January 13, 2026

കേരള സഭയിലെ വിശുദ്ധരും, വിശുദ്ധ കുർബ്ബാന ദർശനങ്ങളും – വിശുദ്ധ എവുപ്രാസ്യാമ്മ

എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ്; വിശുദ്ധ സക്രാരിയുടെ കാവൽക്കാരി; സഞ്ചരിക്കുന്ന സക്രാരി സി.എം.സി. സന്യാസസഭാംഗമായിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ, തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്. 1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ, തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു. 1913 മുതല്‍ 1916 വരെ ഒല്ലൂരിലെ സെന്റ്‌ മേരീസ് […]

വിശുദ്ധിയുടെ കനൽ വഴികൾ; വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ ത്യാഗങ്ങൾ സഹിച്ചവർ

വിശുദ്ധ വെറോണിക്ക ഗിയുലിയാനി; തെറ്റി ധാരണയാൽ ഞായറാഴ്ചകളില്‍ ദേവാലയത്തിന്റെ കവാടത്തിനരുകില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാനയിൽ പങ്കെടുത്തു ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും […]

നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നവരിലും, ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദേവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നു പോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീര രക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് പഠനം…

വാഷിങ്ടൺ: ദിവ്യകാരുണ്യം കൈയിൽ സ്വീകരിക്കുന്നവരെക്കാൾ നാവിൽ സ്വീകരിക്കുന്നവർക്ക് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദേവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നു പോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീര രക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു. […]

സ്നേഹത്തിൽ എല്ലാവരെയും ഒരൊറ്റ മധുരഗാനത്തിൽ ഒന്നിപ്പിക്കുന്ന സഭയുടെ തിളങ്ങുന്ന പ്രതീകമാണ് ഗായക സംഘം ഗായക സംഘത്തോടുള്ള ലിയോ മാർപാപ്പയുടെ സ്നേഹം നിറഞ്ഞ ഉപദേശങ്ങൾ

സംഗീതമെന്ന സമ്മാനം വഴിയായി നമ്മുടെ ഹൃദയങ്ങളെ സംവദിക്കുന്നതിനും, വാക്കുകൾക്ക് എല്ലായ്പ്പോഴും പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുവാൻ സാധിക്കുന്നു. പ്രത്യേകിച്ച്, സംഗീതം, മനുഷ്യന്റെ സ്വാഭാവികവും പൂർണ്ണവുമായ പ്രകടനത്തെ പ്രതിനിധീകരിക്കുന്നു: മനസ്സ്, വികാരങ്ങൾ, ശരീരം, ആത്മാവ് എന്നിവ ആശയവിനിമയം ചെയ്യാൻ ഇവിടെ ഒന്നിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, സ്നേഹിക്കുന്നവർ പാടുന്നത് ഉചിതമാണ്. പാടുന്നയാൾ സ്നേഹം മാത്രമല്ല അവന്റെ ഹൃദയത്തിലെ വേദന, ആർദ്രത, ആഗ്രഹം എന്നിവ പ്രകടിപ്പിക്കുകയും, താൻ ആരെക്കുറിച്ചാണോ പാടുന്നത്, ആ വ്യക്തിയെ സ്നേഹിക്കുകയും ചെയ്യുന്നു. ദൈവജനത്തിന്, സംഗീതമെന്നത്, […]

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! ഈ പ്രാർത്ഥനാ ജപത്തിന്റെ ആരംഭവും വളർച്ചയും; അതോടൊപ്പം ഈ ജപത്തിനു സഭ അനുവദിച്ചിരിക്കുന്ന ദണ്ഡ വിമോചനവും

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ പ്രാർത്ഥന പുസ്തകമായ റാക്കോൾട്ടയിൽ (the Raccolta ) (അക്ഷരാർത്ഥത്തിൽ “ശേഖരം”) ആദ്യമായി പ്രസിദ്ധീകരിച്ചു. ഈ ഇറ്റാലിയൻ പ്രാർത്ഥനയുടെ വിവർത്തനമാണ് ( “Sia lodato e ringraziato ogni momento il Santissimo e Divinissimo Sacramento.”) പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന. ഇത് 1810-ൽ ടെലിസ്‌ഫോറോ ഗല്ലിയാണ് ആദ്യമായി സമാഹരിച്ചത്. ഇറ്റാലിയൻ ഒറിജിനലിൻ്റെ […]

“ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു; ദിവ്യകാരുണ്യമെന്ന അത്ഭുതം”

“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ. കത്തോലിക്ക സഭയിൽ 38 വേദപാരംഗതർ ഉണ്ട്. അവരിൽ എറ്റവും അവസാനമായി വേദപാരംഗതനായി പ്രഖ്യാപിക്കപ്പെട്ടതു വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാനാണ്. വിശുദ്ധ കുർബാനയുടെ വലിയൊരു ഭക്തനായ വിശുദ്ധൻ തന്റെ കത്തോലിക്ക സഭയിലേക്കുള്ള തിരിച്ചുവരവിന്റെ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്നത് ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു ദിവ്യകാരുണ്യമെന്ന അത്ഭുതം. 1801 […]

വിശുദ്ധ കുർബാനയോടുള്ള അദമ്യമായ സ്നേഹത്താൽ ‘ദൈവത്താൽ മത്തുപിടിച്ച വിശുദ്ധൻ’ എന്നു അറിയപ്പെട്ട വി. ഷാർബെൽ മക്ലൂഫ് (1828-1898)

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തിയ തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ വി. ഷാർബെൽ മക്ലൂഫിന്റെ കബറിടം സന്ദർശിച്ചു. വിശുദ്ധ കുർബാനയോടുള്ള അദമ്യമായ സ്നേഹത്താൽ ‘ദൈവത്താൽ മത്തുപിടിച്ച വിശുദ്ധൻ’ എന്നാണ് ഷാർബെൽ അറിയപ്പെട്ടിരുന്നത്. “ദിവ്യകാരുണ്യം എന്ന അദ്ഭുതത്തെക്കാൾ മഹത്തരമായി യാതൊന്നുമില്ല.” അദ്ദേഹം പറയുമായിരുന്നു. വി. ഷാർബെൽ മക്ലൂ ഫിന്റെ ദിവ്യകാരുണ്യ സ്നേഹം നമ്മെയും പ്രോചോദിപ്പിക്കും. […]

ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിൽ ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് പഠനങ്ങൾ!!

വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ജേണല്‍ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നുപോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു. […]

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

പരമ്പരാഗത ലത്തീൻ കുർബാന/ ട്രൈഡന്റൈൻ കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്നപ്പോൾ!! ചരിത്രത്തിലേക്ക് ..

നൂറുകണക്കിന് വൈദികരുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ യുഎസ് കർദിനാൽ റേമൻ ബുർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരമ്പരാഗത ലത്തീൻ കുർബാന അർപ്പിച്ചു. ലിയോ 14ലാമൻ പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെയാണ് 1962ലെ ട്രെഡന്റിയൻ പാരമ്പര്യത്തിലുള്ള പ്രത്യേക ആരാധനാക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന നടന്നത്. പുതിയ പാപ്പ അധികാരമേറ്റ ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ആദ്യത്തെ പരമ്പരാഗത ലത്തീൻ കുർബാനയാണിത്. ആരാധനാ പാരമ്പര്യത്തിന്റെ തുടർച്ചയായും സഭയക്കുള്ളിലെ ഐക്യത്തിന്റെ നിമിഷമായും ഈ അനുമതി നിലകൊള്ളുന്നുവെന്ന് യുഎൻ വോക്ക് ഇന്റർനാഷണൽ സംഘടനയുടെ പ്രസിഡന്റ് […]