March 2, 2026

കൊച്ചു ത്രേസിയുടെ ആദ്യ കുർബ്ബാന സ്വീകരണം 

വിശുദ്ധ കൊച്ചുത്രേസ് തന്നെ തന്നെ  വിശേഷിപ്പിക്കുന്നത്; ദിവ്യകാരുണ്യമാകുന്ന തരുവിൽ പറ്റി പിടിച്ചു വളരുന്ന ഒരു ലില്ലിയാണ് താനെന്നാണ്. പിതാവായ മാർട്ടിന്റെ കൈപിടിച്ചുകൊണ്ട്  ആദ്യകുർബാന സ്വീകരണത്തിനുപ്പോയ അവളുടെ ആനന്ദം നവമാലികയിൽ വിവരിക്കുന്നുണ്ട്. ആദ്യകുർബാന സ്വീകരണത്തെ,  ഈശോയുടെ പ്രഥമ ചുംബനം ആയിട്ടാണ് അവൾ പരിഗണിക്കുന്നത്. യേശുവും സാധുവായ കൊച്ചുത്രേയും പരസ്പരം  വീക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ  ഇന്ന് അത് കേവല വീക്ഷണം അല്ലാതാകുന്നു. മഹാസമുദ്രത്തിൽ ലയിക്കുന്ന ഒരു തുള്ളി വെള്ളം പോലെ ത്രേസ്യാ അദൃശ്യയായി.

കർത്താവിൻ്റെ മാലാഖ എന്ന ജപം ‘അൾത്താരയില്ലാത്ത, കർബ്ബാന സ്വീകരണമില്ലാത്ത ബലിയർപ്പണം തന്നെയാണ്.’

സഭയുടെ പാരമ്പര്യത്തിൽ ഏയ്ഞ്ചലോസ് – കർത്താവിൻ്റെ മാലാഖ എന്ന പ്രാർത്ഥനയ്ക്ക് ഒത്തിരി പ്രാധാന്യം കൊടുത്തിട്ടുണ്ട്. മൂന്നുനേരങ്ങളിലാണ് സാധാരണയായി കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലാറുള്ളത്; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും. പ്രഭാതം ആരംഭിക്കുമ്പോൾ, അധ്വാനങ്ങളുടെ മധ്യത്തിൽ, അന്ത്യമയങ്ങുമ്പോൾ. പരിശുദ്ധ അമ്മയിലൂടെ സംഭവിച്ച മിശിഹാ രഹസ്യങ്ങളുടെ അനുസ്മരണവും, ധ്യാനവുമാണിത്. ദൈവത്തിന് സ്തുതി അർപ്പിക്കുന്നു, ഈശോയുടെ മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്നു. വളരെയേറെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന പ്രാർത്ഥന. ദിവ്യകാരുണ്യ സ്വീകരണവും, അൾത്താരയും, കൂദാശ വചനങ്ങളുമില്ലാത്ത ബലിയർപ്പണങ്ങളെന്നാണ് കർത്താവിൻ്റെ മാലാഖ എന്ന ജപത്തെ […]

കരങ്ങൾ കാസയായപ്പോൾ!!

13 വർഷം വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് ജയിലിൽ കിടന്ന ബിഷപ്പ് വാൻ തൂവാൻ്റെ അനുഭവം ശ്രദ്ധേയമാണ്. 1972-ൽ വാൻ തുവാനേ, കമ്മ്യൂണിസ്റ്റ് ഭരണകൂടം ശത്രുവായി പരിഗണിച്ചു. അങ്ങനെ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണദിവസം 1975 ആഗസ്റ്റ് 15 -ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലേക്ക് അയച്ചു. അവിടെ അദ്ദേഹം 13 വർഷങ്ങൾ ചെലവഴിച്ചു. ഇതിൽ ഒമ്പതു വർഷങ്ങൾ ഇരുണ്ട അറയിലും. ഈ സമയത്ത് അദ്ദേഹത്തിന് വിശുദ്ധ ബലിയർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കൾക്ക് കത്തയ്ക്കാൻ അനുമതി ഉണ്ടായിരുന്നു. ‘എനിക്ക് എൻ്റെ മരുന്നു തരുക’ […]

കർത്താവിൻ്റെ ശിരസ് സക്രാരിയായപ്പോൾ!!

എഡി 887 -ൽ വിശുദ്ധനായ ജോൺ ഒരു ദേവാലയം പണിയുകയും, മനോഹരമായിട്ടുള്ള കാൽവരിയുടെ ഒരു പുനരാവിഷ്കരണം ഉൾക്കൊള്ളുന്ന ഒരു ശില്പം നിർമ്മിക്കുകയും ചെയ്തു. യേശുവിൻ്റെ ശരീരം കുരിശിൽ കിടക്കുന്നതും, മാതാവും, അരിമത്തിയക്കാരൻ ജോസഫും, നിക്കേദേമോസും, യേശു സ്നേഹിച്ചിരുന്ന ശിഷ്യനായ യോഹന്നാൻ ശ്ലീഹായും, യേശുവിന്റെ ഇരുവശങ്ങളിലും ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരും, ഉണ്ടായിരുന്ന വളരെ മനോഹരമായ ഈ ചിത്രത്തിൽ വിശുദ്ധൻ യേശുവിൻ്റെ നെറ്റിത്തടത്തിൽ ദിവ്യകാരുണ്യം പ്രതിഷ്ഠിക്കാനായി ഏകദേശം രണ്ടര ഇഞ്ച് വ്യാസത്തിൽ ഒരു കുഴിവ് എടുത്തിരുന്നു. 1251 -ൽ നെറ്റിത്തടത്തിലെ […]

ഇത്; കർത്താവിന്റെ ശരീരം തന്നെയാണ് ( യോഹ 6 , 48 -59 )

ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, അതുപോലെ; ശരീരം, മാംസം, എന്നീ പ്രയോഗങ്ങൾ ഈ ഭാഗത്തു കൂടുതലായി ആവർത്തിക്കുന്നു. ആദ്യഭാഗത്ത് എന്നിൽ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ക്രിസ്തു, രണ്ടാം ഭാഗത്ത് എന്നെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ( യോഹ 6 , 53 ) ‘ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്’ ( യോഹ 6 , 51 ) […]

ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്

ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്. ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള […]

കർത്താവു സത്യമായും വിശുദ്ധകുർബാനയിൽ ജീവിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ […]

അവർ ഉന്മേഷഭരിതരരായി; അപകടത്തെ തരണം ചെയ്തു

റോമായിലേക്കുള്ള കപ്പൽ യാത്രയാണ് സന്ദർഭം. കരയിൽ നിന്ന് വടക്കുകിഴക്കൻ കാറ്റ് ആഞ്ഞടിക്കുന്നു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. ( അപ്പ: 27,13) 14 ദിവസങ്ങൾ അവർ കടലിലൂടെ അലഞ്ഞു നടന്നു ( അപ്പ: 27,27). തലമുടിയിഴ പോലും നശിക്കുകയില്ല ( അപ്പ: 27,34) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവൻ അപ്പം എടുത്ത് ദൈവത്തിനു കൃതജ്ഞയർപ്പിച്ച് മുറിച്ചു ഭക്ഷിച്ചു. അവർക്കും കൊടുത്തു. അവരെല്ലാം ഉന്മേഷ ഭരിതരായി ശക്തി പ്രാപിച്ചു. അപകടത്തെ തരണം ചെയ്തു.

ആരും ഒറ്റയ്ക്കല്ല

ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക. രണ്ടു വിധത്തിലാണ് വിശുദ്ധ ബലിയർപ്പണം നമ്മുടെ എകാന്തതയെ അവസാനിപ്പിക്കുന്നത്. ഒന്ന് കർത്താവിന്റെ നമ്മോടൊപ്പമുള്ള നിരന്തര സാന്നിധ്യം വഴി. വചനം പറയുന്നു; യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും ( മത്തായി 28, 20). ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 ) ബലിയുടെ മഹത്വത്തെയും, ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. ‘എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന’ […]

വിശുദ്ധ ബലിയർപ്പണം തിരിച്ചു വരവിന്റെ കൂദാശയാണ്

നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. “ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു” (ലൂക്കാ 24,13). ലൂക്കായുടെ സുവിശേഷം 24 -ാം അദ്ധ്യായം 17 -ാം തിരുവചനം; അവർ മ്ലാനവദനരായിരുന്നു. ശിഷ്യന്മാർ ജെറുസലേമിലെ സമൂഹത്തിലേക്ക് വീണ്ടും തിരിച്ചുവരാനായിട്ട് കാരണമാകുന്നത്; അപ്പം മുറിക്കൽ ശുശ്രൂഷയാണ്. “അവൻ അപ്പം അവർക്ക് മുറിച്ചു നൽകി. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു” (ലൂക്കാ 24,31). […]