June 5, 2026

ദേവാലയത്തിൽ നിന്നും രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ രാജകുമാരൻ

അമറുമ്നേസ് എന്ന സാരസൺ രാജാവ് തൻ്റെ അനന്തരവനെ സിറിയയിലെ അംപ്ലോന എന്ന ദേശത്തേക്ക് അയച്ചു. ഈ പട്ടണത്തിൽ വിശുദ്ധ ഗീവർഗീസിൻ്റെ നാമത്തിൽ മനോഹരമായി ഒരു ദേവാലയം ഉണ്ടായിരുന്നു. യാത്രാമധ്യേ അദ്ദേഹം ദേവാലയത്തിൽ തൻ്റെ ഒട്ടകങ്ങളെ കെട്ടാനും, അൾത്താരയിൽ ഭക്ഷണം ഒരുക്കാനും ആജ്ഞാപിച്ചു. എന്നാൽ, പുരോഹിതർ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, ഇത് ദേവാലയമാണ് അശുദ്ധമാക്കരുത്. എന്നാൽ, അഹങ്കാരികളായവർ ഒട്ടകങ്ങളെ ദേവാലയത്തിന് ഉള്ളിലേക്ക് കയറ്റിവിട്ടു. വാതിൽപ്പടി കടന്ന ഒട്ടകങ്ങളെല്ലാം ചത്തുവീണു. രാജകുമാരൻ ഭയപ്പെട്ടു. കാർമികൻ തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. […]

ദിവ്യകാരുണ്യം സാന്നിധ്യം അനുഭവിക്കാൻ അരികിൽ പാവങ്ങളെ നിറുത്തിയ വ്യക്തി

തത്വ ചിന്തനും കത്തോലിക്ക വിശ്വാസിയുമായ പാസ്ക്കൽ രോഗാവസ്ഥയിൽ തൊണ്ടയിലൂടെ യാതൊന്നും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാളുകളായി ദിവ്യകാരുണ്യ സ്വീകരിക്കാൻ സാധിക്കാത്തതിൽ അദ്ദേഹം വളരെ വിഷമിച്ചു. ഒടുവിൽ, ഈശോയുടെ സാന്നിധ്യം അരികിൽ ലഭിക്കാൻ അദ്ദേഹം ഒരു ഉപാധി കണ്ടെത്തി. തന്റെ കിടയ്ക്കരികിൽ ഏതാനും പാവപ്പെട്ടവരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഏതാനും യാചകരെ അദ്ദേഹത്തിൻ്റെ അരികിൽ നിർത്തി കർത്താവിൻ്റെയടുത്തിരുന്നാലെന്നപ്പോൽ ആയിരുന്നാൽ എന്നപോൽ അദ്ദേഹം ആനന്ദഭരിതനായി.

ദിവ്യകാരുണ്യ പ്രദിക്ഷണവും; മരിയൻ തീർത്ഥാടനവും – തലശ്ശേരി അതിരൂപതയുടെ ആത്മീയ പ്രഘോഷണമായി മാറി

മരിയൻ തീർത്ഥാടനത്തിനുശേഷം തലശ്ശേരി അതിരൂപതയുടെ ആത്മീയ കരുത്തായി മാറി ദിവ്യകാരുണ്യ പ്രദിക്ഷണം. പരിശുദ്ധ അമ്മയും, ദിവ്യകാരുണ്യവും സഭയുടെ അടിസ്ഥാനമാണ് എന്ന് തലശ്ശേരി അതിരൂപത പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 6, 7 തീയതികളിൽ ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് തലശ്ശേരി അതിരൂപതയിലെ ആലക്കോട് സെൻമേരിസ് ഫൊറോന ദേവാലയത്തിൽ നിന്നും, എടൂർ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും കാൽനടയായി ജപമാല ചൊല്ലി, തീർത്ഥാടനമായി ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് ഡിസംബർ ശനിയാഴ്ച രാവിലെ 4 . 30ന് എത്തിച്ചേരുന്ന വിധത്തിൽ […]

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു….

തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധങ്ങളായ നിശ്ചല ഛായാ ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കർത്താവിൻ്റെ ജനനം മുതൽ അന്ത്യത്താഴമുൾപ്പെടുത്തിയുള്ള പ്ലോട്ടുകൾ വി.കുർബ്ബാന സംഭവം തന്നെയായി മാറി. മനോഹരമായ ഒരുക്കിയ പല്ലക്കിൽ ദിവ്യകാരുണ്യ നാഥനെ അഭിവന്ദ്യ ജോസഫ് പാപ്പാനി പിതാവിന്റെ നേതൃത്വത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആനന്ദകരമായ അനുഭവമായിരുന്നു. ചുറ്റും നിന്ന് വൈദികർ ദിവ്യകാരുണ്യ നാഥനെ ധുപിക്കുന്നതും അനുഗ്രഹം പ്രാപിക്കാൻചുറ്റുമുള്ള നിരവധി ഫൊറോനകളിൽ നിന്നും ഇടവകളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയ മനോഹരമായ സംഗമം. ഈ വർഷങ്ങളിൽ […]

തോമാപുരം ഇടവകയിൽ വച്ച് നടന്ന തലശ്ശേരി അതിരൂപത ദിവ്യ കാരുണ്യ കോൺഗ്രസിൽ മഴ മാറി നിന്നപ്പോൾ

തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ വച്ച് നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് അത്ഭുതങ്ങളുടെ സമയമായി മാറി. ചുറ്റുമുള്ള സ്ഥലങ്ങളിൽ എല്ലാം മഴ ശക്തമായപ്പോൾ തോമാപുരം ഇടവക മഴ മാറിനിന്ന സ്ഥലമായി മാറി. അടുത്തുള്ള ചട്ടമല ഇടവക വരെ മഴ പെയ്തിറങ്ങിയെങ്കിലും, വൈകുന്നേരം മഴയൊഴിഞ്ഞ സ്ഥലമായി തോമാപുരം ഇടവകയിലെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന സ്ഥലം മാറി. അവിടെയുള്ള ശുശ്രൂഷകർ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന സ്ഥലം മുഴുവൻ പ്രഭാതത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. മഴ നനഞ്ഞ് ജപമാല ചൊല്ലിയ സമയം അവർ […]

പ്രവഞ്ചത്തെ വിശുദ്ധീകരിക്കുന്ന ബലിയർപ്പണം

ഏ ഡി 200-ൽ ജീവിച്ചിരുന്ന അപ്പസ്തോല പിതാവാണ് ഇരനെവൂസ്. അദ്ദേഹം പറയുന്നുണ്ട്, വിശുദ്ധ ബലിയർപ്പണം പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിയുടെ ഒരു ഭാഗമായ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വഴിയായും, അത് പിതാവിന് കാഴ്ചയായി സമർപ്പിച്ചു കഴിയുമ്പോൾ സൃഷ്ടി മുഴുവൻ വിശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ വിശുദ്ധ ബലിയർപ്പണം സൃഷ്ടിയുടെ വിശുദ്ധികരണത്തിനു കാരണമാകുന്നു.

മണൽപ്പരപ്പിൽ വരച്ച മീനുകൾ

ആദ്യത്തെ മൂന്നു നൂറ്റാണ്ടിൽ വിശുദ്ധ ബലിയർപ്പിച്ചിരുന്നത് സ്വകാര്യ ഭവനങ്ങളിലായിരുന്നു. ഭവനങ്ങൾ തോറും ഒരുമിച്ചു ചേർന്ന് അപ്പം മുറിക്കൽ ശുശ്രുഷയിൽ അവർ പങ്കു ചേർന്നു. ഇത് മത മർദ്ദനത്തിന്റെ കാലം കൂടിയായിരുന്നു. ആയതിനാൽ, ബലിയർപ്പിക്കുന്ന ഭവനം അവർ വിവേചിച്ചറിഞ്ഞിരുന്നത് വീടിന്റെ മുമ്പിൽ മണലിൽ വരച്ച മീനിന്റെ അടയാളം നോക്കിയായിരുന്നു.

ധൂപക്കുറ്റിയുടെ അർത്ഥതലങ്ങൾ പരിചയപ്പെടാം

വിശുദ്ധ ബലിയർപ്പണത്തിലെ പ്രധാന പ്രതീകങ്ങളിൽ ഒന്നാണ് ധൂപക്കുറ്റി; ആഘോഷ പൂർവമായ വിശുദ്ധ ബലിയർപ്പണത്തിൽ ധൂപം ഉപയോഗിക്കാറുണ്ട്‌. ധൂപാർപ്പണത്തിനു അർത്ഥമുള്ളതുപോലെ തന്നെ ധൂപക്കുറ്റിക്കും അർത്ഥമുണ്ട്. നാല് ചങ്ങലകൾ സൂചിപ്പിക്കുന്നത്: ഒന്നാമത്തേത്, പിതാവിനെയും, രണ്ടും, മൂന്നും ചങ്ങലകൾ മനുഷ്യാവതാരം ചെയ്ത ഈശോമിശിഹായുടെ ദൈവസ്വഭാവത്തെയും, മനുഷ്യ സ്വഭാവത്തെയും സൂചിപ്പിക്കുന്നു. നാലാമത്തേത് പരിശുദ്ധാതമാവിനെയും. ചങ്ങലയുടെ തകിടും, കൊളുത്തും ത്രിത്വത്തിന്റെ എകത്വത്തെയും, പന്ത്രണ്ടു മണികൾ പന്ത്രണ്ടു അപ്പോസ്തോലന്മാരെയും, 75 കണ്ണികൾ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. ശിഷ്യന്മാരും, അപ്പസ്തോലരും ദൈവത്തിന് നൽകുന്ന മഹത്വവും, വിശ്വാസ സത്യങ്ങളുടെ ഉറക്കെയുള്ള […]

ഈ മലബാറിലെ സകലമാന കുടിയേറ്റ കേന്ദ്രങ്ങളും പരിശുദ്ധ കുർബാനക്ക് ചുറ്റും വളർന്ന നഗരങ്ങളാണ്

അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് തലശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ വച്ച് നടക്കുന്ന ദിവ്യ കോൺഗ്രസിൽ നടത്തിയ ആമുഖ പ്രസംഗം!! പ്രിയപ്പെട്ടവരെ ഈ പരിശുദ്ധ കുർബാനയെ സ്നേഹിക്കാൻ പരിശുദ്ധ കുർബാനയോട് ഒത്തായിരിക്കുവാൻ, പരിശുദ്ധകുർബാനയാണ് നമ്മുടെ സർവ്വസ്വവും എന്ന സത്യം തിരിച്ചറിയാൻ ഈ പ്ലാറ്റിനം ജൂബിലിയിലേക്ക് നമ്മൾ കടക്കുമ്പോൾ, ഈ വർഷം പരിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന വർഷമാകണം എന്ന് അതിരൂപതയുടെ ആലോചനാ സമിതികൾ എല്ലാം ഒരു മനസ്സോടെ ചിന്തിച്ചത് ഏറെ അർത്ഥപൂർണ്ണമാണ് എന്ന് ഞാൻ വിചാരിക്കുന്നു. കാരണം, ഈ […]

വിശുദ്ധ ബലിയർപ്പണങ്ങൾ എങ്ങനെയാണ്, സഹോദരാ സ്നേഹത്തിലേക്ക് നയിക്കുന്നത് !!

ഓരോ ബലിയർപ്പണത്തിലും നിരവധിയായ നിയോഗങ്ങൾ സമർപ്പിക്കപ്പെടുന്നുണ്ട്. അതിൽ, വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എല്ലാം ഉൾപ്പെടുന്നു. ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ അത് ബലിവസ്തുവിനോട് ചേർന്ന് സമർപ്പിക്കുകയാണ്. അതാണ് പിതാവായ ദൈവത്തിനു പുത്രൻ സമർപ്പിക്കുന്നത്. ഇങ്ങനെ സമർപ്പിക്കപ്പെട്ടവ ആശീർവദിച്ചു  നമ്മൾ  സ്വീകരിക്കുമ്പോൾ; സ്വീകരിക്കുന്നതോടൊപ്പം ഈശോയെയും, ഈ സഹോദരങ്ങളുടെ വേദനകളെയും നമ്മൾ സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിനെ സ്വീകരിക്കുന്നതോടൊപ്പം നമ്മുടെ പ്രിയ സഹോദരങ്ങളേയും അവരുടെ വേദനകളെയും ആശങ്കകളെയും നാം ഉൾക്കൊള്ളുകയാണ്. ആയതിനാൽ വിശുദ്ധ ബലിയർപ്പണത്തിൽ നാം സഹോദരങ്ങളെയും ഉൾകൊള്ളുന്നു.  വിശുദ്ധ ബലിയർപ്പണത്തിന്റെ സാമൂഹിക മാനത്തെക്കുറിച്ച് സംസാരിക്കുന്നത് […]