January 14, 2026

അന്തർദേശീയ  ദിവ്യകാരുണ്യ  സംഗമം; ആദ്യകുർബാന   സ്വീകരണത്തിന്റെയും വേദിയായി

2024 – ലെ അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിന്റെ ആദ്യ ദിനത്തെ വിശുദ്ധ ബലിയർപ്പണത്തിൽ ഏകദേശം 25000 -ലധികം വിശ്വാസ സമൂഹം പങ്കെടുക്കുകയും, അതോടൊപ്പം 1800 ലധികം കുട്ടികൾ ആദ്യകുർബാന സ്വീകരിക്കുകയും ചെയ്തു. ഈ വിശുദ്ധ ബലിയർപ്പണത്തിനു നേതൃത്വം കൊടുത്തത് ആർച്ച് ബിഷപ്പ് എസ്പിനോസ മതെയൂസ് ആണ്. ജീവന്റെ അപ്പത്തിൽ നമ്മുടെ സുഹൃത്തിനെയാണ് നാം ആഘോഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. നാം അവനെ കണ്ടുമുട്ടുകയും, പങ്കുവയ്ക്കുകയും ചെയ്യണം. അവൻ നമ്മളെ നന്ദിയുള്ളവരാകാനും, സ്വപ്നങ്ങൾ കാണാനും, വിശ്വസിക്കാനും, ബഹുമാനിക്കാനും പഠിപ്പിക്കും. നിങ്ങളുടെ […]

അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധയാകർഷിക്കുന്നു

       53- മത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമം ഇക്വഡോറിൽ  പൂർത്തിയാകുമ്പോൾ വിശുദ്ധ ബലിയർപ്പണത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധേയമാകുന്നു. അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തി നിർമ്മിച്ചത് ആ രാജ്യത്തെ ആദ്യ വിശുദ്ധയായ  മരിയാന ഓഫ് ജീസസിന്റെ ഭവനത്തിലാണ്. ഈ വിശുദ്ധയുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ ഭവനം ഒരു കാർമലൈറ്റ് മൊണസ്റ്ററി  ആകണമെന്ന്.  വിശുദ്ധ മരിയാന ഓഫ് ജീസസിന്റെ മരണശേഷം ഭവനം  ഇന്നൊരു കാർമലൈറ്റ് മൊണസ്റ്ററി ആയി എന്ന് മാത്രമല്ല ഇപ്പോൾ അവിടെ സേവനം ചെയ്യുന്ന കാർമലൈറ്റ് […]

അനുഹ്രങ്ങളുടെഇടമാണ്, ദിവ്യകാരുണ്യം

ക്രോക്സ്റ്റൻ ആർച്ച് ബിഷപ്പായ ആൻഡ്രൂ  ഈയൊരു സംഗമത്തിൽ ബലിമധ്യേയുള്ള സന്ദേശത്തിൽ അമേരിക്കയിലെ ഈ നാളുകളിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ  അനുഭവം ഈ സംഗമത്തിലും പങ്കുവയ്ക്കുകയുണ്ടായി. എത്രമാത്രമാണ് അമേരിക്കൻ സഭയുടെ നവീകരണത്തിന് ദിവ്യകാരുണ്യം പ്രചോദനവും ശക്തിയുമായി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യകാരുണ്യത്തിലേക്കു അടുക്കുന്തോറും കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കാനായി ഓരോ വ്യക്തിക്കും സാധിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു.

സാമൂഹിക പ്രവർത്തനങ്ങളുടെ കേന്ദ്രം; ദിവ്യകാരുണ്യമാണ്‌. 

              സാന്റോ ഡോമിംഗോയിലെ ആർച്ച് ബിഷപ്പായ ഫ്രാൻസിസ്കോ ഓസോറിയ,  അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ  നൽകിയ സന്ദേശം പ്രധാനമായിട്ട് വൈദികരെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. വിശുദ്ധ ബലിയർപ്പണം ഇല്ലാതെ സാമൂഹിക പ്രവർത്തനങ്ങൾക്ക് പോകുന്നവരെ അദ്ദേഹം പരാമർശിച്ചു. എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ദിവ്യകാരുണ്യത്തെ പരിഗണിക്കണം അല്ലെങ്കിൽ എല്ലാ സാമൂഹിക പ്രവർത്തനങ്ങളും ശൂന്യമായി തീരും. വൈദികരുടെ ജീവിതത്തിലൂടെ ദിവകാരുണ്യത്തിന്റെ ചൈതന്യവും അത് ക്രൈസ്തവ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നും ജനങ്ങളെ പഠിപ്പിക്കാൻ സാധിക്കണം. ഓരോ ദിവ്യകാരുണ്യ സംഗമത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്; ദിവ്യകാരുണ്യത്തെ ക്രൈസ്തവ ജീവിതത്തിന്റെ […]

സക്രാരിയുടെഅരികിൽ

     വൈദികരുടെ മരിയൻ പ്രസ്ഥാനത്തിന്റെ  സ്ഥാപകനായ ഫാ. സ്തേഫാനോ ഗോബിക്കു ആഗസ്റ്റ് 21, 1981 -ൽ പരിശുദ്ധ അമ്മ നൽകിയ സന്ദേശത്തിൽ നാം വായിക്കുന്നു; നിങ്ങളെല്ലാവരും സക്രാരിയുടെ മുൻപിൽ ആയിരിക്കേണ്ട സമയമാണിത്. ദിവ്യസക്രാരിയുടെ സമീപം ചെന്ന്, അവിടുന്നുമായി സുലളിതമായ ഒരു അനുദിന ജീവിത സമ്പർക്ക ശൈലി സ്ഥാപിച്ചെടുക്കുക. ഒരു നല്ല സ്നേഹിതനെ കണ്ടെത്തുകയെന്ന  സ്വാഭാവികതയോടും, ആ സ്നേഹിതനിൽ  വിശ്വാസം അർപ്പിക്കുക എന്ന ലാളിത്യത്തോടും, ആവശ്യങ്ങളിൽ സഹായം എത്തിക്കുന്ന വിശ്വസ്തമിത്രത്തെ പ്രാപിക്കുന്ന വിനയത്തോടും യേശുവിനെ വീക്ഷിക്കുക. യേശുവിനെ […]

പരിശുദ്ധ ‘അമ്മ ബലിയർപ്പണത്തിനു കൊടുക്കുന്ന പ്രാധാന്യങ്ങൾ

ബെത്താനിയായിലെ പരിശുദ്ധ കന്യക         1928 നവംബർ 22 -ന്  മരിയ എസ്പരൻസിയ  ജനിച്ചു. 1978 -ൽ മരിയ പരിശുദ്ധ കന്യകയിൽ നിന്ന് ഒരു മിഷൻ സ്വീകരിച്ചു; അടുത്തുള്ള കുട്ടികളെ ജ്ഞാനസ്നാനത്തിനും, കുമ്പസാരത്തിനും, കുർബാനയ്ക്കുമായി ഒരുക്കുക. ആ നിർദ്ദേശം അവൾ അനുസരിക്കുകയും, പരിശുദ്ധ അമ്മ അതിനായി പ്രത്യേകം ഒരുക്കുകയും ചെയ്തു. 1981-ലെ ജോൺപോൾ രണ്ടാമൻ മാർപാപ്പാക്കെതിരെയുള്ള വധശ്രമം അവൾ  പ്രവചിച്ചിരുന്നു. അതുപോലെ, 1991 ഡിസംബർ എട്ടാം തീയതി അവളുടെ ഫാം ഹൗസിലെ ദേവാലയത്തിൽ, വിശുദ്ധ […]

ദേവാലയങ്ങളും അൾത്താരകളും ശൂന്യമാക്കപ്പെടും

അക്കിത്തയിലെ കന്യക         ജപ്പാന്റെ പശ്ചിമഭാഗത്തായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് അക്കിത്ത. കൂത്ത് സോക്കോ സസാഗവ എന്ന യുവതി 1931 മെയ് 28 -ന്  ജനിച്ചു. 1960-ൽ 33-മത്തെ വയസിൽ ആഗ്നസ് എന്ന പേര് സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗമായി. തുടർന്ന്, ദൈവസ്നേഹത്താൽ പ്രചോദിതയായി കന്യകാമറിയത്തിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിൽ അംഗമായി. 1973 ജൂൺ 12 -ന്  സിസ്റ്റർ ആഗ്നസ് ആരാധനയ്ക്കായി ദേവാലയത്തിൽ വന്നപ്പോൾ പ്രഭയേറുന്ന പ്രകാശരശ്മികൾ കണ്ടു. ആശ്ചര്യഭരിതയായി, തുടർച്ചയായ […]

ദിവ്യകാരുണ്യ നാഥനെ കൂടുതലായി സമീപിക്കണം. പരിശുദ്ധ കുർബാനയ്ക്ക് നൽകുന്ന പ്രാധാന്യം കുറഞ്ഞുവരുന്നു; ശിക്ഷയുടെ പാനപാത്രം കവിഞ്ഞൊഴുകുന്നു

ഗരബന്താളിലെ പരിശുദ്ധ കന്യക    ഏതാണ്ട് 80 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഗരബന്താളിലെ  ഗ്രാമത്തിലാണ് 1961 -ൽ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്. ദർശനം ലഭിച്ചത് നാല് കുട്ടികൾക്കായിരുന്നു. 1961 ഒക്ടോബർ പതിനെട്ടാം തീയതി ആ കുട്ടികൾക്ക് ആദ്യത്തെ സന്ദേശം മാതാവിൽനിന്നും  ലഭിക്കുകയുണ്ടായി. നാം അത്യധികം ത്യാഗങ്ങൾ സഹിക്കണം, അതിലേറെ പ്രാശ്ചിത്തം ചെയ്യണം, ദിവ്യകാരുണ്യ നാഥനെ കൂടുതലായി സമീപിക്കണം. പരിശുദ്ധ കുർബാനയ്ക്ക് നൽകുന്ന പ്രാധാന്യം കുറഞ്ഞുവരുന്നു; ശിക്ഷയുടെ പാനപാത്രം കവിഞ്ഞൊഴുകുന്നു; എന്നിങ്ങനെ ആയിരുന്നു പരിശുദ്ധ അമ്മ ഗരബന്താളിലെ കുട്ടികളോട് […]

ലാസലൈറ്റിൽ പരിശുദ്ധ മാതാവ് ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞപ്പോൾ

   1846 -ലെ ഫ്രാൻസിന്റെ രാഷ്ട്രീയ, സാമൂഹിക, പ്രശ്നങ്ങൾ സഭയെയും സ്വാധീനിച്ചിരുന്നു. ഞായറാഴ്ച ആചരണവും, കൗദാശിക ജീവിതവും,  ശക്തമാക്കാൻ, പ്രോത്സാഹിപ്പിക്കാൻ പരിശുദ്ധ അമ്മ  1846 സെപ്റ്റംബർ 19 -ന് ഫ്രാൻസിലെ ലാസെലെറ്റ് എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രത്യക്ഷയായി. തങ്ങളുടെ ഉച്ചഭക്ഷണ ശേഷം, പതിവിന് വിപരീതമായി മെലാനി കാൽവൈറ്റ് എന്ന 15 വയസ്സുകാരിയും, മാക്സിമിൻ എന്ന  11 വയസ്സുകാരനും മയങ്ങി.  അവിടെ മറിയം പ്രത്യക്ഷപ്പെട്ട് ദൈവനിന്ദയെയും, ദൈവവിചാരക്കുറവിനെ കുറിച്ചും, ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അവരോടു സംസാരിച്ചു.