ഗ്രീക്ക് ഓർത്തഡോക്സ് ബൈസന്റൈയിൻ പാരമ്പര്യമനുസരിച്ചുള്ള ഗ്രീസിലെ മൗണ്ട് അതൊസിലെ ആശ്രമത്തിൽ അതിരാവിലെ കടൽക്കൊള്ളക്കാർ ആശ്രമത്തിനു താഴേ കരയിലിറങ്ങി ഒളിച്ചിരുന്നു. തുറക്കുമ്പോൾ തന്നെ ആശ്രമവാസികളെ ആക്രമിക്കാൻ ആയിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ ആശ്രമത്തിലെ പരിശുദ്ധ അമ്മയുടെ ചിത്രത്തിൽ നിന്ന് ഒരു സ്വരം അവിടുത്തെ ആബട്ട് ശ്രവിച്ചു. ഇന്ന് ഗേറ്റുകൾ തുറക്കരുത്; മതിലുകളിൽ കയറി കടൽക്കൊള്ളക്കാരെ തുരുത്തുക. എന്നാൽ ചിത്രം തനിയെ അനങ്ങുകയും ഉണ്ണിശോ കൈകൾ ഉയർത്തി മാതാവിന്റെ വായ് പൊത്തിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു; അല്ല അമ്മേ ഈ പാപികൾക്ക് […]
പരിശുദ്ധ അമ്മയുടെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രിജിത്താ പുണ്യവതിയും അമ്മ ത്രേസ്യയും പ്രചരിപ്പിച്ച 63 മണി ജപമാലയുമായി ബന്ധപെട്ടു നിൽക്കുന്നതാണ്; ഇത് അറിയപ്പെടുന്നത് ബ്രിജിറ്റൈൻ ജപമാല അല്ലെങ്കിൽ കർമ്മല ജപമാല എന്നാണ്. സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത് തുടങ്ങിവച്ച ഒരു ഭക്താഭ്യാസമാണിത്. 63 മണി ജപമാല സാധാരണ ജപമാല പോലെ തന്നെയാണ്. പക്ഷേ സന്തോഷം, ദുഃഖം, മഹിമ എന്നീ രഹസ്യങ്ങൾക്ക് അഞ്ചിനു പകരം ആറ് രഹസ്യങ്ങളാണ് ഈ കൊന്തയിൽ പ്രാർത്ഥിക്കുന്നത്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാത്ഥനക്കു ഏഴുമുത്തുകളും, നന്മ […]
വരാണസിയിൽ ക്രിസ്തു ഭക്താസിനെ സന്ദർശിച്ചപ്പോൾ 15 വർഷത്തോളം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വ്യക്തികളെ കണ്ടു. പക്ഷേ അവർ മാമോദീസ സ്വീകരിച്ച് ക്രൈസ്തവർ ആയിട്ടില്ല. അവരുടെ ബലിയർപ്പണത്തിൽ പങ്കാളിത്തം കണ്ടപ്പോൾ അത്ഭുതം തോന്നി. തീർച്ചയായും, വിശുദ്ധ കുർബാന സ്വീകരിക്കാൻ നമ്മളേക്കാൾ അവർ യോഗ്യരാണ്. ക്രിസ്തു എല്ലാവർക്കു വേണ്ടിയാണ് മരിച്ചതെങ്കിലും എല്ലാവർക്കും വി. കുർബാന സ്വീകരിക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് മനോഹരമായ ഉത്തരം നൽകുന്നത് ബനഡിക്ട് പതിനാറാം മാർപാപ്പയാണ്. കുരിശിൽ യേശുവിന്റെ രക്തം ‘എല്ലാവർക്കും വേണ്ടിയാണ് ചിന്തപ്പെട്ടത്’ എന്നാൽ കൂദാശയിൽ […]
വി. കുർബ്ബാനയെ കൂദാശകളുടെ കൂദാശ എന്നു വിശേഷിപ്പിക്കുന്നതിൻ്റെ കാരണമെന്താണ്? വിശുദ്ധ കുർബാന കൂദാശകളുടെ കൂദാശയാണ്. മറ്റ് കൂദാശകൾ പ്രസാദവരം പ്രദാനം ചെയ്യുമ്പോൾ, വിശുദ്ധ കുർബാന പ്രസാദവരദായകനെ തന്നെ തരികയാണ്. മാമോദിസ സ്വീകരണവും, സ്ഥൈര്യലേപനവും വിശുദ്ധ കുർബാനയെന്ന കൂദാശയെയാണ് ലക്ഷ്യം വയ്ക്കുന്നത്. വിശുദ്ധ കുർബാന ക്രൈസ്തവ പ്രവേശനത്തെ പൂർണ്ണതയിൽ എത്തിക്കുന്നു. വിശുദ്ധ കുർബാനയോടുള്ള സ്നേഹം അനുരഞ്ജന കൂദാശകൾ കൂടുതൽ അർത്ഥവത്തായിട്ട് നടത്താൻ നമ്മളെ സഹായിക്കുന്നു.
കാൽവരിയിൽ ബലി പൂർത്തിയായതല്ലേ; ഇനി ഒരു ബലിയുടെ ആവശ്യകതയെന്താണ്? വിശുദ്ധ കുർബാനെയെകുറിച്ച് ചിന്തിക്കുമ്പോൾ പലർക്കും ഉള്ള സംശയമാണ്, കാൽവരിയിലെ ബലി പൂർത്തിയായതല്ലേ; ഇനി ഒരു ബലിയുടെ അടിസ്ഥാനം എന്താണ്. ഒന്നാമതായി, വിശുദ്ധ കുർബാന വേറൊരു ബലിയർപ്പണമല്ല; ഈശോയർപ്പിച്ച കുരിശിലെ ബലിയുടെ പുനരവതരണം ആണ്. വീണ്ടും വീണ്ടും ഉള്ള കുർബാനയർപ്പണങ്ങൾ, കുരിശിലെ ബലിയുടെ രക്ഷാകരഫലം കൂടുതൽ കൂടുതൽ സ്വായത്ഥകമാക്കാൻ വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിലൂടെ സാധിക്കും. ഈശോയുടെ ബലി വിശുദ്ധ കുർബ്ബാനയിലൂടെ എല്ലാ കാലത്തും, എല്ലാ സ്ഥലത്തും എല്ലാവർക്കും ലഭിക്കുകയും, […]
വിശുദ്ധ കുർബാന വിതരണം ചെയ്യുമ്പോൾ പലർക്കും ഉള്ള ഒരു സംശയമാണ്; വൈദികൻ അല്ലാതെ മറ്റാർക്കൊക്കെ വിശുദ്ധ കുർബാന വിതരണം ചെയ്യാൻ കഴിയും? സീറോ മലബാർ സഭയുടെ പ്രത്യേക നിയമം ഇതിനെക്കുറിച്ച് കൃത്യമായി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കാറോയ പട്ടമെങ്കിലും സ്വീകരിച്ചിട്ടുള്ള മേജർ സെമിനാരിക്കാർ, നിത്യ വ്രതവാഗ്ദാനം പൂർത്തിയാക്കിയ സന്ന്യസ്ത സഹോദരൻമാർ, ഒരു മഠത്തിൻ്റെ സുപ്പീരിയർ, അസിസ്റ്റൻറ് സുപ്പീരിയർ അല്ലെങ്കിൽ നിത്യ വ്രതവാഗ്ദാനം പൂർത്തിയാക്കിയ ഒരു സന്യാസ സഹോദരിക്കും, ദൈവജനത്തിനു പൊതുവേ സ്വീകാര്യമായ സത്സ്വഭാവിയായ അത്മായ വിശ്വാസികൾക്കുമാണ് വിശുദ്ധ കുർബാന […]
തേവർ പറമ്പിൽ അഗസ്റ്റിൻ കുഞ്ഞച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ നമുക്കെല്ലാവർക്കും പരിചയമാണ്. അദ്ദേഹം 1891- ൽ ജനിച്ചു, മരണം 1973 ഒക്‌ടോബർ 16 -ന് ആയിരുന്നു. അദ്ദേഹത്തിന്റെ ചരമപ്രസംഗം പറഞ്ഞത് പുണ്യ ശ്ലോകനായ വലേറിയനച്ചനാണ്. കുഞ്ഞച്ചന് അറിയാവുന്ന ഏതാനം ചില കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു; കൊന്ത ചൊല്ലാൻ അറിയാം, ഒത്തിരിനേരം സക്രാരിയുടെ മുൻമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ അറിയാം. സക്രാരിയുടെ തണലിൽ വിരിഞ്ഞു വളർന്ന ഒരു സൂനമാണ് കുഞ്ഞച്ചൻ എന്ന് അദ്ദേഹം പറഞ്ഞു. 52 വർഷത്തെ […]
കർത്താവിനെ ഇമവെട്ടാതെ ആരാധിക്കണമെന്നാഗ്രഹിച്ച വി. മറിയം ത്രേസ്യാ വിശുദ്ധ മറിയം ത്രേസ്യാ, 1876 ഏപ്രിൽ 26-ന് പുത്തൻചിറയിൽ ജന്മമെടുത്തു. 1926, ജൂൺ 8 -ന് അമ്പതാം വയസ്സിൽ മരണമടഞ്ഞു. വിശുദ്ധ കുർബാനയുടെ കടുത്ത സ്നേഹിതയായ വി. മറിയം ത്രേസ്യ, സക്രാരിയിലെ നാഥന്റെ അരികിൽ രാത്രിയാമങ്ങളിൽ ചിലവഴിക്കുമ്പോൾ അവൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു; എൻ്റെ പ്രിയമുള്ള ഈശോയെ, എത്രയോ സക്രാരികളിൽ സന്ദർശകർ ആരും ഇല്ലാതെ ഏകനായി വസിക്കുന്ന അങ്ങേക്ക് എൻ്റെ ഹൃദയസ്പന്ദങ്ങൾ പോലും അങ്ങയോടുള്ള സ്നേഹത്തിൻ്റെ പ്രത്യുപകാരം ആകണമെന്ന് ഞാനാഗ്രഹിക്കുന്നു. വിശുദ്ധയുടെ, […]
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പ്, 20 ഭാഷകളിൽ നിന്ന്, 10 കഥകളും 10 കവിതകളും വീതം ഉൾപ്പെടുത്തിയാണ്, ഫെബ്രുവരി 02, 2025 -ൽ ഇറങ്ങിയത്. ആഴ്ചപ്പതിപ്പിൽ കേരളത്തിൽനിന്ന് രേഖപ്പെടുത്തിയ കഥ സന്തോഷ് എച്ചിക്കാനത്തിന്റെ, ‘പ്രേതോച്ഛാടനം’ എന്ന കൃതിയായിരുന്നു. ഈ ഒരു കൃതി അത്ഭുതമായി മാറിയത്; ഈ നാളുകളിൽ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ചു വായിച്ച എറ്റവും മനോഹരമായ വരികൾ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ കൃതിയിലാണ് വായിച്ചത്. വിശുദ്ധ കുമ്പസാരം നടത്തി എഴുന്നേൽക്കുന്ന വൈദികന്റെ ഒരു ഗദ്ഗതമായിട്ടാണ് കഥാകാരൻ ഈ ഒരു […]