January 15, 2026

കർത്താവിന്റെ വിലാപുറത്തു നിന്നും തെറിച്ച രക്തത്തുള്ളികൾ സൂക്ഷിച്ചയിടം

ജർമ്മനിയിലെ വൈൻ ഗാർഡനിൽ ബെനെഡിക്റ്റൻ ആശ്രമത്തിൽ വിശുദ്ധ മാർട്ടിന്റെ പള്ളിയിൽ കഴിഞ്ഞ 900 -വർഷത്തിലധികം നമ്മുടെ കർത്താവിന്റെ തിരുവിലാപിൽ നിന്നും തെറിച്ച രക്തത്തുള്ളി വണങ്ങി വരുന്നു. “അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.” ( […]

ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ദിവ്യകാരുണ്യ അത്ഭുതത്തിൽ വിശുദ്ധ ബലിയർപ്പണ മധ്യേ തിരുവോസ്തിയിൽ ഈശോ ശിശുവായി കാണപ്പെട്ടു.

കത്തോലിക്ക സഭയിൽ ആദ്യം രേഖപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതമാണ് ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നടന്ന അത്ഭുതം. ഈ അത്ഭുതത്തെ കുറിച്ചുള്ള രേഖകൾ നമുക്ക് ലഭിക്കുന്നത് മരുഭൂമിയിലെ താപസ പിതാവായ അന്തോണിക്ക് ശേഷം ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ‘മരുഭൂമിയിലെ പിതാക്കന്മാരുടെ’ സൂക്തങ്ങളിൽ നിന്നാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങളിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതെന്നാണ് ഈ സൂക്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ഒരു സന്ന്യാസി സഹ സന്ന്യാസിമാരോട് പറഞ്ഞു, നാം എന്നും സ്വീകരിക്കുന്ന ഈ അപ്പം യഥാർത്ഥത്തിൽ […]

അരുമത്തിയക്കാരൻ ജോസഫ് സൂക്ഷിച്ച തിരുവസ്ത്രം

അരുമത്തിയക്കാരൻ ജോസഫ് എടുത്തു സൂക്ഷിച്ച നമ്മുടെ കർത്താവിന്റെ തിരുരക്തവും, തിരുവസ്ത്രവും ബെൽജിയത്തിലെ ബ്രൂഗസിൽ തിരു രക്തത്തിന്റെ ബസിലിക്കയിൽ ആരാധിച്ചു വരുന്നു. പാരമ്പര്യം ഇപ്രകാരമാണ്, യേശുക്രിസ്തുവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ച അരുമത്തിയക്കാരൻ ജോസഫ്, യേശു അന്ത്യ അത്താഴത്തിനു ഉപയോഗിച്ച കാസയിൽ ഏതാനം രക്തം എടുത്ത് സൂക്ഷിച്ചതായും, ഈശോയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുൻപായി മൃതദേഹം കഴുകിത്തുടച്ച തുണിയെടുത്ത് സൂക്ഷിച്ചതായും ഒരു വിശ്വാസ പാരമ്പര്യമുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും രക്തശേഖരണത്തെക്കുറിച്ച് പറയുന്നില്ലെങ്കിലും സഭയുടെ വിവിധ പാരമ്പര്യങ്ങളിൽ ഇത് കാണാനായി സാധിക്കും. […]

രക്തം ഒഴുകിയിറങ്ങിയ തിരുവോസ്തിയിൽ ശിശുവിന്റെ രൂപം തെളിഞ്ഞപ്പോൾ

1171 മാർച്ച് 28 – ലെ ഈസ്റ്റർ ദിനത്തിൽ ഇറ്റലിയിലെ ഫെറാറയിൽ വാഡോ എന്ന സ്ഥലത്തെ സാന്താ മരിയാ ബസിലിക്ക വികാരിയായിരുന്ന ഫാ പിയത്രോ ഡി വെറോണ സഹ വൈദികരോടൊപ്പം ബലിയർപ്പിക്കുമ്പോൾ തിരുവോസ്തി വിഭജിക്കുന്ന സമയത്തു തിരുവോസ്തിയിൽ നിന്നും രക്തം തെറിച്ചു വീഴാൻ ആരംഭിച്ചു. മുകളിലേക്ക് തെറിച്ചു വീണ രക്തത്തുള്ളികളാൽ അൾത്താരയുടെ മുകൾ ഭാഗവും സക്രാരിയും നനഞ്ഞു. വൈദികരുൾപ്പെടെ എല്ലാവരും തിരുവോസ്തിയിൽ നിന്നും രക്തമൊഴുകുന്നതും ആ തിരുവോസ്തിയിൽ ഒരു കുഞ്ഞിന്റെ രൂപം പതിഞ്ഞിരിക്കുന്നതും വ്യക്തമായി കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.

തിരുവോസ്തിയിൽ കാണപ്പെടുന്ന IHS അര്‍ത്ഥമാക്കുന്നതെന്താണ് …

തിരുവോസ്തിയിൽ ‘IHS’ എന്ന മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു പരിചിതമാണ്. ഈ ചുരുക്കെഴുത്തു സൂചിപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. മൂന്നാം നൂറ്റാണ്ടു മുതൽ, ക്രിസ്ത്യാനികള്‍ യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ ആദ്യ മൂന്നക്ഷരങ്ങള്‍ അവിടുത്തെ ചുരുക്കപ്പേരായി എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയില്‍ യേശുവിന്റെ പേര് ΙΗΣΟΥΣ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ ΙΗΣ ചേരുമ്പോള്‍ യേശുവിന്റെ ചുരുക്കെഴുത്തായി. അക്കാലത്തു Σ (Sigma) എന്ന ഗ്രീക്ക് അക്ഷരത്തിനു സമമായ ലാറ്റിന്‍ അക്ഷരമാലയിലെ അക്ഷരം S ആയിരുന്നു. ഇപ്രകാരമാണ് IHS […]

ഒരു അന്യ മതസ്ഥൻ വിശുദ്ധ കുർബാന സ്വീകരിച്ചാൽ !!

സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസത്തെ ആശ്രയിച്ചല്ല വിശുദ്ധ കുർബാന ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ ആകുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ കുർബാന അതിൽ തന്നെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ തന്നെയാണ്. എന്നാൽ വിശ്വാസമില്ലാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്ന വ്യക്തിക്ക് അതിന്റെ ആത്മീയ നന്മ ലഭിക്കുന്നില്ല, ക്രിസ്തുവുമായുള്ള ഐക്യവും ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദൈവ വരപ്രസാദവും സ്വീകരിക്കാൻ സാധിക്കില്ല.

വി. കുര്‍ബാന, വിസീത്ത, Visit, Holy Eucharist

നാൽപതു മണിക്കൂർ ആരാധനയുടെ ചരിത്രം

40 മണിക്കൂർ തുടർച്ചയായി പരിശുദ്ധ കുർബാനയുടെ മുമ്പിൽ നടത്തുന്ന ആരാധനയാണ് നാൽപതു മണിക്കൂർ ആരാധനാ എന്നു അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടു മുതലാണ് 40 മണിക്കൂർ ആരാധനയ്ക്ക് പ്രചാരം ലഭിച്ചത്. പെസഹാ വ്യാഴം മുതൽ ഉയർപ്പ് ഞായർ വരെ 40 മണിക്കൂർ സമയത്തേക്ക് ജാഗരണം നടത്തുന്ന പതിവ് സഭയിൽ ഉണ്ടായിരുന്നു. ഇത്രയും സമയം പരിശുദ്ധ കുർബാനയുടെ മുന്നിൽ ആരാധന നടത്തുന്ന പതിവ് 1537 മുതൽ ഇറ്റലിയിലെ മിലാൻ അതിരൂപതയിൽ ആരംഭിച്ചു. 1539ൽ ഇതിൽ സംബന്ധിക്കുന്നവർക്ക് ദണ്ഡ വിമോചനവും അനുവദിച്ചു. […]

വിശുദ്ധ കുർബാനയുടെ വാഴ്വ് എന്താണ്?

വിശുദ്ധ കുർബാനയുടെ വാഴ്വ് എന്ന ഭക്തകൃത്യം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഇത് ആരംഭിക്കുന്നത്. മധ്യകാലങ്ങളിൽ വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനുശേഷം തിരുശേഷിപ്പുകൊണ്ട് ആശീർവദിക്കുന്ന പതിവുണ്ടായിരുന്നു. ഈ ആചാരത്തെ അനുകരിച്ചു കൊണ്ടാണ് പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണത്തിനുശേഷം വോസ്തി അരുളിക്കയിൽ പരസ്യമായി എഴുന്നള്ളിച്ച് വച്ചതിന് ശേഷം ആശീർവദിക്കാൻ തുടങ്ങിയത്. ഇപ്രകാരമാണ് പരിശുദ്ധ കുർബാനയുടെ വാഴ്വ് സഭയിൽ നിലവിൽ വന്നത്.

ദിവ്യബലികൾ നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകൾ തുടർന്ന് രക്തസാക്ഷിയായ വൈദികൻ

ക്രാക്കോവ്/പോളണ്ട്: നാസി ജർമനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില് കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകൾ തുടർന്നതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കൾ റാപ്പക്കസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1946-ല് 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. റാപ്പക്കസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോളണ്ടിലെ ക്രാക്കോവിലുള്ള ലാഗിയവിനക്കിയിലെ ഡിവൈന് മേഴ്സി ഷ്രൈനില് നടന്ന ചടങ്ങുകൾക്ക് വിശുദ്ധരുടെ നാമകരണ നടപടികള്ക്കായുള്ള ഡിക്കാസ്ട്രി തലവൻ കർദിനാൾ മാര്സെല്ലൊ സെമേരാരോ കാര്മികത്വം വഹിച്ചു. ക്രാക്കോവ് അതിരൂപതയിലെ ദിവ്യകാരുണ്യ […]

ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില് നിന്ന് മധ്യകാലഘട്ടത്തിലെ അൾത്താര കണ്ടെത്തി

ജറുസലേം: ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില് നിന്ന് മധ്യകാലഘട്ടത്തിലെ അൾത്താര കണ്ടെത്തി. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ കലകളിലേക്കും പരിശുദ്ധ സിംഹാസനവും വിശുദ്ധ നാടും തമ്മില് നിലനിന്നിരുന്ന ബന്ധത്തിലേക്കും വെളിച്ചം വീശുന്നതാണ് ഈ അപ്രതീക്ഷിത കണ്ടെത്തലെന്ന് ഓസ്ട്രിയന് അക്കാദമി ഓഫ് സയന്സെസ് പുറത്തിറക്കിയ കുറിപ്പില് പറയുന്നു.1149-ല് വെഞ്ചരിച്ച ഈ അൾത്താരക്ക് 3.5 മീറ്റര് വീതിയുണ്ട്. ഇതുവരെ കണ്ടെത്തിയ മധ്യകാലഘട്ടത്തിലെ അൾത്താരകളില് ഏറ്റവും വീതി കൂടി അള്ത്താരയാണിത്. റോമന് വാസ്തുകല ഉപയോഗിച്ചിരുന്ന ദൈവാലയത്തിന്റെ ഭാഗം 1808-ല് ഉണ്ടായ അഗ്നിബാധയില് നശിക്കുന്നത് […]