വിശുദ്ധ കുർബാന അർപ്പണം അവസാനിക്കുന്നതോടെ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യം ഇല്ലാതാകുന്നുണ്ടോ? ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം ഏതുസമയം വരെ തുടരും? ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം കൂദാശകർമ്മത്തിന്റെ നിമിഷം മുതൽ തുടങ്ങുകയും ദിവ്യകാരുണ്യ സാദൃശ്യങ്ങൾ (അപ്പവും വീഞ്ഞും) നിലനിൽക്കുന്നിടത്തോളം (ഭക്ഷ്യയോഗ്യമായി നിലനിൽക്കുന്നിടത്തോളം കാലം) അത് തുടരുകയും ചെയ്യുന്നു. വിശുദ്ധ കുർബാന അർപ്പണം അവസാനിക്കുന്നതോടെ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യം ഇല്ലാതാകുന്നില്ല. അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ തിരു ശരീരരക്തങ്ങൾ ആയി മാറുന്ന ഈ മാറ്റം തൽക്കാലത്തേക്ക് സംഭവിക്കുന്നതല്ല അത് തുടർന്നും […]
വിശുദ്ധ ഫൗസ്റ്റിനായുടെ കുർബാന ദർശനങ്ങൾ വിശുദ്ധ കുർബാനയെ ഒത്തിരി സ്നേഹിച്ച ഒരു വിശുദ്ധയുടെ തിരുന്നാളാണിന്ന്; വിശുദ്ധ ഫൗസ്റ്റീന. എവർക്കും തിരുന്നാളിന്റെ മംഗളങ്ങൾ. വിശുദ്ധ കുർബാനയെ ഒത്തിരി സ്നേഹിച്ച ഒരു വിശുദ്ധയുടെ തിരുന്നാളാണിന്ന്; വിശുദ്ധ ഫൗസ്റ്റീന; വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്ക. (ഓഗസ്റ്റ് 25, 1905 – ഒക്ടോബർ 5, 1938) സ്വർഗീയ കാരുണ്യത്തിന്റെ അപ്പസ്തോല എന്ന് വിശുദ്ധ ഫൗസ്റ്റീന അറിയപ്പെടുന്നു. 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് ജനിച്ചു. ഹെലെനാ എന്നായിരുന്നു ഓമനപ്പേര്. 1925 […]
ഫ്രാൻസിസ് ഓഫ് അസീസിയുടെ ആദ്യ ജീവചരിത്രകാരൻ സെലാനോയിലെ തോമസ് പറയുന്നു: “സ്വർഗത്തിൽ നിന്ന് നേരിട്ട് ഒരു വിശുദ്ധനും, പാവപെട്ട ഒരു പുരോഹിതനും ഒരേ സമയം എന്റെ അടുത്തേക്ക് വരുകയാണെങ്കിൽ, ഞാൻ ആദ്യം പുരോഹിതന്റെ അരികിലേക്ക് ഓടി ചെന്ന് അദ്ദേഹത്തെ ബഹുമാനിക്കും, കൈകൾ ചുംബിക്കും; ഞാൻ വിശുദ്ധനോട് പറയും: ‘ഹേയ്, സെൻ്റ് ലോറൻസ്, കാത്തിരിക്കൂ! അവൻ്റെ കൈകൾ ജീവൻ്റെ വചനത്തെയും കർത്താവിന്റെ ശരീരത്തെയും കൈകാര്യം ചെയ്യുന്നു. വിശുദ്ധ ഫ്രാൻസിസിൻ്റെ ദിവ്യബലിയോടുള്ള സ്നേഹം അപ്രകാരമായിരുന്നു. പരിശുദ്ധ ‘അമ്മ ഒരു പ്രാവശ്യം […]
വിശുദ്ധ കൊച്ചുത്രേസ്യാ ഓ താക്കോൽ കൂട്ടമേ! ഞാൻ നിന്നോട് അസൂയപ്പെടുന്നു!!നീ സമയത്തിന്റെ വേലികെട്ടിലല്ല, സ്നേഹത്തിന്റെയും ശക്തിയുടെയും ദിവ്യകാരുണ്യയിടംനിന്റെ വിരൽ തുമ്പിലാണ്.അവിടെയാണ് ശക്തിയുടെയും, സ്നേഹത്തിന്റെയും ആർദ്രമായ രഹസ്യം!നമ്മുടെ സ്നേഹം; കൂടാര വാതിൽ തുറന്നു.എന്റെ പ്രിയനോടൊപ്പം ഞാൻഅവിടെ ഒളിക്കുന്നു. വിശുദ്ധസ്ഥലത്തെ വിളക്കേ!! ദിവ്യപ്രകാശങ്ങൾ എന്നെന്നേക്കുമായി പ്രകാശിക്കുന്നയിടമേ!!എൻ്റെ സ്നേഹത്തിൻ്റെ തീകൊണ്ടു ഞാൻ നിന്റെ മുമ്പിൽ കെടാവിളക്കാവട്ടെ!!അത്ഭുതകരമായ ആനന്ദത്തിന്റെ അത്ഭുതമേ!സ്നേഹത്താൽ എരിഞ്ഞു ഞാൻ ആത്മാക്കളെ നേടട്ടെ!! ഓ പ്രതിഷ്ഠിക്കപ്പെട്ട ബലിപീഠക്കല്ലേ!ഓരോ പ്രഭാതത്തിലും നീ എന്റെ അസൂയയാണ്.നിന്നിൽ, ബെത്ലഹേമിന്റെ അനുഗ്രഹിക്കപ്പെട്ടയിടത്തിൽ നിത്യ വചനം ജനിച്ചു.സൗമ്യനായ […]
വിശുദ്ധ കുർബാനയെ വളരെ സ്നേഹിച്ച വിശുദ്ധയാണ് വിശുദ്ധ കൊച്ചു ത്രേസിയ. വിശുദ്ധ, ആദ്യ കുർബാന സ്വീകരണത്തിനായി മുതിർന്ന സഹോദരി സെലിൻ ഒരുങ്ങുന്ന അന്നുമുതൽ അവൾക്ക് ലഭിക്കുന്ന പാഠങ്ങളും പ്രാർത്ഥനകളും പഠിച്ചുകൊണ്ട് ഒരുങ്ങാൻ ആരംഭിച്ചു. കർത്താവിന്റെ ആദ്യ ചുംബനമാണ് തന്റെ ആദ്യ കുർബാന സ്വീകരണം എന്ന് വിശുദ്ധ പറയുമായിരുന്നു. പിതാവായ ലൂയി മാർട്ടിന്റെ ഒപ്പം എല്ലാ വൈകുന്നേരങ്ങളിലും നടക്കാനായി പോകുമ്പോൾ അവർ എല്ലാ ദിവസവും യാത്രാ വഴിയിലുള്ള ദേവാലയം സന്ദർശിച്ച്, സക്രാരിയിൽ കർത്താവിനെ വണങ്ങി, ആരാധിച്ച ശേഷമാണ് അവർ […]
ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്. പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയുടെ അദമ്യമായ കാരുണ്യം വർണിച്ചുകൊണ്ടുള്ള മനോഹര ഗാനമാണ് ഫാ. തോമസ് ഇടയാൽ രചനയും; ജോയ് തോട്ടാൻ സംഗീതവും നിർവഹിച്ചു, ജെൻസി ആലപിച്ച ഈ ആരാധന ഗീതം; ‘പരിശുദ്ധ പരമ ദിവ്യകാരുണ്യം പാരിൽ ജീവനായി നൽകി നീ;യേശുവേ നിന്റെ സ്നേഹ പാര്യമം പൂർണമായിതിൽ കാണുന്നു….‘ കേൾക്കാൻ സന്ദർശിക്കുക
സ്പെയിനിലെ ബിഷപ്പായ മുനീല്ല പങ്കുവെച്ച ദൈവസ്നേഹത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ സംഗമത്തിലെ എല്ലാവർക്കും പ്രചോദനമായി. ദൈവം എന്നെ സ്നേഹിക്കുന്നുണ്ട്, അതാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം, ഈശോയുടെ ഹൃദയം സ്നേഹത്തിന്റെ പാഠശാലയാണെന്നും, ദൈവസ്നേഹത്തെക്കുറിച്ചും, മനുഷ്യസ്നേഹത്തെക്കുറിച്ചും നമ്മൾ പഠിക്കേണ്ടത് ഈ പാഠശാലയിൽ നിന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അനുദിനം ഉള്ള ദിവ്യകാരുണ്യ സ്വീകരണങ്ങൾ ഈ സ്നേഹത്തിലേക്ക് നമ്മളെ വളർത്തുകയും, ഈ സ്നേഹത്തിന്റെ പങ്കുകാരായി നമ്മളെ മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി.
പോപ്പ് ഫ്രാൻസിസ് യാത്രകളിലായിരുന്നതുകൊണ്ട് ഈ ഒരു സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയുണ്ടായി. അദ്ദേഹം പറഞ്ഞു, ഗോതമ്പ് പൊടിയുന്നതുപോലെ പൊടിഞ്ഞാൽ മാത്രമേ ഒരു വ്യക്തിക്ക് അപ്പമാകാനായിട്ട് പറ്റുകയുള്ളൂ. ഒരു ഗോതമ്പ് മണി കൊണ്ടല്ല ഒത്തിരി ഗോതമ്പുമണികൾ പൊടിഞ്ഞു ചേരുമ്പോഴാണ് അപ്പം ഉണ്ടാകുന്നത്. അതുകൊണ്ട്, സഹോദര സ്നേഹത്തിലേക്കും, ഒരുമയിലേക്കുമാണ് ദിവ്യ കാരുണ്യം നയിക്കുന്നതും വളർത്തേണ്ടതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറയുകയുണ്ടായി.
2024 – ലെ അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിന്റെ ആദ്യ ദിനത്തെ വിശുദ്ധ ബലിയർപ്പണത്തിൽ ഏകദേശം 25000 -ലധികം വിശ്വാസ സമൂഹം പങ്കെടുക്കുകയും, അതോടൊപ്പം 1800 ലധികം കുട്ടികൾ ആദ്യകുർബാന സ്വീകരിക്കുകയും ചെയ്തു. ഈ വിശുദ്ധ ബലിയർപ്പണത്തിനു നേതൃത്വം കൊടുത്തത് ആർച്ച് ബിഷപ്പ് എസ്പിനോസ മതെയൂസ് ആണ്. ജീവന്റെ അപ്പത്തിൽ നമ്മുടെ സുഹൃത്തിനെയാണ് നാം ആഘോഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. നാം അവനെ കണ്ടുമുട്ടുകയും, പങ്കുവയ്ക്കുകയും ചെയ്യണം. അവൻ നമ്മളെ നന്ദിയുള്ളവരാകാനും, സ്വപ്നങ്ങൾ കാണാനും, വിശ്വസിക്കാനും, ബഹുമാനിക്കാനും പഠിപ്പിക്കും. നിങ്ങളുടെ […]