വിശുദ്ധ ഡോമിനിക് സാവിയോ വിശുദ്ധ കുർബാന സ്വീകരണത്തിനായിട്ട് നേരത്തെ ഒരുങ്ങുമായിരുന്നു. ദിവ്യകാരുണ്യത്തോട് വളരെയധികം സ്നേഹമുണ്ടായിരുന്ന വിശുദ്ധൻ, വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ ആയിട്ട് ഒത്തിരി ത്യാഗങ്ങൾ സഹിച്ചിരുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം പലപ്പോഴും നന്ദി പ്രകാശനത്തിൽ ചെലവഴിക്കുന്ന വിശുദ്ധൻ സമയം പോകുന്നത് അറിയുമായിരുന്നില്ല. ഓർമിപ്പിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണം മറക്കും ക്ലാസിൽ പോകാനും അവൻ മറന്നിരുന്നു.
ചാൾസ് എന്ന ദുർനടപ്പുകാരൻ ചെറുപ്പക്കാരൻ വിശുദ്ധ ചാൾസ് സി ഫുക്കോൾഡ് ആയതിന് പിന്നിൽ ദിവ്യകാരുണ്യത്തിന് അത്ഭുത ജ്യോതിസാണുള്ളത്. മുപ്പതാം വയസ്സിൽ പാരീസിലെ സെൻ് ആഗസ്റ്റ്യൻ ദേവാലത്തിൽ വച്ച്, വിശ്വാസത്തിലേക്ക് മാനസാന്തരപ്പെട്ട ചാൾസ് ശൂന്യവത്കരണം അഭ്യസിക്കാൻ റോമിലെ ഒരു കന്യാകാമഠത്തിൽ വേലക്കാരനായി ശുശ്രൂഷ ചെയ്യുന്ന കാലം. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയിൽ ചെലവഴിച്ചു. അദ്ദേഹത്തിൻ്റെ വിശുദ്ധിയും ഭക്തി തീക്ഷ്ണതയും അറിഞ്ഞ മദർ, ഒരു വൈദികൻ ആകണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മറുപടി പെട്ടെന്ന് തന്നെ വന്നു. അതിനുള്ള […]
അലക്സാണ്രിയായിലെ വിശുദ്ധ സിറിലിന്റെ വാക്കുകൾ; “നിന്നിൽ അഹങ്കാരം എന്ന വിഷം നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് തിരിയുക. വിശുദ്ധ അപ്പത്തിൽ തന്നെതന്നെ എളിമപ്പെടുത്തി മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠിപ്പിക്കും. ജിജ്ഞാസയാകുന്ന മാലിന്യം നിന്നെ ദഹിപ്പിച്ചു കളയുന്നെങ്കിൽ, മാലാഖമാരുടെ ഉദ്യാന വിരുന്നിൽ നീ പങ്കുകൊള്ളുക. ക്രിസ്തുവിൻ്റെ കളങ്കമില്ലാത്ത ശരീരം; നിന്നെ നിർമ്മലനും പരിശുദ്ധനുമാക്കി തീർക്കും. സ്വാർത്ഥതയും ദുരാഗ്രഹവും നിന്നിൽ ഉഗ്രമായി വ്യാപിക്കുന്നെങ്കിൽ, ദിവ്യകാരുണ്യ അപ്പം ഭക്ഷിക്കുക. അത് നിന്നെ മഹാമനസ്സ്ക്കനും അത്യുദാരനനുമാക്കും. അന്യൻ്റെ സമ്പത്തിൽ അത്യാഗ്രഹമുളവാക്കുന്ന ശീതക്കാറ്റ് നിന്നിൽ […]
പാരിസ് നഗരത്തിന്റെ പാലകയായി ആദരിച്ചു വണക്കപ്പെടുന്ന പുണ്യവതിയാണ് വിശുദ്ധ ജനവീവ്. ചെറുപ്പത്തിൽ തന്നെ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പതിവ് അവൾ പുലർത്തി പോന്നു. ഒരു ദിവസം അവരുടെ അമ്മ അവളോട് പള്ളിയിൽ പോകാതെ വീട്ടിൽ ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടു. അവൾ വലിയ സങ്കടത്തിലായി. എങ്ങനെ വിശുദ്ധ കുർബാന വേണ്ട എന്ന് വയ്ക്കും!! എങ്ങനെ അമ്മയെ അനുസരിക്കാതിരിക്കും!! ഒടുവിൽ അവൾ ഒരു തീരുമാനമെടുത്തു. അവൾ അത് തൻ്റെ അമ്മയെ അറിയിച്ചു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരിക്കാൻ എൻ്റെ […]
നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു, നമ്മുടെ ആത്മീയ രോഗങ്ങളുടെ മാലിന്യങ്ങൾ ഒരു നിമിഷം കൊണ്ട് കത്തിച്ചുകളയുന്ന അഗ്നിയാണ് വിശുദ്ധ കുർബാന. നമ്മുടെ ജഡികാഭിലാഷങ്ങൾക്കും, പിശാചിനുമെതിരെ നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ട് നമുക്കായി ദൈവം സമരം ചെയ്യുന്നു. അത് ദിവ്യകാരുണ്യ സാന്നിധ്യത്തിലൂടെയാണ്.
സ്പെയിനിലെ ബാർസലോണ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബർ ബാസേട്ര. അവിടെയുണ്ടായിരുന്ന ക്ലരീഷ്യൻ സഭാംഗങ്ങളായ ഒൻപതു വൈദികരും 37 സെമിനാരി വിദ്യാർത്ഥികളും അഞ്ചു തുണ സഹോദരങ്ങളും 1936 ഓഗസ്റ്റ് മാസം രക്തസാക്ഷിത്വം വഹിച്ചു. ജൂലൈ 20ന് വിപ്ലവകാരികളായ 60 പേർ ക്ലരീഷ്യൻ ഭവനത്തിലേക്ക് ഇരച്ചു കയറി. അവർ ആശ്രമത്തിന്റെ എല്ലാ മുറികളും പരിശോധിച്ചു. അവരെയെല്ലാം, പല ഗണങ്ങളായി നിർത്തി. ഇതിനിടെ ഫാദർ ലൂയിസ് മാസ്റ്റർ ചാപ്പലിൽ കയറി വിശുദ്ധ […]
ബിനാസ്ക്കോയിലെ വാഴ്ത്തപ്പെട്ട വേറൊന്നിക്കയുടെ ജീവിതത്തിലുണ്ടായ അനുഭവം അവൾ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരിക്കൽ ദേവാലയത്തിൽ ആയിരിക്കവേ വിശുദ്ധബലിക്കായി ആൾക്കാർക്ക് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു കന്യാസ്ത്രീയെ ഞാൻ വെറുതെ കൗതുകത്തിനായി നോക്കിയിരുന്നു. അപ്പോൾ തന്നെ ആ കന്യാസ്ത്രീയുടെ അടുത്ത് ഉണ്ടായിരുന്ന കാവൽ മാലാഖ എന്നെ ശാസിച്ചു. ഞാൻ തളർന്നു വീഴാറായി. എന്തിനാണ് മറ്റുള്ളവരെ കൗതുകത്തിനായി നോക്കുന്നതെന്നും, ഹൃദയത്തെ നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്നും മാലാഖ കുറ്റപ്പെടുത്തി. ദിവ്യകാരുണ്യത്തിൽ വസിക്കുന്ന ഈശോയെ ശ്രദ്ധിക്കാത്തതിന് എന്നെ ശാസിച്ചുകൊണ്ട് മാലാഖ വലിയൊരു പ്രാശ്ചിത്തവും കൽപ്പിച്ചു. തുടർന്നുള്ള […]
അമറുമ്നേസ് എന്ന സാരസൺ രാജാവ് തൻ്റെ അനന്തരവനെ സിറിയയിലെ അംപ്ലോന എന്ന ദേശത്തേക്ക് അയച്ചു. ഈ പട്ടണത്തിൽ വിശുദ്ധ ഗീവർഗീസിൻ്റെ നാമത്തിൽ മനോഹരമായി ഒരു ദേവാലയം ഉണ്ടായിരുന്നു. യാത്രാമധ്യേ അദ്ദേഹം ദേവാലയത്തിൽ തൻ്റെ ഒട്ടകങ്ങളെ കെട്ടാനും, അൾത്താരയിൽ ഭക്ഷണം ഒരുക്കാനും ആജ്ഞാപിച്ചു. എന്നാൽ, പുരോഹിതർ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, ഇത് ദേവാലയമാണ് അശുദ്ധമാക്കരുത്. എന്നാൽ, അഹങ്കാരികളായവർ ഒട്ടകങ്ങളെ ദേവാലയത്തിന് ഉള്ളിലേക്ക് കയറ്റിവിട്ടു. വാതിൽപ്പടി കടന്ന ഒട്ടകങ്ങളെല്ലാം ചത്തുവീണു. രാജകുമാരൻ ഭയപ്പെട്ടു. കാർമികൻ തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. […]
തത്വ ചിന്തനും കത്തോലിക്ക വിശ്വാസിയുമായ പാസ്ക്കൽ രോഗാവസ്ഥയിൽ തൊണ്ടയിലൂടെ യാതൊന്നും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാളുകളായി ദിവ്യകാരുണ്യ സ്വീകരിക്കാൻ സാധിക്കാത്തതിൽ അദ്ദേഹം വളരെ വിഷമിച്ചു. ഒടുവിൽ, ഈശോയുടെ സാന്നിധ്യം അരികിൽ ലഭിക്കാൻ അദ്ദേഹം ഒരു ഉപാധി കണ്ടെത്തി. തന്റെ കിടയ്ക്കരികിൽ ഏതാനും പാവപ്പെട്ടവരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഏതാനും യാചകരെ അദ്ദേഹത്തിൻ്റെ അരികിൽ നിർത്തി കർത്താവിൻ്റെയടുത്തിരുന്നാലെന്നപ്പോൽ ആയിരുന്നാൽ എന്നപോൽ അദ്ദേഹം ആനന്ദഭരിതനായി.