June 5, 2026

‘ബ്ലാക്ക് മാസ്സി’നുള്ള ഒരുക്കങ്ങളെ ദിവ്യകാരുണ്യ ആരാധനയിലൂടെ പരാജയപ്പെടുത്താൻ ഒരുങ്ങി അമേരിക്കയിലെ കത്തോലിക്ക സഭ

അമേരിക്ക, അറ്റ്ലാൻ്റ: അറ്റ്ലാൻ്റയിലെ ക്രൈസ്തവ വിശ്വാസികൾ ‘സാത്താനിക് ടെമ്പിൾ ‘ എന്ന് വിളിക്കപ്പെടുന്ന സംഘടന ഒക്‌ടോബർ 25-ന് ആസൂത്രണം ചെയ്‌തിരിക്കുന്ന “ബ്ലാക്ക് മാസിന് ” മുന്നോടിയായി ആരാധനയുടെയും, പരിഹാരത്തിൻ്റെയും, പ്രാർത്ഥനയുടെയും ദിനങ്ങളായി ആചരിക്കുന്നു. അറ്റ്‌ലാൻ്റയിലെ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്‌മേയർ എല്ലാ കത്തോലിക്കരോടും സാത്താനിക് ആരാധനയെ; പരിഹാരത്തിൻ്റെയും, പശ്ചാത്താപത്തിൻ്റെയും, പ്രാർത്ഥനയിലൂടെ ചെറുക്കാൻ ആഹ്വാനം ചെയ്തു. സാത്താനിക് ആരാധകർ ബ്ലാക്ക് മാസിനെ നിന്ദയുടെ ആഘോഷം എന്ന് ചുരുക്കമായി വിവരിക്കുന്നു. അത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രകടനമാണ് എന്ന് അവകാശപ്പെടുന്നു. ഒക്‌ടോബർ […]

വിശുദ്ധ ബലിയർപ്പണത്തിലെ ആശിർവാദങ്ങൾ

വിശുദ്ധബലിയർപ്പണത്തിലെ ആശിർവാദ പ്രാർത്ഥനകൾ വ്യത്യസ്തമായ കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ട്. ഒന്നാമതായി, പിതാവിന്റെ വലതുഭാഗത്ത് നിരന്തരം നമ്മളെ ആശിർവദിക്കുന്നതിന്റെയും, സമാധാനം തന്നെയായ കർത്താവിന്റെ സമാധാനം നമ്മൾ സ്വീകരിക്കുന്നതിന്റെയും ഓർമ്മയായാണ്. അതോടൊപ്പം സമാപന ആശിർവാദം ഈശോ ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് പോകുന്നതിനു മുൻപ് ശിഷ്യന്മാരെ ആശിർവദിച്ചതിന്റെയും കൂടി ഓർമ്മ അനുസ്മരിക്കുന്നുണ്ട്.

വിശുദ്ധ കുർബാന സ്വീകരണത്തിൽ ഈശോയോടൊപ്പം സഹോദരങ്ങളെയും സ്വീകരിക്കുന്നു.

വിശുദ്ധ അഗസ്റ്റിൻ പറയുന്നു, വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ഈശോയോടൊപ്പം ഓരോ വ്യക്തിയും തന്റെ സഹോദരങ്ങളേയും സ്വീകരിക്കുന്നുണ്ട്. കാരണമായി അദ്ദേഹം പറയുന്നത്, ഒരുക്ക ശുശ്രൂഷയുടെ സമയത്ത് ഓരോ വ്യക്തിയും അവരുടെ ദുഃഖങ്ങളും അവരുടെ സങ്കടങ്ങളും, പ്രാർത്ഥനകളും കാഴ്ചവസ്തുക്കളോട് ചേർത്ത് സമർപ്പിക്കുന്നുണ്ട്. ഈ കാഴ്ചവസ്തുക്കളെ ഈശോ പിതാവായ ദൈവത്തിന് സമർപ്പിച്ച്, ആശിർവദിച്ച്, തന്റെ ശരീരവും രക്തവുമായി നൽകുന്നു. അതിനാൽ നാം കുർബാന സ്വീകരിക്കുമ്പോൾ സഹോദരങ്ങളേയും, അവരുടെ വേദനകളെയും, സങ്കടങ്ങളെയും കൂടി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് വിശുദ്ധ കുർബാന നമ്മളെ സഹോദരങ്ങളിലേക്ക് […]

വൈദികന്റെ അൾത്താര ചുംബനങ്ങൾ

ബലി പരികർമ്മം ചെയ്യാൻ വൈദികൻ യോഗ്യനല്ല; തന്റെ അയോഗ്യത വ്യക്തമാക്കിക്കൊണ്ട് മൂന്ന് പ്രാവശ്യം കുമ്പിട്ട് പ്രാർത്ഥിച്ച് വൈദികൻ ആൾത്താരയിലേക്ക് പ്രവേശിച്ച് അതി വിശുദ്ധ സ്ഥലത്തു പ്രവേശിക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടും, തന്റെ നിസ്സീമമായ സ്നേഹം അറിയിച്ചുകൊണ്ടും, വൈദികൻ അൾത്താരയുടെ മധ്യത്തിലും, വലത് വശത്തും, ഇടതു വശത്തും ചുംബിക്കുന്നു. പിതാവായ ദൈവത്തോടുള്ള തന്റെ നന്ദിയും സ്നേഹവും വ്യകതമാക്കികൊണ്ടു മധ്യത്തിലും, പുത്രനായ ദൈവത്തോടുള്ള സ്നേഹം അനുസ്മരിച്ചുകൊണ്ട് വലതുവശത്തും, പരിശുദ്ധാത്മാവായ ദൈവത്തോടുള്ള സ്നേഹം വ്യക്തമാക്കി കൊണ്ട് ഇടതുവശത്തും ചുംബിക്കുന്നു.

ആമുഖ ഗാനത്തിന്റെ അർത്ഥമെന്താണ്?

വിശുദ്ധ ബലിയർപ്പണം ആരംഭിക്കുന്നതിനു മുൻപ് നമ്മൾ ആമുഖ ഗാനങ്ങൾ പാടാറുണ്ട്. ഇസ്രായേൽക്കാർ ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്ന രക്ഷകനെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ കാത്തിരിക്കുന്ന ദൈവജനത്തിന്റെ ഇടയിലേക്കാണ് വൈദികൻ ഈശോയുടെ പ്രതിനിധിയായി പ്രവേശിക്കുന്നത്. കാത്തിരുന്ന രക്ഷകനെ സ്വീകരിക്കാനുള്ള ഒരു ദൈവജനത്തിന്റെ ഒരുക്കം, ആഗ്രഹം, ഇതാണ് ദൈവജനത്തിന്റെ മനസ്സിലെ ധ്യാനവിഷയങ്ങൾ.

ശ്രോതാക്കളെ നിങ്ങൾ പോയി വാതിൽക്കൽ കാവൽ നിൽക്കുവിൻ

കാറോസൂസാ പ്രാർത്ഥനകൾ ചൊല്ലിയ ശേഷം ഒരു ആശിർവാദ പ്രാർത്ഥനയുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ മാമോദിസ സ്വീകരിക്കാത്തവരും, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരും, കുർബാന സ്വീകരിക്കാത്തവരും അതി വിശുദ്ധ തിരുകർമ്മത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് ആശിർവാദ പ്രാർത്ഥന ചൊല്ലി പറഞ്ഞയക്കുന്ന പതിവുണ്ടായിരുന്നു. പിന്നീടവർ, ദേവാലയത്തിന് പുറത്ത് മൊണ്ടളം എന്ന് പറയുന്ന സ്ഥലത്ത് നിന്നാണ് വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേർന്നിരുന്നത്. ആ പാരമ്പര്യത്തിന്റെ ഓർമ്മയും ആദിമ സഭ എത്ര പ്രാധാന്യത്തോടെയാണ് ഈ കർമത്തെ സമീപിച്ചിരുന്നത് എന്നതിന്റെ ഒരു ഓർമ്മപെടുത്തലായും ഇവിടെ ആശിർവാദ പ്രാർത്ഥന ചേർത്തിരിക്കുന്നു.

ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ !!

വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി എന്ന പ്രാർത്ഥന ചൊല്ലിയാണ് വൈദികൻ ബലിയർപ്പണം പൂർത്തിയാക്കുന്നത്. ശിഷ്യന്മാരെ പോലെ പരസ്യ ജീവിതത്തിലും, പരിശുദ്ധ അമ്മയെ പോലെ ഈശോയുടെ ജനനത്തിലും, കുരിശു മരണത്തിലും, ഉത്ഥാനത്തിലും പങ്കുചേർന്നു പരിശുദ്ധാത്മാവിനെ സ്വീകരിച്ച ദൈവജനം ഇനി കർത്താവിന് ശുശ്രൂഷ ചെയ്യാൻ, വചനം പറയാൻ, സേവനം ചെയ്യാൻ, ജീവിക്കാൻ യാത്രയാവുകയാണ്. ‘ഇനി ഞാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ’ കാരണം അടുത്ത ദിവസം കല്യാണത്തിന് പോകും, രോഗമാണ്, പങ്കെടുക്കാൻ പറ്റുകയില്ലയെന്നല്ലയർത്ഥം, മറിച്ച് കർത്താവിനെക്കുറിച്ചു പറയാൻ പോകുമ്പോൾ ഞങ്ങൾ രക്തസാക്ഷികൾ […]

വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥന

വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥനയെന്നു വിശേഷിക്കപ്പെടുന്നത്; വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക് ശേഷമുള്ള പ്രാർത്ഥനയും ( കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, പ്രഭാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും) അതിനെ തുടർന്നുള്ള ആശിർവാദവുമാണ്.

മക്കൾ അപ്പനോട് ചൊല്ലുന്ന പ്രാർത്ഥന

സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന പിതാവിനോട് മക്കളുടെ സ്നേഹത്തോടെ ചൊല്ലുന്ന പ്രാർത്ഥനയാണ്. ഈശോയുടെ ദിവ്യ രഹസ്യങ്ങൾ ധ്യാനിച്ച്, പങ്കുചേർന്ന ദൈവജനം; സഭയോട്, സഹോദരങ്ങളോട്, ദൈവത്തോട് എല്ലാം അനുരഞ്ജനപെട്ട്, അപരാധങ്ങൾ പൊറുക്കേണമേ എന്നു പ്രാർത്ഥിച്ച് പിതാവിന്റെ മക്കൾ എന്ന് വിളിക്കപ്പെടാൻ തക്കവിധത്തിലുള്ള യോഗ്യതയിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. പിതാവിനോടുള്ള മക്കളുടെ അതിയായ വാത്സല്യത്തോടെയാണ് ഈ പ്രാർത്ഥന ചൊല്ലേണ്ടത്.