January 15, 2026

കർത്തൃപ്രാർത്ഥനപ്രാർത്ഥന

 സീറോമലബാർ കുർബാനയിൽ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന മൂന്നുപ്രാവശ്യമുണ്ട്. ആരംഭത്തിലും അവസാനത്തിലും കുർബാന സ്വീകരണത്തിനുമുമ്പും, വിശുദ്ധ കുർബാനയുടെ ആരംഭത്തിലും അവസാനത്തിലുമുള്ള കർത്തൃപ്രാർത്ഥന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ സവിശേഷയാണ്. ആരംഭത്തിലും അവസാനത്തിലും കർത്തൃപ്രാർത്ഥന ചൊല്ലുന്നത് താഴെവരുന്ന കാനോനയോടുകൂടിയാണ്. ‘അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ‘മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു’ ഈ കാനോനയിൽ പ്രഘോഷിക്കുന്ന ആശയം യഥാർത്ഥത്തിൽ കർത്തൃപ്രാർത്ഥനയിലെ പ്രഥമ അപേക്ഷയുടെ വിപുലീകരണമാണ്. ദൈവതിരുനാമം പൂജിതമാകണമേ […]

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി

ഈശോയുടെ ജനനവേളയിൽ മാലാഖാമാർ പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന കീർത്തനം കാർമ്മികൻ ആലപിക്കുമ്പോൾ ജനം ദൈവത്തെ പാടിസ്തുതിക്കുവാനുള്ള സമ്മതം പ്രകടിപ്പിച്ചുകൊണ്ട് ആമ്മേൻ’ എന്ന് പ്രത്യുത്തരിക്കുന്നു. കാർമ്മികൻ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി’ എന്ന് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. ആഴമേറിയ അനുഭവത്തിന് ഹേതുവാക്കുന്നതാണ് കുർബാനയിലെയും മറ്റ് ആരാധനാശുശ്രൂഷകളിലെയും ആവർത്തനങ്ങൾ. അഗാധമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണ് ആവർത്തനം.      കർത്താവിന്റെ മനുഷ്യവതാരരഹസ്യത്തിലേക്ക്  നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നതാണ് അത്യുന്നതങ്ങളിൽ ദൈവത്തിനുസ്തുതി’ എന്ന കീർത്തനം. കർത്താവിന്റെ മനുഷ്യാവതാരവേളയിലും ഇന്ന് സ്വർഗീയാരാധനയിലും ദൈവത്തെ പാടിപ്പുകഴ്ത്തുന്ന […]

പൂഖ്ദാൻകോൻ

‘നിങ്ങളുടെ കല്പന’ എന്നർത്ഥം വരുന്ന പൂഖ്ദാൻകോൻ എന്ന് പുരോഹിതൻ ചൊല്ലുന്നതിന് ജനം പൂഖ്ദാനേ ദമ്ശിഹാ (മിശിഹായുടെ കല്പന) എന്ന് മറുപടി നല്കുന്ന രീതിയിലാണ് സീറോമലബാർസഭയിലെ സുറിയാനിഭാഷയിലുള്ള കുർബാനക്രമം ആരംഭിക്കുന്നത്. ഇതിന്റെ വ്യാഖ്യാനം ചെയ്യപ്പെട്ട രൂപമാണ് ഇന്ന് സീറോമലബാർ കുർബാനയിലുള്ളത്. ആരുടെ കല്പനയനുസരിച്ചാണ് ആരാധനാസമൂഹം കുർബാനയർപ്പിക്കുന്നത് എന്ന ചോദ്യത്തിന് മിശിഹായുടെ കല്പനയനുസരിച്ചാണെന്ന് ജനം മറുപടി പറയുന്നു. വിശുദ്ധ കുർബാനയാഘോഷത്തിന്റെ യഥാർത്ഥ അടിസ്ഥാനം കർത്താവ് അന്ത്യഅത്താഴവേളയിൽ നല്കിയ കല്പനതന്നെയാണെന്ന ഉറച്ച വിശ്വാസം ആരാധനാസമൂഹം ഒന്നടങ്കം അനുസ്മരിക്കുകയാണ്.      അന്നാപെസഹാത്തിരുനാളിൽ’ എന്ന […]

മിശിഹായുടെ പ്രതിനിധിയായ പുരോഹിതൻ

വിശുദ്ധ കുർബാനയർപ്പിക്കുന്ന പുരോഹിതൻ ഈശോമിശിഹായെ പ്രതിനിധാനം ചെയ്യുന്നു. കർത്താവിന്റെ സ്ഥാനത്തുനിന്നാണ് പുരോഹിതൻ പ്രാർത്ഥനകൾക്കു നേതൃത്വം കൊടുക്കുന്നതും തിരുകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും. പട്ടം സ്വീകരിച്ച് മിശിഹായുടെ ശുശ്രൂഷാപൗരോഹിത്യത്തിൽ സവിശേഷമായ രീതിയിൽ പങ്കുചേരുന്ന പുരോഹിതന്റെ ആരാധനാനുഷ്ഠാനങ്ങൾ മിശിഹായുടെ പ്രവൃത്തികളാകുന്നു. പുരോഹിതൻ ബലിയർപ്പിക്കുമ്പോൾ ഈശോതന്നെയാണ് ബലിയർപ്പിക്കുന്നത്. പുരോഹിതൻ മാമ്മോദീസ മുക്കുമ്പോൾ ഈശോതന്നെയാണ് മാമ്മോദീസ മുക്കുന്നത് (ആരാധനക്രമം 7). പുരോഹിതൻ പാപം മോചിക്കുമ്പോൾ യഥാർത്ഥത്തിൽ ഈശോതന്നെയാണ് പാപം മോചിക്കുന്നത്.

മദ്ബഹായിൽനിന്ന് ബേമ്മയിലേക്കുള്ള പ്രദക്ഷിണം

കാർമ്മികനും ശുശ്രൂഷികളും സങ്കീർത്തിയിൽനിന്ന് മദ്ബഹായിൽ പ്രവേശിച്ച് അവിടെ നിന്ന് ബേമ്മയിലേക്ക് പ്രദക്ഷിണമായിപോകുന്നു. ഈ പ്രദക്ഷിണത്തിന് പ്രതീകാത്മകമായ ഒരു അർത്ഥം ഉണ്ട്. സ്വർഗത്തിൽനിന്നും ഭൂമിയിലേക്കുള്ള കർത്താവിന്റെ ഇറങ്ങിവരവാണ് ഇവിടെ അനുസ്മരിക്കുന്നത്. കർത്താവ് പകർന്നുതരുന്ന രക്ഷയുടെ അനുഭവം സ്വായത്തമാക്കാനുള്ള മനോഭാവത്തോടെയാണ് ആരാധനാസമൂഹം മദ്ബഹായിൽ നിന്നുള്ള കാർമ്മികന്റെ പ്രദക്ഷിണത്തെ കാണേണ്ടത്.

ആമുഖശുശ്രൂഷ

  കുർബാനയർപ്പണത്തിനുവേണ്ടി ഒരുങ്ങി കാർമ്മികൻ മദ്ബഹായിൽ നിന്നു ബേമ്മയിലെത്തുന്ന പ്രദക്ഷിണത്തെ കേന്ദ്രീകരിച്ചുള്ളതാണ് സീറോമലബാർ കുർബാനയുടെ ആമുഖശുശ്രൂഷ. ഈ പ്രദക്ഷിണം സാധ്യമാക്കാൻ വേണ്ടിയാണ് മദ്ബഹായുടെ വിരി തുറന്നിരുന്നത്. മെത്രാൻ പ്രദക്ഷിണമായി പ്രവേശിക്കുമ്പോൾ ആരാധനാസമൂഹം മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ) ആലപിച്ചിരുന്നു. ബേമ്മയിലെത്തുന്ന മെത്രാന്റെ കൈയിൽ പിടിച്ചിരുന്ന സ്ലീവായെ വണങ്ങുന്ന പതിവും ഇതോടൊപ്പം ഉരുത്തിരിഞ്ഞു. മദ്ബഹാഗീതത്തോടു ചേർന്ന് ആലപിച്ചിരുന്ന പുരാതന പ്രദക്ഷിണഗാനമാണ് ‘ലാകുമാറാ’ എന്നറിയപ്പെടുന്ന ‘സകലത്തിന്റെയും നാഥാ’ എന്ന പ്രാർത്ഥന. ഇവയ്ക്കു പുറമേ ‘ പുഖദാൻകോൻ’, “അത്യുന്നതങ്ങളിൽ സ്തുതി’ എന്ന കീർത്തനം, […]

വിശുദ്ധ കുർബാനയുടെ വിവിധഭാഗങ്ങൾ

സീറോമലബാർ വിശുദ്ധ കുർബാനയെ ഏഴു ഭാഗങ്ങളായി തിരിക്കാം.ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറയ്ക്കുള്ള ഒരുക്കം (ദിവ്യരഹസ്യങ്ങളുടെ ഒരുക്കം, ആദ്ധ്യാത്മിക ഒരുക്കം), കൂദാശ (അനാഫൊറ), കുർബാനസ്വീകരണത്തിനുള്ള ഒരുക്കം  (അനുതാപശ്രുശൂഷ,വിഭജനശ്രുശൂഷ), ദൈവൈക്യശുശ്രൂഷ (വിശുദ്ധ കുർബാനസ്വീകരണം), സമാപനശുശ്രൂഷ എന്നിവയാണ് ഈ ഏഴു ഭാഗങ്ങൾ.  മറ്റു ചില മാനങ്ങളിലും കുർബാനയെ വ്യത്യസ്തഭാഗങ്ങളായി വേർതിരിച്ചുകാണുന്ന പതിവുണ്ടായിരുന്നു. പൊതുവേ വചനത്തിന്റെയും, അപ്പത്തിന്റെയും ശുശ്രൂഷകളെന്ന് (Breaking of the Word, Breaking of the Bread) രണ്ടായി തിരിച്ചിരുന്നു. അതുപോലെ, സ്നാനാർത്ഥികളുടെ ശുശ്രൂഷ, വിശ്വാസികളുടെ ശുശ്രൂഷ എന്നിങ്ങനെ പങ്കെടുക്കുന്നവരുടെ അവസ്ഥയനുസരിച്ചും […]

കുർബാനയാഘോഷത്തിന്റെ വിവിധ ക്രമങ്ങൾ

നമ്മുടെ കുർബാനയ്ക്ക് മൂന്നു രൂപങ്ങളാണുള്ളത്. ഏറ്റവും ആഘോഷപൂർവ്വകമായ കുർബാന (Most Solemn Form = റാസ), ആഘോഷപൂർവ്വകമായ കുർബാന (Solemn Form), സാധാരണകുർബാന (Simple Form), ആഘോഷഘടകങ്ങളുടെ കൂടുതൽ കുറവാണ് ഈ രൂപഭേദങ്ങൾക്ക് അടിസ്ഥാനം. കാർമ്മികൻ, തിരുക്കർമ്മങ്ങൾ. വായനകൾ, കീർത്തനങ്ങൾ, ധൂപത്തിന്റെ ഉപയോഗം മുതലായവയാണ് ആഘോഷഘടകങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ, മറ്റ് സുപ്രധാന ആഘോഷാവസരങ്ങൾ എന്നിവയ്ക്ക് യോജിച്ചതാണ് റാസയുടെ ക്രമം. മരിച്ച വിശ്വാസികൾക്കുവേണ്ടിയും റാസ അർപ്പിക്കുന്നു. ആഘോഷപൂർവ്വകമായ കുർബാനയിൽ സന്ദർഭോചിതമായി റാസയുടെ ചിലഘടകങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. അപ്രകാരം തന്നെ […]

മാർ അദ്ദായി മാർ മാറി കൂദാശ ക്രമം

കിഴക്കിന്റെ പ്രബോധകരായ മാർ അദ്ദായി മാർ മാറി  കൂദാശ ക്രമമാണ് നമ്മൾ കാലാ കാലങ്ങളിൽ വിശുദ്ധ കുർബാനയിൽ പരിചയിച്ചിരിക്കുന്നത്. വിശ്വാസപ്രമാണത്തിന് ശേഷം വൈദികന്റെ സമൂഹത്തോടുള്ള യാചനാ പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതാണ് കൂദാശ ക്രമം അല്ലെങ്കിൽ കൃതജ്ഞത സ്തോത്ര പ്രാർത്ഥന. പരിശുദ്ധാത്മാവിന്റെ ആവാസത്തിനുള്ള പ്രാർത്ഥനയോടെ കൂദാശ ക്രമം പൂർത്തിയാവുകയാണ്. ക്രൈസ്തവ സഭയുടെ പ്രാരംഭകാല ചിന്താരീതികൾ പിന്തുടർന്ന മാർ അദ്ദായി മാർ മാറി കൂദാശ ക്രമം എകദേശം രണ്ടു മൂന്ന്  നൂറ്റാണ്ടിൽ രൂപപ്പെട്ടതാണ്. മാർ അദ്ദായി തോമാശ്ലീഹായുടെ ശിഷ്യനായിരുന്നു; മാർ മാറി; മാർ […]