January 15, 2026

ദൈവൈക്യശുശ്രുക്ഷ

ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യം സ്ഥാപിക്കുക എന്നതാണ് കൂർബാനയിലൂടെ ലക്ഷ്യമാക്കുന്നത്. ദൈവൈക്യശുശ്രൂഷയിലെ ഏറ്റവും അടുത്ത ഒരുക്കമാണ് കർത്തൃപ്രാർത്ഥന. ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെട്ട് ഗാഢമായ ഐക്യപ്പെടലിന് ഒരുങ്ങിനില്ക്കുന്ന ദൈവമക്കളാണ് ഒരുമിച്ച് സ്വർഗസ്ഥനായ പിതാവിനെ വിളിച്ച് പ്രാർത്ഥിക്കുന്നത്. ദിവ്യരഹസ്യങ്ങളിൽ പങ്കുചേർന്ന് ഈശോമിശിഹായോടും അവിടുന്നിലൂടെ പരിശുദ്ധത്രിത്വത്തോടും വിശ്വാസികൾ ഐക്യപ്പെടുന്നു. അതുപോലെതന്നെ, സഹോദരരോടും ഐക്യപ്പെടുന്നു.   സമാധാനാശംസയെത്തുടർന്ന്, കാർമ്മികൻ ‘വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു’ എന്നു പറഞ്ഞ് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കുണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയെക്കുറിച്ച് ജനത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യുത്തരമായി പരിശുദ്ധ ത്രിത്വത്തിന്റെ പരമപരിശുദ്ധിയെ പ്രഘോഷിക്കുന്നതിനൊപ്പം […]

വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കം

വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയുള്ള ദൈവൈക്യശുശ്രൂഷയ്ക്കുവേണ്ടി ആരാധനാസമൂഹം മുഴുവൻ ഒരുങ്ങുന്നു. അനുതാപത്തോടെ ദൈവത്തോടും സഹോദരങ്ങളോടും അനുരജനപ്പെടുന്ന പാപമോചനശുശ്രൂഷ (ഹൂസായ ശുശ്രൂഷ) ഈ ഒരുക്കത്തിലെ പ്രധാന ഘടകമാണ്. സ്വർഗവാസികളുടെ സമാധാനവും എന്ന പ്രാർത്ഥന, 51-ാം സങ്കീർത്തനം അഥവാ 123-ാം സങ്കീർത്തനം, ധൂപശുശ്രൂഷ, അനുരഞ്ജനകാറോസൂസ, അതിന്റെ സമാപനത്തിലുള്ള പാപമോചനപ്രാർത്ഥന എന്നിവ ചേർന്നതാണ് കുർബാനയിലെ പാപമോചനശുശ്രൂഷ. ഇവയിൽ അനുരഞ്ജനകാറോസൂസ സഹോദരനുമായുള്ള അനുരഞ്ജനത്തിന്റെ തിരശ്ചീനമാനവും (Horizontal dimension) മറ്റുള്ളവ ദൈവവുമായുള്ള അനുരജനത്തിന്റെ ലംബമാനവും (Vertical dimension) സൂചിപ്പിക്കുന്നു. അനുരഞ്ജന ശുശ്രൂഷയെന്നും ഇത് അറിയപ്പെടുന്നു. പാപമോചനശുശ്രൂഷയിലെ […]

കൂദാശാ ശുശ്രൂഷ (അനാഫൊറ)

കുർബാനയുടെ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. ദൈവത്തിന്റെ സൃഷ്ടികർമ്മത്തെയും രക്ഷാകർമ്മത്തെയുംപ്രതി അവിടുത്തേക്ക് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനകളാണ് കൂദാശയിൽ പ്രധാനമായിട്ടുള്ളത്. കൂദാശ എന്ന വാക്കിന് മഹത്ത്വപ്പെടുത്തൽ, പവിത്രീകരിക്കൽ എന്നൊക്കെ അർത്ഥമുണ്ട്. ഒരു തലത്തിൽ, കൂദാശയിലെ പ്രാർത്ഥനകൾ ദൈവത്തെ മഹത്വപ്പെടുത്തുന്നവയാണെങ്കിൽ, മറ്റൊരു തലത്തിൽ അവ ദിവ്യരഹസ്യങ്ങളെയും ആരാധനാസമൂഹത്തെയും പവിത്രീകരിക്കുന്നവയാണ്. അനാഫൊറ എന്ന ഗ്രീക്കുപദത്തിന് ഉയർത്തിക്കൊടുക്കുക, അർപ്പിക്കുക എന്നൊക്കെയാണർത്ഥം. ഇതിന് സമാനമായി സുറിയാനി പാരമ്പര്യത്തിലുള്ള വാക്ക് കൂർബാന എന്നതാണ്. കൂദാശാപ്രാർത്ഥനയെ “കുർബാന’ എന്നും വിളിക്കാറുണ്ട്. ദിവ്യരഹസ്യങ്ങളുടെ അർപ്പണം എന്ന അർത്ഥത്തിലാണ് […]

ഒരുക്കശുശൂഷ

കുർബാനയർപ്പണവേളയായ കൂദാശയ്ക്ക് (അനാഫൊറ) വേണ്ടിയുള്ള ഒരുക്കം കുർബാനയിൽ വളരെ പ്രധാന്യമുള്ളതാണ്. ബാഹ്യമായ ഒരുക്കം, ആന്തരികമായ ഒരുക്കം എന്നിങ്ങനെ രണ്ടുതരം ഒരുക്കങ്ങളുണ്ട്. ദിവ്യരഹസ്യങ്ങളായ അപ്പവും വീഞ്ഞും തയ്യാറാക്കി ഉപപീഠങ്ങളിൽ (ബേസ്ഗസ്സകളിൽ) സജ്ജീകരിക്കുന്നതും, തുടർന്ന് പ്രദക്ഷിണമായി ബലിപീഠത്തിലേക്ക് കൊണ്ടുവന്ന് സ്ഥാപിക്കുന്നതും അവയെ ശോശപ്പകൊണ്ട് മൂടുന്നതും ബാഹ്യമായ ഒരുക്കമാണ്. വിശുദ്ധ കുർബാനയ്ക്കാവശ്യമായ ഭൗതികപദാർഥങ്ങൾ സജ്ജമാക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  പൗര്യസ്ത്യസുറിയാനി പാരമ്പര്യത്തിൽ കുർബാനയ്ക്കുള്ള അപ്പം ചുട്ടെടുക്കുന്നതുതന്നെ ലിറ്റർജിയോട് ബന്ധപ്പെട്ടകാര്യമായിരുന്നു. പ്രാർത്ഥനകളുടെ അകമ്പടിയോടെയാണ് കുർബാനയ്ക്കുള്ള അപ്പം ചുട്ടിരുന്നത്. അപ്പത്തെയും വീഞ്ഞിനെയും കുർബാനയിൽ ദിവ്യരഹസ്യങ്ങൾ […]

വചനശുശ്രൂഷ

        വചനമായ കർത്താവിന്റെ രക്ഷാകരമായ ശുശ്രൂഷയുടെ ആഘോഷമാണ് വചനശുശ്രൂഷ. കർത്താവിന്റെ ശുശ്രൂഷയുടെ പൂർത്തീകരണസ്ഥാനം ജറുസലേമായിരുന്നു. ഈ ജറുസലേമിന്റെതന്നെ പ്രതീകമായ ബേമ്മയിലാണ് വചനശുശ്രൂഷ നടക്കുന്നത്. യഹൂദസിനഗോഗിലെ സിനാക്സിസ് (Synaxis) എന്നറിയപ്പെടുന്ന വചനശുശ്രൂഷയോട് കുർബാനയിലെ വചനശുശ്രൂഷയ്ക്ക് നിർണ്ണായകസാമ്യമുണ്ട്. വായനകൾ, ഗീതങ്ങൾ, സങ്കീർത്തനങ്ങൾ, വ്യാഖ്യാനം, പ്രാർത്ഥനകൾ എന്നിവയായിരുന്നു സിനഗോഗിലെ വചനശുശ്രൂഷയുടെ ഘടകങ്ങൾ. ഇവയിലെ എല്ലാ ഘടകങ്ങളും തന്നെ സീറോമലബാർ കുർബാനയിലെ വചനശുശ്രൂഷയിലുണ്ട്. വചനശുശ്രൂഷ ആരംഭിക്കുന്നത് ത്രിശുദ്ധകീർത്തനം എന്ന പേരിലുള്ള മാലാഖമാരുടെ കീർത്തനത്തോടുകൂടിയാണ്. ഏശയ്യായുടെ ദർശനമാണ് ഈ ഗീതത്തിന്റെ അടിസ്ഥാനം (ഏശ 6:3). […]

ഉത്ഥാനഗീതം (ലാകുമാറാ)

 ആമുഖശുശ്രൂഷയുടെ സമാപനത്തിലുള്ള ‘സകലത്തിന്റെയും നാഥാ’ (ലാകുമാറ) ക്രൈസ്തവ പാരമ്പര്യത്തിലെതന്നെ അത്യുദാത്തങ്ങളായ പ്രാർത്ഥനകളിലൊന്നാണ്. നാലാം നൂറ്റാണ്ടിൽ വിരചിതമായതാണ് ഈ ഗീതം. കർത്താവിന്റെ പ്രത്യക്ഷീകരണം അനുസ്മരിച്ചുകൊണ്ടാണ് ലാകുമാറ പാടുന്നത്. നമ്മുടെ ഉത്ഥാനത്തിന്റെ ഉറവിടമായി ഈശോമിശിഹായെ പാടിപ്പുകഴ്ത്തുന്ന ഗീതമായതിനാൽ ഇതിനെ ഉത്ഥാനഗീതം എന്നും വിളിക്കുന്നു. ഉത്ഥാനഗീതത്തിന്റെ സമയത്ത് വിരിതുറക്കുന്നത് കർത്താവിന്റെ മാമ്മോദീസാവേളയിൽ സ്വർഗ്ഗം തുറന്നതിന്റെ പ്രതീകമാണ്. ഈ ഗീതത്തിന്റെ സമയത്താണ് ദീപാലംകൃതമായ മദ്ബഹ തുറക്കുകയും ധൂപിക്കുകയുംചെയ്യുന്നത്.ക്രൈസ്തവവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കേന്ദ്രബിന്ദുവായ രണ്ട് ആശയങ്ങളാണ് ഈ ഗീതത്തിലുള്ളത്. ശരീരത്തിന്റെ ഉയിർപ്പും ആത്മാക്കളുടെരക്ഷയുംഉത്ഥാനഗീതത്തിനൊരുക്കമായുള്ള പ്രാർത്ഥനയിൽ സ്വർഗത്തിൽ […]

ധൂപാശീർവാദം

വിശുദ്ധ കുർബാനയിൽ ധൂപത്തിന് രണ്ട് അർത്ഥങ്ങളാണുള്ളതെന്ന് ധൂപാശീർവാദപ്രാർത്ഥന വ്യക്തമാക്കുന്നു. ദൈവസംപ്രീതിയും ദൈവജനത്തിന്റെ പാപമോചനവുമാണ് ധൂപാർച്ചനയുടെ രണ്ട് പ്രധാനലക്ഷ്യങ്ങൾ. അവലംബം സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം  

മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ)

 പുരാതനപാരമ്പര്യമനുസരിച്ച് ആമുഖശുശ്രൂഷയിലെ പ്രധാന ഘടകമായിരുന്ന മദ്ബഹാഗീതം ഇന്ന് സാധാരണമായി റാസയിലാണ് ഉപയോഗിക്കുന്നത്. മദ്ബഹാഗീതത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യഭാഗത്ത് കാലത്തിന്റെയോ തിരുനാളിന്റെയോ ചൈതന്യം അനുസ്മരിക്കുന്നു. രണ്ടാം ഭാഗം പൊതുവേ സ്ലീവായെക്കുറിച്ചാണ്. മദ്ബഹാഗീതത്തിന്റെ സമയത്ത് ആരാധനാസമൂഹം സ്ലീവാ ചുംബിക്കുന്നു. സ്ലീവായുടെ രഹസ്യത്തിന്റെ ആഘോഷമാണ് കുർബാനയെന്ന സത്യം അനുസ്മരിക്കുന്ന അനുഷ്ഠാനമാണ് ആമുഖശുശ്രുഷയിലെ സ്ലീവാചുംബനം.

സങ്കീർത്തനമാല (മർമ്മീസ)

സാധാരണമായി മൂന്നു സങ്കീർത്തനങ്ങളുടെ ഒരു ഗണമാണ് മർമ്മീസ. മർമ്മീസ എന്ന പദം കൊണ്ട് സ്തുതികളുയർത്തുക എന്നാണർത്ഥമാക്കുന്നത്.       കർത്താവിന് ഏറ്റവും പ്രിയങ്കരമായ പ്രാർത്ഥനയായിരുന്ന സങ്കീർത്തനങ്ങൾ സഭയ്ക്കും ഏറെ പ്രിയപ്പെട്ട പ്രാർത്ഥനയായിത്തീർന്നു. സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ മിശിഹായ്ക്കുവേണ്ടിയുള്ള പഴയനിയമകാലകാത്തിരിപ്പിനെയാണ് സഭ അനുസ്മരിക്കുന്നതെന്ന് വ്യാഖ്യാനങ്ങളിൽ കാണുന്നു. ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളുടെ ചൈതന്യത്തിനനുസൃതമായി വ്യത്യസ മർമ്മീസകളുണ്ട്. അവലംബം സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം  

നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ

   ‘നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ’ എന്ന മ്ശംശാനയുടെ ഉദ്ഘോഷണം കുർബാനയിൽ പലപ്രാവശ്യമുണ്ട്. സമൂഹത്തെ പ്രാർത്ഥനകളിൽ ഉൾചേർക്കാൻ വേണ്ടിയാണ് മ്ശംശാന ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. നമ്മുടെ സമാധാനം തന്നെയായ മിശിഹാ (എഫേ 2:14) നമ്മോടൊത്തുണ്ടായിരിക്കട്ടെ എന്നാണ് മ്ശംശാന ആശംസിക്കുന്നത്. മിശിഹായുമായുള്ള ഐക്യം വിശുദ്ധ കുർബാനയർപ്പണത്തിന്റെ സുപ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം സാധിതമാകാൻ തുടർന്നുവരുന്ന പുരോഹിതപ്രാർത്ഥന നമ്മെ സഹായിക്കട്ടെ എന്നാണ് ഈ ആശംസയുടെ വിവക്ഷ.    സീറോമലബാർ കുർബാനയിൽ മ്ശംശാനയ്ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. സമൂഹത്തിനും കാർമ്മികനും ഇടയിൽനിന്നുകൊണ്ട് വിശുദ്ധ കുർബാനയർപ്പണത്തിന്റെ […]