January 15, 2026

ആത്മീയ രോഗങ്ങൾ കത്തിക്കുന്ന അഗ്നിയാണ് വിശുദ്ധ കുർബാന

നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു, നമ്മുടെ ആത്മീയ രോഗങ്ങളുടെ മാലിന്യങ്ങൾ ഒരു നിമിഷം കൊണ്ട് കത്തിച്ചുകളയുന്ന അഗ്നിയാണ് വിശുദ്ധ കുർബാന. നമ്മുടെ ജഡികാഭിലാഷങ്ങൾക്കും, പിശാചിനുമെതിരെ നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ട് നമുക്കായി ദൈവം സമരം ചെയ്യുന്നു. അത് ദിവ്യകാരുണ്യ സാന്നിധ്യത്തിലൂടെയാണ്.

ദിവ്യകാരുണ്യം സ്വീകരിച്ചു രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ വൈദികരും, വൈദികാർഥികളും

സ്പെയിനിലെ ബാർസലോണ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബർ ബാസേട്ര. അവിടെയുണ്ടായിരുന്ന ക്ലരീഷ്യൻ സഭാംഗങ്ങളായ ഒൻപതു വൈദികരും 37 സെമിനാരി വിദ്യാർത്ഥികളും അഞ്ചു തുണ സഹോദരങ്ങളും 1936 ഓഗസ്റ്റ് മാസം രക്തസാക്ഷിത്വം വഹിച്ചു. ജൂലൈ 20ന് വിപ്ലവകാരികളായ 60 പേർ ക്ലരീഷ്യൻ ഭവനത്തിലേക്ക് ഇരച്ചു കയറി. അവർ ആശ്രമത്തിന്റെ എല്ലാ മുറികളും പരിശോധിച്ചു. അവരെയെല്ലാം, പല ഗണങ്ങളായി നിർത്തി. ഇതിനിടെ ഫാദർ ലൂയിസ് മാസ്റ്റർ ചാപ്പലിൽ കയറി വിശുദ്ധ […]

വിശുദ്ധ ബലിയർപ്പണത്തിൽ അശ്രദ്ധ ആയപ്പോൾ മാലാഖ ശാസിച്ച വിശുദ്ധ

ബിനാസ്ക്കോയിലെ വാഴ്ത്തപ്പെട്ട വേറൊന്നിക്കയുടെ ജീവിതത്തിലുണ്ടായ അനുഭവം അവൾ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരിക്കൽ ദേവാലയത്തിൽ ആയിരിക്കവേ വിശുദ്ധബലിക്കായി ആൾക്കാർക്ക് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു കന്യാസ്ത്രീയെ ഞാൻ വെറുതെ കൗതുകത്തിനായി നോക്കിയിരുന്നു. അപ്പോൾ തന്നെ ആ കന്യാസ്ത്രീയുടെ അടുത്ത് ഉണ്ടായിരുന്ന കാവൽ മാലാഖ എന്നെ ശാസിച്ചു. ഞാൻ തളർന്നു വീഴാറായി. എന്തിനാണ് മറ്റുള്ളവരെ കൗതുകത്തിനായി നോക്കുന്നതെന്നും, ഹൃദയത്തെ നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്നും മാലാഖ കുറ്റപ്പെടുത്തി. ദിവ്യകാരുണ്യത്തിൽ വസിക്കുന്ന ഈശോയെ ശ്രദ്ധിക്കാത്തതിന് എന്നെ ശാസിച്ചുകൊണ്ട് മാലാഖ വലിയൊരു പ്രാശ്ചിത്തവും കൽപ്പിച്ചു. തുടർന്നുള്ള […]

ദേവാലയത്തിൽ നിന്നും രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ രാജകുമാരൻ

അമറുമ്നേസ് എന്ന സാരസൺ രാജാവ് തൻ്റെ അനന്തരവനെ സിറിയയിലെ അംപ്ലോന എന്ന ദേശത്തേക്ക് അയച്ചു. ഈ പട്ടണത്തിൽ വിശുദ്ധ ഗീവർഗീസിൻ്റെ നാമത്തിൽ മനോഹരമായി ഒരു ദേവാലയം ഉണ്ടായിരുന്നു. യാത്രാമധ്യേ അദ്ദേഹം ദേവാലയത്തിൽ തൻ്റെ ഒട്ടകങ്ങളെ കെട്ടാനും, അൾത്താരയിൽ ഭക്ഷണം ഒരുക്കാനും ആജ്ഞാപിച്ചു. എന്നാൽ, പുരോഹിതർ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, ഇത് ദേവാലയമാണ് അശുദ്ധമാക്കരുത്. എന്നാൽ, അഹങ്കാരികളായവർ ഒട്ടകങ്ങളെ ദേവാലയത്തിന് ഉള്ളിലേക്ക് കയറ്റിവിട്ടു. വാതിൽപ്പടി കടന്ന ഒട്ടകങ്ങളെല്ലാം ചത്തുവീണു. രാജകുമാരൻ ഭയപ്പെട്ടു. കാർമികൻ തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. […]

ദിവ്യകാരുണ്യം സാന്നിധ്യം അനുഭവിക്കാൻ അരികിൽ പാവങ്ങളെ നിറുത്തിയ വ്യക്തി

തത്വ ചിന്തനും കത്തോലിക്ക വിശ്വാസിയുമായ പാസ്ക്കൽ രോഗാവസ്ഥയിൽ തൊണ്ടയിലൂടെ യാതൊന്നും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാളുകളായി ദിവ്യകാരുണ്യ സ്വീകരിക്കാൻ സാധിക്കാത്തതിൽ അദ്ദേഹം വളരെ വിഷമിച്ചു. ഒടുവിൽ, ഈശോയുടെ സാന്നിധ്യം അരികിൽ ലഭിക്കാൻ അദ്ദേഹം ഒരു ഉപാധി കണ്ടെത്തി. തന്റെ കിടയ്ക്കരികിൽ ഏതാനും പാവപ്പെട്ടവരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഏതാനും യാചകരെ അദ്ദേഹത്തിൻ്റെ അരികിൽ നിർത്തി കർത്താവിൻ്റെയടുത്തിരുന്നാലെന്നപ്പോൽ ആയിരുന്നാൽ എന്നപോൽ അദ്ദേഹം ആനന്ദഭരിതനായി.

ദിവ്യകാരുണ്യ പ്രദിക്ഷണവും; മരിയൻ തീർത്ഥാടനവും – തലശ്ശേരി അതിരൂപതയുടെ ആത്മീയ പ്രഘോഷണമായി മാറി

മരിയൻ തീർത്ഥാടനത്തിനുശേഷം തലശ്ശേരി അതിരൂപതയുടെ ആത്മീയ കരുത്തായി മാറി ദിവ്യകാരുണ്യ പ്രദിക്ഷണം. പരിശുദ്ധ അമ്മയും, ദിവ്യകാരുണ്യവും സഭയുടെ അടിസ്ഥാനമാണ് എന്ന് തലശ്ശേരി അതിരൂപത പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 6, 7 തീയതികളിൽ ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് തലശ്ശേരി അതിരൂപതയിലെ ആലക്കോട് സെൻമേരിസ് ഫൊറോന ദേവാലയത്തിൽ നിന്നും, എടൂർ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും കാൽനടയായി ജപമാല ചൊല്ലി, തീർത്ഥാടനമായി ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് ഡിസംബർ ശനിയാഴ്ച രാവിലെ 4 . 30ന് എത്തിച്ചേരുന്ന വിധത്തിൽ […]

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു….

തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധങ്ങളായ നിശ്ചല ഛായാ ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കർത്താവിൻ്റെ ജനനം മുതൽ അന്ത്യത്താഴമുൾപ്പെടുത്തിയുള്ള പ്ലോട്ടുകൾ വി.കുർബ്ബാന സംഭവം തന്നെയായി മാറി. മനോഹരമായ ഒരുക്കിയ പല്ലക്കിൽ ദിവ്യകാരുണ്യ നാഥനെ അഭിവന്ദ്യ ജോസഫ് പാപ്പാനി പിതാവിന്റെ നേതൃത്വത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആനന്ദകരമായ അനുഭവമായിരുന്നു. ചുറ്റും നിന്ന് വൈദികർ ദിവ്യകാരുണ്യ നാഥനെ ധുപിക്കുന്നതും അനുഗ്രഹം പ്രാപിക്കാൻചുറ്റുമുള്ള നിരവധി ഫൊറോനകളിൽ നിന്നും ഇടവകളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയ മനോഹരമായ സംഗമം. ഈ വർഷങ്ങളിൽ […]

തോമാപുരം ഇടവകയിൽ വച്ച് നടന്ന തലശ്ശേരി അതിരൂപത ദിവ്യ കാരുണ്യ കോൺഗ്രസിൽ മഴ മാറി നിന്നപ്പോൾ

തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ വച്ച് നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് അത്ഭുതങ്ങളുടെ സമയമായി മാറി. ചുറ്റുമുള്ള സ്ഥലങ്ങളിൽ എല്ലാം മഴ ശക്തമായപ്പോൾ തോമാപുരം ഇടവക മഴ മാറിനിന്ന സ്ഥലമായി മാറി. അടുത്തുള്ള ചട്ടമല ഇടവക വരെ മഴ പെയ്തിറങ്ങിയെങ്കിലും, വൈകുന്നേരം മഴയൊഴിഞ്ഞ സ്ഥലമായി തോമാപുരം ഇടവകയിലെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന സ്ഥലം മാറി. അവിടെയുള്ള ശുശ്രൂഷകർ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന സ്ഥലം മുഴുവൻ പ്രഭാതത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. മഴ നനഞ്ഞ് ജപമാല ചൊല്ലിയ സമയം അവർ […]

പ്രവഞ്ചത്തെ വിശുദ്ധീകരിക്കുന്ന ബലിയർപ്പണം

ഏ ഡി 200-ൽ ജീവിച്ചിരുന്ന അപ്പസ്തോല പിതാവാണ് ഇരനെവൂസ്. അദ്ദേഹം പറയുന്നുണ്ട്, വിശുദ്ധ ബലിയർപ്പണം പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിയുടെ ഒരു ഭാഗമായ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വഴിയായും, അത് പിതാവിന് കാഴ്ചയായി സമർപ്പിച്ചു കഴിയുമ്പോൾ സൃഷ്ടി മുഴുവൻ വിശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ വിശുദ്ധ ബലിയർപ്പണം സൃഷ്ടിയുടെ വിശുദ്ധികരണത്തിനു കാരണമാകുന്നു.

മണൽപ്പരപ്പിൽ വരച്ച മീനുകൾ

ആദ്യത്തെ മൂന്നു നൂറ്റാണ്ടിൽ വിശുദ്ധ ബലിയർപ്പിച്ചിരുന്നത് സ്വകാര്യ ഭവനങ്ങളിലായിരുന്നു. ഭവനങ്ങൾ തോറും ഒരുമിച്ചു ചേർന്ന് അപ്പം മുറിക്കൽ ശുശ്രുഷയിൽ അവർ പങ്കു ചേർന്നു. ഇത് മത മർദ്ദനത്തിന്റെ കാലം കൂടിയായിരുന്നു. ആയതിനാൽ, ബലിയർപ്പിക്കുന്ന ഭവനം അവർ വിവേചിച്ചറിഞ്ഞിരുന്നത് വീടിന്റെ മുമ്പിൽ മണലിൽ വരച്ച മീനിന്റെ അടയാളം നോക്കിയായിരുന്നു.