December 1, 2025

ബലിയർപ്പണത്തിൽ ഈശോയുടെ രഹസ്യ ജീവിതം അനുസ്മരിക്കുന്നതെപ്പോഴാണ് !!

വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു കർത്താവിന്റെ രഹസ്യ ജീവിതമാണ്. ക്രിസ്തു തന്റെ രഹസ്യ ജീവിതത്തിൽ എതൊരു യഹൂദ ബാലനെയും, യുവാവിനെയും പോലെ സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് കർത്താവിന്റെ രഹസ്യജീവിതമാണ് സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ നാം അനുസ്മരിക്കുന്നതെന്നു പറയുന്നത്. വിശുദ്ധ ബലിയർപ്പണത്തിൽ, സങ്കീർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. യഹൂദ പാരമ്പര്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു സങ്കീർത്തനങ്ങൾ. ക്രിസ്തുവിന്റെ രഹസ്യജീവിതത്തോടൊപ്പം, പഴയനിയമത്തിലൂടെ വെളിപ്പെട്ട വാഗ്ദാനങ്ങളും, രക്ഷകന്റെ വഴിയൊരുക്കലുകളും, പ്രവചനങ്ങളും സങ്കീർത്തനവേളയിൽ നമ്മുടെ മനസ്സിലൂടെ കടന്നു പോവുകയാണ്. […]

വിശുദ്ധ കുർബാന സ്വീകരണം പരിശുദ്ധാത്മാവിനെ വർധിപ്പിക്കുന്നു

വിശുദ്ധ കുർബാന സ്വീകരണവും പങ്കാളിത്തവും നമ്മിൽ പരിശുദ്ധാത്മാവിനെ സജീവമാക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ എഴുതുന്നു, അവിടുത്തെ ശരീരത്തിലും രക്തത്തിലും ഉള്ള നമ്മുടെ പങ്കാളിത്തത്തിലൂടെ ക്രിസ്തു നമുക്ക് അവിടുത്തെ ആത്മാവിനെ നൽകുന്നു. വിശുദ്ധ എഫ്രേം എഴുതുന്നു, അവിടുന്ന് അപ്പത്തെ തന്റെ ജീവിക്കുന്ന ശരീരം എന്നു വിളിച്ചു, അതിനെ തന്നാലും, തന്റെ ആത്മാവിനാലും നിറച്ചു..” വിശ്വാസത്തോടെ ഇത് സ്വീകരിക്കുന്നവൻ അഗ്നിയേയും അരൂപിയെയും സ്വീകരിക്കുന്നു. അങ്ങനെ ക്രിസ്തു, തന്റെ തിരുശരീര രക്തങ്ങളാകുന്ന ദാനത്തിലൂടെ മാമ്മോദിസായിൽ നമ്മിലേക്ക്‌ ചൊരിയപ്പെട്ടതും, സ്‌ഥൈര്യലേപനകൂദാശയിലൂടെ മുദ്ര […]

ദിവ്യകാരുണ്യ ഗീതികൾ

ദിവ്യകാരുണ്യ ആരാധനയുടെ മുമ്പിൽ ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന, ആരാധിക്കാൻ സഹായിക്കുന്ന മനോഹര ഗാനമാണ്, ഓ പരമദിവ്യകാരുണ്യമേ ഓ ദിവ്യ സ്നേഹ പാരമ്യമേ; രചന: ഫാ. തോമസ് ഇടയാൽ mcbs

ചോദ്യവും ഉത്തരവും

11. ഞായറാഴ്ച കടം നിയമമായി മാറുന്നത് എപ്പോഴാണ്? ആറാം നൂറ്റാണ്ടിലാണ്. എന്നാൽ നിയമത്താൽ അനുശാസിക്കപ്പെട്ട ഒരു കടമയായി തീരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ആദിമ സഭയുടെ കാലം മുതൽ തന്നെ ക്രിസ്ത്യാനികൾ ഞായറാഴ്ച ഒന്നിച്ചു കൂടിയിരുന്നു. എന്നാൽ പിൽക്കാലത്ത് ചിലരുടെ ആത്മാർത്ഥത കുറവും ഉദാസീനതയും കാരണം ശക്തമായ ഉദ്ബോധനത്തിന്റെ രൂപത്തിൽ ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാനുള്ള കടമയെക്കുറിച്ച് സഭയ്ക്ക് പറയേണ്ടിവന്നു. പിന്നീട് ഇക്കാര്യത്തിനുവേണ്ടി കാനോനിക നിയമങ്ങൾ തന്നെ സഭയ്ക്ക് ഉണ്ടാക്കേണ്ടി വന്നു. എഡി 300 -ൽ സ്പെയിനിലെ എൽവീരയിൽ വച്ച് […]

ഓരോ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും പരിശുദ്ധ അമ്മയെ നാം അമ്മയായി സ്വീകരിക്കുന്നു

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ഓരോ വിശുദ്ധ ബലിയർപ്പണവും കർത്താവിന്റെ പെസഹാ ത്രിദിനങ്ങളിലേക്കുള്ള പ്രവേശനമാണ്‌. അതുകൊണ്ടു തന്നെ ഓരോ ബലിയർപ്പണത്തിലും കാൽവരിയിലെ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമാണ് ഈശോ പരിശുദ്ധ അമ്മയെ യോഹന്നാന് ഏൽപിച്ചു നല്കുന്നത്, ‘ഇതാ നിന്റെ അമ്മ’ (യോഹ 19, 26 -27). അങ്ങനെ, ഓരോ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും, പരിശുദ്ധ […]

വിശുദ്ധ കുർബാന വിശ്വാസം ജീവിച്ച പരിശുദ്ധ അമ്മ

വിശുദ്ധ കുർബാനയുടെ വിശ്വാസത്തെ നിർവചിച്ചാൽ; നമ്മൾ വിശുദ്ധ ബലിയർപ്പണത്തിൽ സ്വീകരിക്കുന്നത്; അപ്പവും, വീഞ്ഞുമല്ല ഈശോയുടെ തിരുശരീരവും, തിരുരക്തവുമാണ്. ഈ വിശ്വാസം ആദ്യം ജീവിച്ചത് പരിശുദ്ധ അമ്മയാണ്.പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിച്ചവൻ ദൈവപുത്രനാണെന്നു വിശ്വസിക്കുവാനായിരുന്നു മാലാഖ മറിയത്തോടാവശ്യപ്പെട്ടത്. (ലൂക്ക 1, 30; 35) ഇത് പരിശുദ്ധ ‘അമ്മ വിശ്വസിച്ചു, ആമേൻ പറഞ്ഞു’. വിശുദ്ധ കുർബാന രഹസ്യത്തിൽ, ദൈവത്തിന്റെ പുത്രനും മറിയത്തിന്റെ പുത്രനുമായ യേശുക്രിസ്തു അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ സന്നിഹിതനാണെന്നു വിശ്വസിക്കാൻ തിരുസഭ നമ്മോടാവശ്യപെടുന്നു. നാം അത് വിശ്വസിക്കുന്നു. അങ്ങനെ […]

ഈശോ ഉയിർപ്പിക്കപ്പെട്ടശേഷം സ്വർഗ്ഗാരോഹണ നാളുവരെ എന്തു ചെയ്യുകയായിരുന്നു

ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ്‌ റാറ്റ്‌സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ബെനഡിക്റ്റ് പതിനാറാമൻ 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7-ന്‌ സ്ഥാനമേറ്റു. […]

“ഒന്നും നഷ്ടപെടരുത്” ( യോഹ 6 , 12 )

ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ എല്ലാം ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 )ബലിയുടെ മഹത്വത്തെയും ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. ആദിമ സഭയുടെ പതിവ് പ്രഘോഷണത്തിന് ശേഷം അപ്പം വിതരണം ചെയ്യുമ്പോൾ ഒന്നും നഷ്ടപ്പെടാതെ ശേഖരിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നുവെന്ന് ഡിഡാക്കയിൽ നമ്മൾ കാണുന്നുണ്ട്. ഈ ഒരു പതിവ് ഈ […]