December 1, 2025

ദിവ്യബലിക്കു മുമ്പുള്ള പ്രാർത്ഥന

സർവശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ദിവ്യകൂദാശയെ, ഞാൻ സമീപിക്കുന്നു. ആതുരനായ ഞാൻ, ജീവന്റെ വൈദ്യനെ; അശുദ്ധനായ ഞാൻ, കരുണയുടെ ഉറവയെ; അന്ധനായ ഞാൻ, നിത്യ വെളിച്ചത്തിന്റെ പ്രകാശധോരണിയെ; ദരിദ്രനായ ആലംബഹീനനായ ഞാൻ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു. നാഥാ, അങ്ങയുടെ മഹത്വമേറിയ ഔദാര്യത്താൽ എന്റെ രോഗത്തെ സുഖപ്പെടുത്തുകയും മാലിന്യങ്ങളെ കഴുകിക്കളയുകയും അന്ധതയെ പ്രകാശമാക്കുകയും ദാരിദ്ര്യത്തെ സമ്പന്നതയാക്കുകയും നഗ്നതയെ മറയ്ക്കുകയും ചെയ്യണമേ. എളിമ, വണക്കങ്ങളോടും, ശുദ്ധതയോടും, വിശ്വാസത്തോടും പശ്ചാത്താപത്തോടും, സ്നേഹത്തോടും എന്നെ രക്ഷയിലേക്കു നയിക്കുന്നതിന് […]

തിരുവോസ്തിയിൽ ഉണ്ണീശോയെ കണ്ട ബാലിക വിശുദ്ധയായപ്പോൾ

അവിഞ്ഞോൺ പേപ്പസിയുടെ സമയത്തു, അംഗികൃതനല്ലാത്ത മാർപാപ്പയുടെ കരത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ മൊസാൻ ജയ്‌മ കാരോസിനു തന്റെ പൗരോഹിത്യം ശരിയാണോ എന്ന് സംശയമായി, അതുകൊണ്ടു തന്നെ താൻ നടത്തുന്ന കൂദാശകളൊന്നും അംഗീകൃതമല്ല എന്ന ധാരണയുമായി. തന്റെ പൗരോഹിത്യത്തിന് മൂല്യമില്ല എന്ന് വിശ്വസിച്ചു, മാനസികമായി വളരെ വേദനയോടെ കഴിയുകയായിരുന്ന അദ്ദേഹം, എല്ലാ ദിവസവും വിശ്വാസികൾക്ക് പരിശുദ്ധ കുർബാന കൊടുക്കുമ്പോൾ താൻ കൂദാശ ചെയ്യപ്പെടാത്ത കുർബാന നൽകി അവരെ വഴിതെറ്റിക്കുകയാണ് എന്ന് കരുതി. ഫാ മൊസാൻ തന്റെ പൗരോഹിത്യം […]

കുരിശിൽ നിന്നും കർത്താവു കാസയുയർത്തിയപ്പോൾ

ജർമ്മനിയിലെ റീഗൻബർഗിൽ 1255 – ൽ നടന്ന ഒരു അത്ഭുതം ഉണ്ട്. വൈദികൻ ദേവാലയത്തിൽ ബലി അർപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ യേശു യഥാർത്ഥത്തിൽ തിരുവോസ്തിയിൽ സന്നിഹിതനാണോ എന്ന സംശയമുണ്ടായിരുന്നു. അതിനാൽ തന്നെ കൂദാശ വചനങ്ങൾ ഉച്ചരിച്ച ശേഷം കാസാ ഉയർത്താൻ അദ്ദേഹത്തിന് മടിയായിരുന്നു. മടിയോടെ അദ്ദേഹം അല്പം കാസ ഉയർത്തി. ആൾത്താരയ്ക്ക് മുകളിലുള്ള കുരിശു രൂപത്തിൽ നിന്ന് യേശു സാവധാനം കരം പുരോഹിതനു നേരെ നീട്ടുകയും, അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് കാസ എടുത്ത് വിശ്വാസികൾക്ക് കാണുന്നതിനും ആരാധിക്കുന്നതിന് […]

കർത്താവിന്റെ വിലാപുറത്തു നിന്നും തെറിച്ച രക്തത്തുള്ളികൾ സൂക്ഷിച്ചയിടം

ജർമ്മനിയിലെ വൈൻ ഗാർഡനിൽ ബെനെഡിക്റ്റൻ ആശ്രമത്തിൽ വിശുദ്ധ മാർട്ടിന്റെ പള്ളിയിൽ കഴിഞ്ഞ 900 -വർഷത്തിലധികം നമ്മുടെ കർത്താവിന്റെ തിരുവിലാപിൽ നിന്നും തെറിച്ച രക്തത്തുള്ളി വണങ്ങി വരുന്നു. “അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.” ( […]

ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ദിവ്യകാരുണ്യ അത്ഭുതത്തിൽ വിശുദ്ധ ബലിയർപ്പണ മധ്യേ തിരുവോസ്തിയിൽ ഈശോ ശിശുവായി കാണപ്പെട്ടു.

കത്തോലിക്ക സഭയിൽ ആദ്യം രേഖപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതമാണ് ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നടന്ന അത്ഭുതം. ഈ അത്ഭുതത്തെ കുറിച്ചുള്ള രേഖകൾ നമുക്ക് ലഭിക്കുന്നത് മരുഭൂമിയിലെ താപസ പിതാവായ അന്തോണിക്ക് ശേഷം ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ‘മരുഭൂമിയിലെ പിതാക്കന്മാരുടെ’ സൂക്തങ്ങളിൽ നിന്നാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങളിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതെന്നാണ് ഈ സൂക്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ഒരു സന്ന്യാസി സഹ സന്ന്യാസിമാരോട് പറഞ്ഞു, നാം എന്നും സ്വീകരിക്കുന്ന ഈ അപ്പം യഥാർത്ഥത്തിൽ […]

അരുമത്തിയക്കാരൻ ജോസഫ് സൂക്ഷിച്ച തിരുവസ്ത്രം

അരുമത്തിയക്കാരൻ ജോസഫ് എടുത്തു സൂക്ഷിച്ച നമ്മുടെ കർത്താവിന്റെ തിരുരക്തവും, തിരുവസ്ത്രവും ബെൽജിയത്തിലെ ബ്രൂഗസിൽ തിരു രക്തത്തിന്റെ ബസിലിക്കയിൽ ആരാധിച്ചു വരുന്നു. പാരമ്പര്യം ഇപ്രകാരമാണ്, യേശുക്രിസ്തുവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ച അരുമത്തിയക്കാരൻ ജോസഫ്, യേശു അന്ത്യ അത്താഴത്തിനു ഉപയോഗിച്ച കാസയിൽ ഏതാനം രക്തം എടുത്ത് സൂക്ഷിച്ചതായും, ഈശോയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുൻപായി മൃതദേഹം കഴുകിത്തുടച്ച തുണിയെടുത്ത് സൂക്ഷിച്ചതായും ഒരു വിശ്വാസ പാരമ്പര്യമുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും രക്തശേഖരണത്തെക്കുറിച്ച് പറയുന്നില്ലെങ്കിലും സഭയുടെ വിവിധ പാരമ്പര്യങ്ങളിൽ ഇത് കാണാനായി സാധിക്കും. […]

രക്തം ഒഴുകിയിറങ്ങിയ തിരുവോസ്തിയിൽ ശിശുവിന്റെ രൂപം തെളിഞ്ഞപ്പോൾ

1171 മാർച്ച് 28 – ലെ ഈസ്റ്റർ ദിനത്തിൽ ഇറ്റലിയിലെ ഫെറാറയിൽ വാഡോ എന്ന സ്ഥലത്തെ സാന്താ മരിയാ ബസിലിക്ക വികാരിയായിരുന്ന ഫാ പിയത്രോ ഡി വെറോണ സഹ വൈദികരോടൊപ്പം ബലിയർപ്പിക്കുമ്പോൾ തിരുവോസ്തി വിഭജിക്കുന്ന സമയത്തു തിരുവോസ്തിയിൽ നിന്നും രക്തം തെറിച്ചു വീഴാൻ ആരംഭിച്ചു. മുകളിലേക്ക് തെറിച്ചു വീണ രക്തത്തുള്ളികളാൽ അൾത്താരയുടെ മുകൾ ഭാഗവും സക്രാരിയും നനഞ്ഞു. വൈദികരുൾപ്പെടെ എല്ലാവരും തിരുവോസ്തിയിൽ നിന്നും രക്തമൊഴുകുന്നതും ആ തിരുവോസ്തിയിൽ ഒരു കുഞ്ഞിന്റെ രൂപം പതിഞ്ഞിരിക്കുന്നതും വ്യക്തമായി കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.

തിരുവോസ്തിയിൽ കാണപ്പെടുന്ന IHS അര്‍ത്ഥമാക്കുന്നതെന്താണ് …

തിരുവോസ്തിയിൽ ‘IHS’ എന്ന മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു പരിചിതമാണ്. ഈ ചുരുക്കെഴുത്തു സൂചിപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. മൂന്നാം നൂറ്റാണ്ടു മുതൽ, ക്രിസ്ത്യാനികള്‍ യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ ആദ്യ മൂന്നക്ഷരങ്ങള്‍ അവിടുത്തെ ചുരുക്കപ്പേരായി എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയില്‍ യേശുവിന്റെ പേര് ΙΗΣΟΥΣ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ ΙΗΣ ചേരുമ്പോള്‍ യേശുവിന്റെ ചുരുക്കെഴുത്തായി. അക്കാലത്തു Σ (Sigma) എന്ന ഗ്രീക്ക് അക്ഷരത്തിനു സമമായ ലാറ്റിന്‍ അക്ഷരമാലയിലെ അക്ഷരം S ആയിരുന്നു. ഇപ്രകാരമാണ് IHS […]

ഒരു അന്യ മതസ്ഥൻ വിശുദ്ധ കുർബാന സ്വീകരിച്ചാൽ !!

സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസത്തെ ആശ്രയിച്ചല്ല വിശുദ്ധ കുർബാന ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ ആകുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ കുർബാന അതിൽ തന്നെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ തന്നെയാണ്. എന്നാൽ വിശ്വാസമില്ലാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്ന വ്യക്തിക്ക് അതിന്റെ ആത്മീയ നന്മ ലഭിക്കുന്നില്ല, ക്രിസ്തുവുമായുള്ള ഐക്യവും ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദൈവ വരപ്രസാദവും സ്വീകരിക്കാൻ സാധിക്കില്ല.

വി. കുര്‍ബാന, വിസീത്ത, Visit, Holy Eucharist

നാൽപതു മണിക്കൂർ ആരാധനയുടെ ചരിത്രം

40 മണിക്കൂർ തുടർച്ചയായി പരിശുദ്ധ കുർബാനയുടെ മുമ്പിൽ നടത്തുന്ന ആരാധനയാണ് നാൽപതു മണിക്കൂർ ആരാധനാ എന്നു അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടു മുതലാണ് 40 മണിക്കൂർ ആരാധനയ്ക്ക് പ്രചാരം ലഭിച്ചത്. പെസഹാ വ്യാഴം മുതൽ ഉയർപ്പ് ഞായർ വരെ 40 മണിക്കൂർ സമയത്തേക്ക് ജാഗരണം നടത്തുന്ന പതിവ് സഭയിൽ ഉണ്ടായിരുന്നു. ഇത്രയും സമയം പരിശുദ്ധ കുർബാനയുടെ മുന്നിൽ ആരാധന നടത്തുന്ന പതിവ് 1537 മുതൽ ഇറ്റലിയിലെ മിലാൻ അതിരൂപതയിൽ ആരംഭിച്ചു. 1539ൽ ഇതിൽ സംബന്ധിക്കുന്നവർക്ക് ദണ്ഡ വിമോചനവും അനുവദിച്ചു. […]