March 2, 2026

ഓരോ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും പരിശുദ്ധ അമ്മയെ നാം അമ്മയായി സ്വീകരിക്കുന്നു

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ഓരോ വിശുദ്ധ ബലിയർപ്പണവും കർത്താവിന്റെ പെസഹാ ത്രിദിനങ്ങളിലേക്കുള്ള പ്രവേശനമാണ്‌. അതുകൊണ്ടു തന്നെ ഓരോ ബലിയർപ്പണത്തിലും കാൽവരിയിലെ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമാണ് ഈശോ പരിശുദ്ധ അമ്മയെ യോഹന്നാന് ഏൽപിച്ചു നല്കുന്നത്, ‘ഇതാ നിന്റെ അമ്മ’ (യോഹ 19, 26 -27). അങ്ങനെ, ഓരോ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും, പരിശുദ്ധ […]

വിശുദ്ധ കുർബാന വിശ്വാസം ജീവിച്ച പരിശുദ്ധ അമ്മ

വിശുദ്ധ കുർബാനയുടെ വിശ്വാസത്തെ നിർവചിച്ചാൽ; നമ്മൾ വിശുദ്ധ ബലിയർപ്പണത്തിൽ സ്വീകരിക്കുന്നത്; അപ്പവും, വീഞ്ഞുമല്ല ഈശോയുടെ തിരുശരീരവും, തിരുരക്തവുമാണ്. ഈ വിശ്വാസം ആദ്യം ജീവിച്ചത് പരിശുദ്ധ അമ്മയാണ്.പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിച്ചവൻ ദൈവപുത്രനാണെന്നു വിശ്വസിക്കുവാനായിരുന്നു മാലാഖ മറിയത്തോടാവശ്യപ്പെട്ടത്. (ലൂക്ക 1, 30; 35) ഇത് പരിശുദ്ധ ‘അമ്മ വിശ്വസിച്ചു, ആമേൻ പറഞ്ഞു’. വിശുദ്ധ കുർബാന രഹസ്യത്തിൽ, ദൈവത്തിന്റെ പുത്രനും മറിയത്തിന്റെ പുത്രനുമായ യേശുക്രിസ്തു അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ സന്നിഹിതനാണെന്നു വിശ്വസിക്കാൻ തിരുസഭ നമ്മോടാവശ്യപെടുന്നു. നാം അത് വിശ്വസിക്കുന്നു. അങ്ങനെ […]

ഈശോ ഉയിർപ്പിക്കപ്പെട്ടശേഷം സ്വർഗ്ഗാരോഹണ നാളുവരെ എന്തു ചെയ്യുകയായിരുന്നു

ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ്‌ റാറ്റ്‌സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ബെനഡിക്റ്റ് പതിനാറാമൻ 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7-ന്‌ സ്ഥാനമേറ്റു. […]

“ഒന്നും നഷ്ടപെടരുത്” ( യോഹ 6 , 12 )

ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ എല്ലാം ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 )ബലിയുടെ മഹത്വത്തെയും ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. ആദിമ സഭയുടെ പതിവ് പ്രഘോഷണത്തിന് ശേഷം അപ്പം വിതരണം ചെയ്യുമ്പോൾ ഒന്നും നഷ്ടപ്പെടാതെ ശേഖരിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നുവെന്ന് ഡിഡാക്കയിൽ നമ്മൾ കാണുന്നുണ്ട്. ഈ ഒരു പതിവ് ഈ […]

വിശുദ്ധ ഇഗ്‌നേഷ്യസ്

വന്യ മൃഗങ്ങൾക്കു എറിഞ്ഞുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ കുർബാനയെ അമർത്യതയുടെ ഔഷധവും, മരണത്തെ മാറ്റുന്ന മറുമരുന്നുമായി വിശേഷിപ്പിച്ച വിശുദ്ധൻ,രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്ത്യോക്യയിലെ മെത്രാനായിരുന്ന വിശുദ്ധ ഇഗ്‌നേഷ്യസ്; റോമൻ ചക്രവർത്തിയായിരുന്ന ട്രോജന്റെ (85 -117 ) മതപീഡന കാലത്തു അദ്ദേഹം രക്തസാക്ഷിയായി. വന്യ മൃഗങ്ങൾക്കു എറിഞ്ഞുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ ആണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ലേഖനങ്ങൾ രചിച്ചത്. അദ്ദേഹം എഫേസൂസിലെ സഭയ്ക്കെഴുതി, മരണത്തെ മാറ്റുന്ന മറുമരുന്നും, അമർത്യതയുടെ ഔഷധവുമായ ഈശോമിശിഹായിൽ നിത്യജീവൻ പ്രദാനം ചെയ്യുന്ന ഒരേ അപ്പം മുറിക്കുവിൻ. അന്ത്യോക്യ സഭയിലുണ്ടായ പീഡനകാലത്ത് […]

വിശുദ്ധ ‘അമ്മ ത്രേസിയാ

സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള സ്ത്രീരത്നങ്ങൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുന്ന വേളയിൽ പോൾ ആറാമൻ പാപ്പ വിശേഷിപ്പിച്ചത് ആത്മീയതയുടെ ‘അനിതരസാധാരണ സ്ത്രീ ‘ എന്നാണ്. സഭയിലെ പ്രഥമ വനിതാവേദപാരംഗതയാണ് സ്പെയിനിന്റെ മധ്യസ്ഥ ആയ അമ്മത്രേസ്സ്യ. സഭ അവളെ ആദരിക്കുന്നത് ‘മാലാഖയെപ്പോൽ വിശുദ്ധയായ കന്യക ‘എന്ന് പറഞ്ഞാണ്. കർമ്മലീത്ത സഭയിലെ വിശുദ്ധയായ അവളെ ‘അഗ്നികുണ്ഡം’ എന്നും വിളിക്കുന്നു. വിശുദ്ധ ‘അമ്മ ത്രേസിയാ വളരെ ധീരമതിയായ ഒരു […]