June 5, 2026

വിശുദ്ധ കാർലോസ് അക്യുട്ടീസിന്റെ അമ്മയുമായുള്ള ക്രിസ് സ്‌റ്റെഫാനിക്കിന്റെ അഭിമുഖത്തിന്റെ മലയാള പരിഭാഷ

വിശുദ്ധ കാർലോസ് അക്യുട്ടീസിന്റെ അമ്മയുമായുള്ള അഭിമുഖം ഒരു വിശുദ്ധന്റെ അമ്മയോട് നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്ങനെ മകനെ വിശുദ്ധനായി വളർത്താൻ സാധിച്ചുവെന്നു പലരും ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും; ഈ തലമുറയിലെ ആദ്യ വിശുദ്ധനായി മാറാൻ പോകുന്ന വ്യക്തിയുടെ അമ്മയുമായുള്ള അഭിമുഖമാണിത്. ഒന്നിച്ചു ജീവിച്ച അമ്മയെ അഭിമുഖം നടത്തുമ്പോൾ എങ്ങനെ മകൻ വിശുദ്ധനായി എന്നതിനെക്കുറിച്ചു ‘അമ്മ നമ്മളോട് പറയും.ചോ: പല അഭിമുഖങ്ങളിലും അമ്മ കാർലോയെ കുറിച്ച് പറയാറുണ്ട്; അവൻ കാരണമാണ് രക്ഷപ്പെട്ടത്, മാനസാന്തരപ്പെട്ടതെന്ന് അതിനെക്കുറിച്ച് പറയാമോ?ഉത്ത: തീർച്ചയായും കാർലോസ് എന്നെ […]

ഫാത്തിമായിലെ ദിവ്യകാരുണ്യ പരിഹാര പ്രാർത്ഥനകൾ

‘എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയിൽ ശരണപ്പെടുകയോ, അങ്ങയെ ആരാധിക്കുകയോ, അങ്ങയെ സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി കൂടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു.’ മൂന്നാമത്തെ പ്രാവശ്യം മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ പരിചയപ്പെടുത്തിയത് സമാധാനത്തിന്റെ മാലാഖ എന്നാണ്. ആ മാലാഖ വായുവിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇടതുകൈയിൽ കാസയും വലതു കൈയിൽ തിരുവോസ്തിയും പിടിച്ചരുന്നു. തിരുവോസ്തിയിൽ നിന്ന് രക്തത്തുള്ളികൾ കാസയിലേക്ക് വീണുകൊണ്ടിരുന്നു. മാലാഖ കാസയും തിരുവോസ്തിയും […]

വിശുദ്ധ കുർബാനയുടെ പഠനങ്ങൾ

വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കാണ്, ആമേൻ. ‘അപ്രകാരമായിരിക്കട്ടെ,’ എന്നാണ് അർത്ഥം. വൈദികൻ ചൊല്ലുന്ന പ്രാർത്ഥനകൾക്കു ആമേൻ ചൊല്ലി വിശ്വാസ സമൂഹം മുഴുവൻ ആ ഉടമ്പടി മുദ്ര വയ്ക്കുകയാണ്. നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേനെന്നു വിശുദ്ധ അഗസ്റ്റിൻ പറയുന്നു. ശാശ്വതമായിട്ടുള്ള അംഗീകാരവും ഉറപ്പും സമ്മതവുമാണ് ആമേൻ എന്ന വാക്കിലൂടെ ആവർത്തിക്കുന്നത്. ജീവരക്തം കൊണ്ടുള്ള മുദ്ര ചാർത്തലാണിത്. ബൈബിളിൽ 57 തവണ ഈ പദം ആവർത്തിക്കുന്നുണ്ട്; സ്വർഗ്ഗീയ സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങൾ അനുസ്മരിക്കുന്ന വെളിപാട് […]

ദിവ്യകാരുണ്യ ഗീതികൾ

ദിവ്യകാരുണ്യ ആരാധനയുടെ മുമ്പിൽ ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന, ആരാധിക്കാൻ സഹായിക്കുന്ന മനോഹര ഗാനമാണ്, എന്തെന്തു പാവനം സ്വർഗീയ സുന്ദരം യേശുവേ നിൻ സന്നിധാനം; എത്രയോ നിർവൃതിദായകമിവിടം ആത്മാവിൽ ഉണർത്തുന്നു പുളകം.’ രചന: ഫാ. തോമസ് ഇടയാൽ, സംഗീതം: ജേക്കബ് കൊരട്ടി, ആലാപനം: മധു ബാലകൃഷ്‌ണൻ.

ചോദ്യവും ഉത്തരവും

10. ഞായറാഴ്ചയാചരണത്തെക്കുറിച്ചു സഭാ പിതാക്കന്മാർ എന്താണ് പറയുന്നത്? വിശുദ്ധ അഗസ്റ്റിൻ ഞായറാഴ്ചയെ വിശേഷിപ്പിക്കുന്നത്, ‘ദൈവം, മുദ്ര പതിപ്പിച്ച ദിവസമാണെന്നാണ്.’ വിശുദ്ധ ജസ്റ്റിൻ ദി മാർട്ടയെർ, ഞായറാഴ്ച ദിവസത്തെ ഒന്നുചേരലിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഡൈയോക്ലൈഷിൻ ചക്രവർത്തിയുടെ പീഡന കാലഘട്ടങ്ങളിലും ഞായറാഴ്ച ദിവസം ഒന്ന് ചേരുന്നതിൽ അവർ മടി കാണിച്ചിരുന്നില്ല. വിശുദ്ധ ബലിയിർപ്പണം നടക്കുന്ന ഭവനത്തിന്റെ നടുമുറ്റത്ത് പ്രതീകങ്ങളായി മണൽ പുറത്ത് മീനിന്റെ ചിത്രം വരച്ചു വച്ചാണ് വിശുദ്ധ ബലിയർപ്പണം നടക്കുന്ന സ്ഥലം ആദിമസഭ സഭാസമൂഹത്തെ അറിയിച്ചിരുന്നതെന്നു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. […]

ചോദ്യവും ഉത്തരവും

ഞായറാഴ്ചയാചരണത്തെ ആദിമ സഭ എങ്ങനെയാണ് സമീപിച്ചിരുന്നത്? ആദിമസഭയിൽ, ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കുകൊള്ളണമെന്ന് ഒരു പ്രത്യേക നിയമം വഴി നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ, സഭാ പിതാക്കന്മാർ ഞായറാഴ്ചകളിൽ ബലിയർപ്പണത്തിൽ പങ്കെടുക്കണമെന്ന് വിശ്വാസികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. സഭയിൽ ഒരു പ്രത്യേക നിയമമായി അക്കാലത്ത് ഉണ്ടായിരുന്നില്ലെങ്കിലും, ഞായറാഴ്ച ബലിയർപ്പണത്തിൽ പങ്കെടുക്കുക എന്നത് തങ്ങളുടെ കടമയായി ക്രൈസ്തവർ കണക്കാക്കിയിരുന്നു. ‘ചിലർ സാധാരണ ചെയ്യാറുള്ളത് പോലെ നമ്മുടെ സഭായോഗങ്ങൾ ഉപേക്ഷിക്കരുത്’ എന്ന് ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽ വായിക്കുന്നുമുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ചരിത്രകാരനായ […]

ചോദ്യവും ഉത്തരവും

8. ഞായറാഴ്ചയാചരണത്തെക്കുറിച്ച് ദൈവ വചനത്തിൽ വായിക്കാൻ കഴിയുമോ? സുവിശേഷങ്ങളിൽ വിവരിക്കുന്നതനുസരിച്ച് യേശുവിന്റെ ഉത്ഥാനം ഞായറാഴ്ചയാണ് സംഭവിച്ചത് ( മർക്കോ 16, 2, 9; ലൂക്ക 24, 1 ; യോഹ 20 ,1) കർത്താവ് അന്ന് തന്നെയാണ് എമ്മാവൂസിലേക്കു പോകുന്ന രണ്ട് ശിഷ്യന്മാർക്കും, (ലൂക്ക 24 , 13 -35 ) ഒന്നിച്ചു കൂടിയിരുന്ന പതിനൊന്നു ശ്ലീഹന്മാർക്കും (ലൂക്ക 24, 36; യോഹ 20, 19) പ്രത്യക്ഷപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞ്, ഞായറാഴ്ച തന്നെയാണ് ഉത്ഥിതനായ കർത്താവ് തോമാശ്ലീഹായ്ക്ക് […]

ചോദ്യവും ഉത്തരവും

7. ഞായറാഴ്ച എങ്ങനെയാണ് കടമുള്ള ദിവസമായി മാറുന്നത്? ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെപീഡാനുഭവ മരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ ദിവസമായി കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയാണ് ആദിമക്രിസ്ത്യാനികൾ കരുതിയിരുന്നത്. യഹൂദന്മാരുടെ സാബത്തുദിനത്തിനു സമാന്തരമായിട്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ചയെ വീക്ഷിച്ചിരുന്നത്. തന്മൂലം സാബത്തുദിവസത്തെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ, പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, വിശ്രമത്തിന്റെ ദിവസം എന്നിങ്ങനെ ഞായറാഴ്ചയെക്കുറിച്ചും ചിന്തിച്ചു തുടങ്ങി. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ […]