January 15, 2026

പരിശുദ്ധ അമ്മയുടെ അരികിൽ ഇരുന്നാൽ വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ പഠിക്കാം

ദൈവീക രഹസ്യങ്ങളെ മനോഹരമായി വചനത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് വിശുദ്ധ യോഹന്നാൻ. അദ്ദേഹത്തിന്റെ വചനം ബൈബിൾ പണ്ഡിതർക്കെന്നും, ദൈവിക ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. സ്വർഗീയ ആരാധനയെ പ്രതീകാത്മകമായി അർപ്പിക്കുന്ന വെളിപാട് ഗ്രന്ഥം, ദിവ്യകാരുണ്യ രഹസ്യവുമായി  ഇടകലർന്നിരിക്കുന്നു. വിശുദ്ധബലിയെ കുറിച്ച് ആധികാരികമായി പഠിപ്പിക്കുമ്പോഴും, പഠിക്കുമ്പോഴും ഒരിക്കലും വിശുദ്ധ യോഹന്നാന്റെ സുവിശേഷം നമുക്ക് മറക്കാൻ കഴിയില്ല. ഇടത്തും വലത്തും ഇരിക്കാനുള്ള ഭാഗ്യം തരണമേ എന്ന് അമ്മയെയും കൂട്ടി കർത്താവിനോട് ചോദിച്ച അതേ ശിഷ്യനാണ് ബലിയർപ്പണത്തിൽ ശുശ്രൂഷയുടെ പാഠങ്ങൾ പതിമൂന്നാം അധ്യായത്തിൽ എഴുതിയതെന്നു മനസ്സിലാക്കുമ്പോഴാണ് […]

പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ഭവനങ്ങൾ ആരാധനയുടെ സ്ഥലങ്ങൾ ആകും

അവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിയ സഖറിയായുടെ ഭവനം, ദൈവാരാധനയുടെ ഭവനമായി മാറുകയാണ്. സ്തോത്ര ഗീതങ്ങളും ദൈവസ്തുതികളും ഉയരുകയാണ്. ഒത്തിരിയേറെ ബലിയർപ്പണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, സഹകാരി ആയിട്ടും, ഹൃദയത്തിൽ ആരാധന നിറയാത്ത സഖറിയാ പുരോഹിതന്റെ ഭവനം. ആഹ്ലാദത്തിന്റെ പങ്കുവെക്കൽ ശബ്ദങ്ങൾ കേൾക്കേണ്ട വീടാണ്; ശോകമൂകതയുടെയും, കുറ്റപ്പെടുത്തലുകളുടെയും സങ്കേതം ആയി മാറുന്നത്. ഈ ഭവനമാണ്, പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ദൈവകൃപയുടെ ഇടമായി മാറിയത്. ഇന്നും നമ്മുടെയൊക്കെ ജീവിതത്തിന്റെ തുടർതാളമെന്നതുപോലെ ഈ അനുഭവം രൂപപ്പെടുന്നു; മെക്സിക്കോയിലെ ഗാദിലൂപ്പ എന്ന സ്ഥലത്ത് 1531 -ൽ […]

പരിശുദ്ധ അമ്മയുടെ ത്രിത്വ സ്തുതികൾ

പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം മനോഹരമായ ഒരു ത്രിത്വ സ്തുതിയാണ്. പരിശുദ്ധ അമ്മ; യേശുവിൽ, പരിശുദ്ധാത്മാവ് നിറഞ്ഞു, പിതാവായ ദൈവത്തെ ആരാധിക്കുന്നു. ഒരു വ്യക്തിക്ക് ത്രിത്വ ആരാധന പൂർണതയിൽ നിർവഹിക്കാൻ കഴിയുന്നത് വിശുദ്ധ ബലിയർപ്പണത്തിലാണ്. ത്രിയേക ദൈവത്തിന്റെ പ്രിയപ്പെട്ട വ്യക്തി എന്ന നിലയിൽ; പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും പൂർണതയിൽ ആരാധിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. പിതാവായ ദൈവത്തിന്റെ മകളും, പുത്രനായ ദൈവത്തിന്റെ അമ്മയും, പരിശുദ്ധാത്മാവായ ദൈവത്തിന്റെ പ്രിയ മണവാട്ടിയും എന്ന നിലയിലാണിത്. എത്ര തവണയാണ് നമ്മൾ പിതാവിനെയും […]

പരിശുദ്ധ അമ്മ ശിഷ്യന്മാരുടെ ബലിയർപ്പണത്തിൽ പങ്കെടുത്തിട്ടുണ്ട്

നിരവധിയായി നമ്മൾ കേട്ടിരിക്കുന്ന ഒരു കാര്യമാണ് പരിശുദ്ധ അമ്മയെപ്പോലെ ബലിപ്പിക്കുക എന്നത്. അത് എങ്ങനെയാണ് സാധ്യമാവുക; അത് വ്യക്തമാവുക, പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാർത്ഥിച്ച ശിഷ്യൻമാരോടൊപ്പം പരിശുദ്ധ അമ്മയും ഉണ്ടായിരുന്നവെന്ന വലിയ സത്യമാണ്. ഒന്നിച്ചു കൂടിയിരുന്ന ആദ്യ സമൂഹത്തിൽ അപ്പസ്തോലന്മാരോടൊപ്പം അവൾ ഉണ്ടായിരുന്നെങ്കിൽ; അപ്പം മുറിക്കൽ ശുശ്രൂഷയിൽ താൽപര്യപൂർവം പങ്കുചേർന്ന ആദ്യമ തലമുറയിലെ ക്രൈസ്തവരുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ അവൾ താല്പര്യപൂർവം പങ്കെടുത്തിട്ടുണ്ട്. ‘നിങ്ങൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ശരീരമാകുന്നു ഇത്’ എന്ന അന്ത്യവചസുകൾ; പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരുടെ അധരത്തിൽ […]

പരിശുദ്ധ ‘അമ്മ വിശുദ്ധ കുർബാനയിൽ വീണ്ടും നമ്മുടെ അമ്മയാകുന്നു

ഓരോ ബലിയർപ്പണത്തിലൂടെയും നമ്മൾ പ്രവേശിക്കുന്നത് കർത്താവിന്റെ തിരുമണിക്കുറിലേക്കാണ്. ഓരോ ബലിയിലും; കാൽവരി വഴികളും, കാൽവരി മലയും സന്നിഹിതമാണ്. അങ്ങനെ, ഓരോ ബലിയിലും ക്രിസ്തുവിന്റെ കുരിശിലെ തിരുമൊഴികൾ ആവർത്തിക്കപ്പെടുന്നുണ്ട്; ‘സ്ത്രീയെ, ഇതാ നിന്റെ മകൻ,’ ‘ഇതാ നിന്റെ അമ്മ’ അതിനാൽ തന്നെ, ഏക പുത്രന്റെ മരണത്തിന് മൂകസാക്ഷിയായി വിധവയെ നാമെന്നും വിശുദ്ധ അമ്മയായി ഭവനത്തിലേക്ക് സ്വീകരിക്കുകയാണ്; നമ്മൾ അനുദിനം മക്കളായി മാറുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയിലൂടെ മേരി അവളുടെ ‘ദിവ്യമാതൃത്വം വ്യാപിപ്പിക്കുകയും’, ‘നിലനിർത്തുകയും’ ചെയ്യുന്നു. അങ്ങനെ ‘നവമായി’ പരിശുദ്ധ […]

ദിവ്യകാരുണ്യം; വഴിയാത്രകളിലെ പൊതിച്ചോറ്

രാജാക്കന്മാരുടെ ഒന്നാം പുസ്തകം അധ്യായം 19 -ൽ, ദൈവം ഏലിയായ്ക്ക് അപ്പവും വെള്ളവും നൽകുന്നത് നാം വായിക്കുന്നു. ഈ അപ്പവും വെള്ളവും സാധാരണ ഭക്ഷണ പാനീയങ്ങളായിരുന്നില്ല. കാരണം ഇവ ഏലിയായെ നാല്പത് രാവും 40 പകലും നടന്നു ഹൊറബിലെത്തി ദൈവത്തെ ദർശിക്കാൻ മാത്രം ശക്തി പകരുന്നതായിരുന്നു. ദൈവം അത്ഭുതകരമായി ഏലിയായ്ക്ക് ഭക്ഷണം നൽകി വിശ്വാസത്തിൽ ജീവിപ്പിച്ചു. ഇതുപോലെ സ്വർഗീയ ഭോജ്യമായ വിശുദ്ധ കുർബാന ദൈവത്തെ കണ്ടുമുട്ടാൻ വിശ്വാസികളെ ഒരുക്കുന്നു. സ്വർഗീയ അപ്പമായ വിശുദ്ധ കുർബാന ഓരോ വിശ്വാസിയെയും […]

നിവർത്തി വയ്ക്കുന്ന ശോശപ്പയും; കല്ലറയിലെ കച്ചയും

തിരുവചനത്തിൽ നാം വായിക്കുന്നു കർത്താവിന്റെ ഉയിർപ്പിനു ശേഷം കല്ലറയിൽ അവശേഷിച്ചത് ഒരു കച്ചയായിരുന്നു. ” അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയ തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ചു ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു. ” ( യോഹ 20 , 6 -7 ) വിഭജന ശുശ്രുഷക്ക് ശേഷം വൈദികൻ ശോശപ്പാ നിവർത്തി വയ്ക്കുന്നു; ഇത് ഈശോയുടെ ഉയിർപ്പിനെയും; ഉയിർപ്പിനുശേഷം അവിടെ കണ്ട കച്ചയെയും സൂചിപ്പിക്കുന്നു.

പത്രോസിന്റെ താക്കോലും പാരമ്പര്യവും

പാരമ്പര്യമനുസരിച്ചു, ജെറുസലേം ദേവാലയം ബാബിലോൺ പടയാളികൾ അഗ്നിക്ക് ഇരയാക്കിയപ്പോൾ പ്രധാന പുരോഹിതൻ ദേവാലയത്തിന്റെ താക്കോൽ ആകാശത്തിലേക്കെറിയുകയും ആ കീ തിരിച്ചു വരാതിരിക്കുകയും ചെയ്തു. സ്വർഗം അത് സ്വീകരിച്ചുവെന്നാണ് അതിന്റെയർത്ഥം. പിന്നീട് ഈശോ പത്രോസിനു സ്വർഗ്ഗത്തിന്റെ താക്കോൽ നിനക്കു തരുന്നുവെന്നു പറയുമ്പോൾ ആരും എന്താണ് ഈ താക്കോലെന്നു ചോദിക്കുന്നില്ല. കാരണം അവർക്കു ഈ പാരമ്പര്യം അറിയാമായിരുന്നു. അതുകൊണ്ടു തന്നെ സഭയുടെ അധികാരത്തെയും പൗരോഹിത്യത്തെയും ഇത് സൂചിപ്പിക്കുന്നു.