December 1, 2025

കർത്താവു സത്യമായും വിശുദ്ധകുർബാനയിൽ ജീവിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ […]

അവർ ഉന്മേഷഭരിതരരായി; അപകടത്തെ തരണം ചെയ്തു

റോമായിലേക്കുള്ള കപ്പൽ യാത്രയാണ് സന്ദർഭം. കരയിൽ നിന്ന് വടക്കുകിഴക്കൻ കാറ്റ് ആഞ്ഞടിക്കുന്നു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. ( അപ്പ: 27,13) 14 ദിവസങ്ങൾ അവർ കടലിലൂടെ അലഞ്ഞു നടന്നു ( അപ്പ: 27,27). തലമുടിയിഴ പോലും നശിക്കുകയില്ല ( അപ്പ: 27,34) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവൻ അപ്പം എടുത്ത് ദൈവത്തിനു കൃതജ്ഞയർപ്പിച്ച് മുറിച്ചു ഭക്ഷിച്ചു. അവർക്കും കൊടുത്തു. അവരെല്ലാം ഉന്മേഷ ഭരിതരായി ശക്തി പ്രാപിച്ചു. അപകടത്തെ തരണം ചെയ്തു.

ആരും ഒറ്റയ്ക്കല്ല

ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക. രണ്ടു വിധത്തിലാണ് വിശുദ്ധ ബലിയർപ്പണം നമ്മുടെ എകാന്തതയെ അവസാനിപ്പിക്കുന്നത്. ഒന്ന് കർത്താവിന്റെ നമ്മോടൊപ്പമുള്ള നിരന്തര സാന്നിധ്യം വഴി. വചനം പറയുന്നു; യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും ( മത്തായി 28, 20). ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 ) ബലിയുടെ മഹത്വത്തെയും, ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. ‘എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന’ […]

വിശുദ്ധ ബലിയർപ്പണം തിരിച്ചു വരവിന്റെ കൂദാശയാണ്

നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. “ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു” (ലൂക്കാ 24,13). ലൂക്കായുടെ സുവിശേഷം 24 -ാം അദ്ധ്യായം 17 -ാം തിരുവചനം; അവർ മ്ലാനവദനരായിരുന്നു. ശിഷ്യന്മാർ ജെറുസലേമിലെ സമൂഹത്തിലേക്ക് വീണ്ടും തിരിച്ചുവരാനായിട്ട് കാരണമാകുന്നത്; അപ്പം മുറിക്കൽ ശുശ്രൂഷയാണ്. “അവൻ അപ്പം അവർക്ക് മുറിച്ചു നൽകി. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു” (ലൂക്കാ 24,31). […]

മാമ്മോദീസ ജൻമം നൽകുമ്പോൾ; അൾത്താര വളർത്തുന്നു

സഭാ പിതാവായ മാർ അപ്രേം മാമോദിസായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. മാമോദിസ തൊട്ടിയാകുന്ന ഉദരം ഒരിക്കൽ ജന്മം കൊടുത്ത് കഴിഞ്ഞാൽ, സഭയുടെ മക്കളെ പിന്നീടും മുലയൂട്ടുന്നതും, വളർത്തുന്നതും  അൾത്താരയാണ്. മാമോദിസ ഒരു വ്യക്തിയെ സഭയിലേക്ക് ചേർക്കുന്ന കൂദാശ മാത്രമല്ല, പരിശുദ്ധ കുർബാന അവന് സംലഭ്യമാക്കുന്നതിന് കാരണമാകുന്ന കൂദാശ കൂടിയാണ്.

മാലാഖമാർ നന്ദി പറയാൻ നിന്നപ്പോൾ

വിശുദ്ധ ജെർത്രൂദിൻ്റെ ദർശനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാൾ ദിവസം, ദിവ്യബലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വിശുദ്ധ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശുവിന്റെ തിരുശരീരവും തിരു രക്തവും സമർപ്പിച്ചു. എൻ്റെ പ്രിയ നാഥാ ഈ പരമ പവിത്ര കൂദാശ ഈ മഹാരാജകുമാരന്റെ വണക്കത്തിനായി, എല്ലാ മാലാഖ വൃന്ദങ്ങളുടെയും നിത്യ സ്തുതിക്കും അവരുടെ ആനന്ദവും മഹത്വവും വർധമാനമാകുന്നതിന് വേണ്ടി ഞാൻ സമർപ്പിക്കുന്നു. ഈ സമർപ്പണം ദൈവമെത്രയധികം അത്ഭുതകരമായ രീതിയിൽ സ്വീകരിച്ചു എന്നും, മാലാഖമാർ അവർണ്ണനീയമായ ആനന്ദോലാസത്തിലായെന്നും കാണാൻ […]

വിശുദ്ധരുടെ പേര് വിശുദ്ധ ബലിയർപ്പണത്തിൽ ഓർക്കുമ്പോൾ കർത്താവിന്റെ സാന്നിധ്യത്തിൽ അവർ ആദരിക്കപ്പെടുന്നു

വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നതനുസരിച്ച്, പരിശുദ്ധ കുർബാനയിൽ വിശുദ്ധരുടെ പേര് പറയുകയാണെങ്കിൽ അവരുടെ സന്തോഷം വർദ്ധിക്കുകയും, അവർക്ക് കൂടുതൽ ആനന്ദകരമാവുകയും ചെയ്യും. ഒരു രാജാവിനെ ആവേശകരമായ ജയ ആഘോഷങ്ങളോടെ സ്വീകരിക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം ധീരതയോടെ യുദ്ധം ചെയ്ത സൈനാധിപന്മാരുടെ പേരും പറയാറുണ്ടല്ലോ!! ഇത് അവരും രാജാവിൻ്റെ വിജയത്തിൽ പങ്കാളികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. വിശുദ്ധരുടെ കാര്യവും ഇതിന് സമാനമാണ്. തങ്ങളുടെ കർത്താവിൻ്റെ പീഡാസഹനവും കുരിശു മരണവും വിജയത്തോടെ പരിശുദ്ധ കുർബാനയിൽ അവതരിപ്പിക്കപ്പെടുമ്പോൾ അവരും തങ്ങളുടെ നാരകിയ ശത്രുക്കൾക്കെതിരെ നേടിയ വൻ […]

വിശുദ്ധ ബലിയർപ്പണം മാലാഖമാരുടെ സ്വീകാര്യമായ സമയം

വിശുദ്ധ ക്രിസോസ്തോം പറയുന്നു; ദിവ്യബലിയുടെ സമയത്ത് വിശുദ്ധ മാലാഖമാരും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്കറിയാം. പരിശുദ്ധ കുർബാന മധ്യേ മനുഷ്യർ മാത്രമല്ല ദൈവത്തോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത്. പിന്നെയോ മാലാഖമാർ തങ്ങളുടെ മുട്ടുകൾ മടക്കുകയും മുഖ്യ ദൂതന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുന്നു. അദ്ദേഹം അതിന്റെ കാരണവും കൂട്ടിച്ചേർക്കുന്നുണ്ട്. ഇതാണ് അവരുടെ സ്വീകാര്യമായ സമയം. ദിവ്യബലി അവരുടെ പക്കൽ ഉണ്ട്. അവർ ക്രിസ്തുവിൻ്റെ ശരീരത്തെ മുൻനിർത്തിക്കൊണ്ട് മനുഷ്യകുലത്തിനായി ദൈവത്തിനു മുമ്പിൽ മാധ്യസ്ഥം യാചിക്കുന്നു. ദൈവത്തിൻ്റെ കോപം, […]

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന ‘അന്നന്നു വേണ്ടുന്ന ആഹാരം; വിശുദ്ധ കുർബാനയാണ് !!

സഭയുടെ മതബോധന ഗ്രന്ഥം 2537-മത്തെ നമ്പറിലാണ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന അന്നന്നു വേണ്ടുന്ന ആഹാരം വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് എന്ന് പഠിപ്പിക്കുന്നത്. വിശുദ്ധ പീറ്റർ ക്രിസോളജസ് പറയുന്നുണ്ട്; സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗ്ഗത്തിലെ മക്കളെ പോലെ സ്വർഗീയ അപ്പം യാചിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. കന്യകയിൽ വിതയ്ക്കപ്പെട്ട്, ശരീരത്തിൽ വളർന്ന സഹനത്തിൽ പാകപ്പെട്ട്, കബറിടത്തിൻ്റെ അടുപ്പിൽ ചുട്ടെടുത്ത്, പള്ളികളിൽ മാറ്റിവയ്ക്കപ്പെട്ടിരുന്ന, ആൾത്താരകളിൽ കൊണ്ടുവരപ്പെടുന്ന, സ്വർഗ്ഗത്തിൽ നിന്ന് എല്ലാ ദിവസവും വിശ്വാസികൾക്ക് വിളമ്പപ്പെടുന്ന, അപ്പം […]

ദൈവദൂതൻ മാർപാപ്പയുടെ ബലിയർപ്പണത്തിൽ കാർമികനെ നിർദ്ദേശിച്ചു

റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ തീൻമേശയിൽ ഉപയോഗിച്ചു എന്നൊരു വ്യാജ ആരോപണം മാർപാപ്പയെ അറിയിക്കുകയും അത് വിശ്വസിച്ച മാർപാപ്പ മെത്രാനെ റോമിലേക്ക് വരുത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു. അപ്രകാരം മെത്രാനെ തടങ്കലിൽ ഇട്ടതിന്റെ മൂന്നാം നാൾ, ഞായറാഴ്ച ദിവസം രാവിലെ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് മാർപാപ്പയോട് പറഞ്ഞു, ഇന്ന് നീയോ വേറെ ഏതെങ്കിലും പുരോഹിത […]