സ്വീകരണമില്ലാത്ത ബലിയർപ്പണം തന്നെയാണ്.’

സഭയുടെ പാരമ്പര്യത്തിൽ ഏയ്ഞ്ചലോസ് – കർത്താവിൻ്റെ മാലാഖ എന്ന പ്രാർത്ഥനയ്ക്ക് ഒത്തിരി പ്രാധാന്യം കൊടുത്തിട്ടുണ്ട്. മൂന്നുനേരങ്ങളിലാണ് സാധാരണയായി കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലാറുള്ളത്; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും. പ്രഭാതം ആരംഭിക്കുമ്പോൾ, അധ്വാനങ്ങളുടെ മധ്യത്തിൽ, അന്ത്യമയങ്ങുമ്പോൾ. പരിശുദ്ധ അമ്മയിലൂടെ സംഭവിച്ച മിശിഹാ രഹസ്യങ്ങളുടെ അനുസ്മരണവും, ധ്യാനവുമാണിത്. ദൈവത്തിന് സ്തുതി അർപ്പിക്കുന്നു, ഈശോയുടെ മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്നു. വളരെയേറെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന പ്രാർത്ഥന. ദിവ്യകാരുണ്യ സ്വീകരണവും, അൾത്താരയും, കൂദാശ വചനങ്ങളുമില്ലാത്ത ബലിയർപ്പണങ്ങളെന്നാണ് കർത്താവിൻ്റെ മാലാഖ എന്ന ജപത്തെ […]

കരങ്ങൾ കാസയായപ്പോൾ!!

13 വർഷം വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് ജയിലിൽ കിടന്ന ബിഷപ്പ് വാൻ തൂവാൻ്റെ അനുഭവം ശ്രദ്ധേയമാണ്. 1972-ൽ വാൻ തുവാനേ, കമ്മ്യൂണിസ്റ്റ് ഭരണകൂടം ശത്രുവായി പരിഗണിച്ചു. അങ്ങനെ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണദിവസം 1975 ആഗസ്റ്റ് 15 -ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലേക്ക് അയച്ചു. അവിടെ അദ്ദേഹം 13 വർഷങ്ങൾ ചെലവഴിച്ചു. ഇതിൽ ഒമ്പതു വർഷങ്ങൾ ഇരുണ്ട അറയിലും. ഈ സമയത്ത് അദ്ദേഹത്തിന് വിശുദ്ധ ബലിയർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കൾക്ക് കത്തയ്ക്കാൻ അനുമതി ഉണ്ടായിരുന്നു. ‘എനിക്ക് എൻ്റെ മരുന്നു തരുക’ […]

കർത്താവിൻ്റെ ശിരസ് സക്രാരിയായപ്പോൾ!!

എഡി 887 -ൽ വിശുദ്ധനായ ജോൺ ഒരു ദേവാലയം പണിയുകയും, മനോഹരമായിട്ടുള്ള കാൽവരിയുടെ ഒരു പുനരാവിഷ്കരണം ഉൾക്കൊള്ളുന്ന ഒരു ശില്പം നിർമ്മിക്കുകയും ചെയ്തു. യേശുവിൻ്റെ ശരീരം കുരിശിൽ കിടക്കുന്നതും, മാതാവും, അരിമത്തിയക്കാരൻ ജോസഫും, നിക്കേദേമോസും, യേശു സ്നേഹിച്ചിരുന്ന ശിഷ്യനായ യോഹന്നാൻ ശ്ലീഹായും, യേശുവിന്റെ ഇരുവശങ്ങളിലും ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരും, ഉണ്ടായിരുന്ന വളരെ മനോഹരമായ ഈ ചിത്രത്തിൽ വിശുദ്ധൻ യേശുവിൻ്റെ നെറ്റിത്തടത്തിൽ ദിവ്യകാരുണ്യം പ്രതിഷ്ഠിക്കാനായി ഏകദേശം രണ്ടര ഇഞ്ച് വ്യാസത്തിൽ ഒരു കുഴിവ് എടുത്തിരുന്നു. 1251 -ൽ നെറ്റിത്തടത്തിലെ […]

ഇത്; കർത്താവിന്റെ ശരീരം തന്നെയാണ് ( യോഹ 6 , 48 -59 )

ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, അതുപോലെ; ശരീരം, മാംസം, എന്നീ പ്രയോഗങ്ങൾ ഈ ഭാഗത്തു കൂടുതലായി ആവർത്തിക്കുന്നു. ആദ്യഭാഗത്ത് എന്നിൽ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ക്രിസ്തു, രണ്ടാം ഭാഗത്ത് എന്നെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ( യോഹ 6 , 53 ) ‘ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്’ ( യോഹ 6 , 51 ) […]

ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്

ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്. ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള […]

കർത്താവു സത്യമായും വിശുദ്ധകുർബാനയിൽ ജീവിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ […]