January 15, 2026

പരി. കുർബാന ആരുടെയും സ്വകാര്യ സമ്പത്തല്ല

“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ അടിസ്ഥാനത്തിൽ പണിയപ്പെടുകയും ശ്ലൈഹിക പിൻഗാമികളുടെ ശുശ്രൂഷയിൽ വളർന്നുപന്തലിക്കുകയും ചെയ്യുന്ന സഭ ശ്ലൈഹികമാണെന്ന ബോധ്യം സഭയുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നതിനായി ശ്ലീഹന്മാരുടെ പ്രബോധനങ്ങളാണ് നമുക്കു കൈമുതൽ. ശ്ലൈഹികശുശ്രൂഷയിൽ പങ്കുവഹിക്കുന്നവരുടെ നേതൃത്വത്തിലേ പരി. കുർബാന പരികർമ്മം ചെയ്യാനാവൂ. പരി. കുർബാനയെ സംബന്ധിച്ചുള്ള ശരിയായ ബോധനം നൽകാനുള്ള ചുമതല ശ്ലൈഹിക പിൻഗാമികളുടേതാണ്. […]

വിശുദ്ധ കുർബാനയുടെ പാപ്പാ

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പാ പരിശുദ്ധ കുർബാനയെ കേന്ദ്രമാക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ സംബന്ധിച്ച അദ്ദേഹത്തിന് കൗൺസിൽ അതിന്‍റെ ആദ്യത്തെ രേഖയ്ക്കു നൽകിയ പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഏറെ നാളത്തെ വിചിന്തനത്തിന്‍റെ ഫലമായി വിരചിക്കപ്പെട്ട “സഭ പരിശുദ്ധകുർബാനയിൽ നിന്ന്” എന്ന ചാക്രികലേഖനം, അദ്ദേഹത്തിന്‍റെ മനസ്സു തുറന്നുകാട്ടുന്ന ഒരു രേഖയാണ്. സഭ അതിന്‍റെ ജീവൻ സ്വീകരിക്കുന്നത് പരി. കുർബാനയിൽനിന്നാണ്; സഭയുടെ രഹസ്യം മുഴുവൻ സമാഹരിക്കപ്പെടുന്നത് പരി. കുർബാനയിലാണ് എന്നെല്ലാമുള്ള […]

ആദ്യ നൂറ്റാണ്ടുകളിൽ എപ്രകാരമാണ് ബലിയർപ്പിച്ചിരുന്നത്?

ഒരേസമയം വിരുന്നും ബലിയർപ്പണവുമായിരുന്ന വിശുദ്ധ കുർബാന എപ്പോഴാണ് പൂർണ്ണമായും ആരാധനാക്രമ രീതിയിലുള്ള ഒരു ബലിയർപ്പണമായി രൂപപ്പെട്ടത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സഭാ പിതാവായ വിശുദ്ധ ജസ്റ്റിന്റെ പരാമർശത്തിൽ നിന്നും യഹൂദരുടെ സിനഗോഗുകളിലെ പ്രാർത്ഥനാ രീതിയോട് സമമായ ഒരു പ്രാർത്ഥന രീതിയായിരുന്നു ക്രിസ്ത്യാനികൾ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ അവലംബിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ കാലഘട്ടങ്ങളിൽ എല്ലാം കർത്താവിന്റെ ദിവസം എന്ന് അറിയപ്പെട്ടിരുന്ന ആഴ്ചയുടെ ആദ്യ ദിനത്തിൽ ആയിരുന്നു ക്രൈസ്തവർ ഒരുമിച്ച് കൂടിയിരുന്നതും പ്രാർത്ഥിച്ചിരുന്നതും. […]

അപ്പസ്തോലന്മാരുടെ കാലഘട്ടത്തിൽ എങ്ങനെയായിരുന്നു ബലിയർപ്പിച്ചിരുന്നത്?

അപ്പം മുറിക്കൽ ശുശ്രൂഷയെ കുറിച്ച് അപ്പോസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഒരുപാട് പരാമർശങ്ങൾ ഉണ്ട്. അപ്പം മുറിക്കൽ ശുശ്രൂഷ എപ്രകാരമായിരിക്കണം എന്ന് യേശുക്രിസ്തുവിന്റെ പെസഹാ ആചരണത്തെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ആദിമ ക്രൈസ്തവ സമൂഹത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. യഹൂദരുടെ പാരമ്പര്യം അനുസരിച്ച് പെസഹായ്ക്കും മറ്റ് തിരുനാളുകളിലും അപ്പം മുറിക്കുന്നതിനോട് അനുബന്ധിച്ച് പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥ പാരായണങ്ങളും ഉണ്ടായിരുന്നു. അപ്പോസ്തോലന്മാരുടെ കാലം തൊട്ടുള്ള ആദിമ ക്രൈസ്തവ സമൂഹത്തിൽ അപ്പം മുറിക്കൽ ഒരു പ്രധാന ശുശ്രൂഷയായി നിലനിന്നിരുന്നു, അത് വിശുദ്ധ […]

ദിവ്യകാരുണ്യ ആരാധന; ദൈവത്തിന് ഏറ്റവും പ്രീതികരവും, നമുക്ക് ഏറ്റവും പ്രയോജനകരവുമാണ്

തിരുസഭയിലെ വിവിധ ഭക്താനുഷ്ഠാനങ്ങളിലൊന്നായി ദിവ്യകാരുണ്യ ആരാധനയെ നമുക്ക് പരിഗണിക്കാൻ കഴിയില്ല. ദിവ്യകാരുണ്യ ആരാധന, ദൈവത്തിന് മാത്രം നൽകുന്ന ആരാധനയാണ്. വിശുദ്ധ കുർബാന അർപ്പണ സമയത്തും അതിനുശേഷവും ഇത് തുടരണമെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്. ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം അനുസ്മരിച്ച് കൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നു, വിശുദ്ധ ബലിയർപ്പണത്തിലൂടെ മാത്രമല്ല, ദിവ്യകാരുണ്യ ആരാധനയിലൂടെയും, വരപ്രസാദങ്ങളുടെ ശ്രോതസായ ക്രിസ്തുവുമായി ബന്ധമുണ്ടാക്കാൻ നമുക്ക് സാധിക്കുന്നു. വിശുദ്ധ അൽഫോസ് ലിഗോരി പറയുന്നു, ‘കൂദാശകൾ കഴിഞ്ഞുള്ള ഭക്താനുഷ്ഠാനങ്ങളിൽ വച്ച് എറ്റവും പരമോന്നതമായത് ദിവ്യകാരുണ്യ ആരാധനയാണ്. […]

ദിവ്യകാരുണ്യ ആരാധനയെ പ്രോത്സാഹിപ്പിക്കാനും, സ്വന്തം സാക്ഷ്യത്തിലൂടെ ശക്തമാക്കാനും, ഇടയന്മാർക്ക് ചുമതലയുണ്ട്

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, തന്റെ ചാക്രിക ലേഖനമായ ‘സഭയും വിശുദ്ധ കുർബാനയും’ നമ്പർ 25 -ൽ പറയുന്നുണ്ട്, വിശുദ്ധ കുർബാനയുടെ ആരാധന, സഭാ ജീവിതത്തിന് വിലമതിക്കാനാവാത്ത വിധം പ്രധാനപ്പെട്ടതാണ്. ദിവ്യ ബലിയുടെ ആഘോഷവുമായി പരിപൂർണ്ണമായും ബന്ധപ്പെട്ടതാണ് ഈ ആരാധന. ദിവ്യബലിയ്ക്കുശേഷം, സൂക്ഷിക്കപ്പെടുന്ന ദിവ്യ സാദൃശ്യങ്ങളിൽ ഉള്ള ക്രിസ്തുവിന്റെ സാന്നിധ്യം; അപ്പവും വീഞ്ഞുമായി നിലനിൽക്കുന്നിടത്തോളം കാലം മാറ്റമില്ലാതെ തുടരുന്നു. വിശുദ്ധ കുർബാനയുടെ ആരാധന, പ്രത്യേകിച്ചും ദിവ്യകാരുണ്യത്തിന്റെ പരസ്യ പ്രതിഷ്ഠയും, ദിവ്യകാരുണ്യ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനു മുന്നിലുള്ള ആരാധന […]

വിശുദ്ധിക്കുള്ള ഒരിക്കലും വറ്റാത്ത ഉറവയാണ് ദിവ്യകാരുണ്യ ആരാധന

യേശുവിനോടൊപ്പം സമയം ചെലവാക്കുന്നതും, വത്സല ശിഷ്യനെ പോലെ അവിടുത്തെ മാറിൽ ചേർന്ന് കിടന്ന് ഹൃദയത്തിൽ അഗാധമായ സ്നേഹം അനുഭവിക്കുന്നതും എത്ര ആനന്ദകരമാണ്. നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവർ എല്ലാറ്റിലും ഉപരി വിശുദ്ധ ജീവിതത്താൽ വ്യതിരക്തരാക്കപ്പെടണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കുവാനുള്ള നവമായ ആവശ്യം ഉണ്ടാവാതിരിക്കുന്നത് എങ്ങനെ? വത്സല സഹോദരി സഹോദരന്മാരെ, എത്രയോ തവണ ഞാൻ ഇത് അനുഭവിക്കുകയും ഇതിൽ നിന്ന് ശക്തിയും ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. […]

ബലിയർപ്പണത്തിൽ ഈശോയുടെ രഹസ്യ ജീവിതം അനുസ്മരിക്കുന്നതെപ്പോഴാണ് !!

വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു കർത്താവിന്റെ രഹസ്യ ജീവിതമാണ്. ക്രിസ്തു തന്റെ രഹസ്യ ജീവിതത്തിൽ എതൊരു യഹൂദ ബാലനെയും, യുവാവിനെയും പോലെ സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് കർത്താവിന്റെ രഹസ്യജീവിതമാണ് സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ നാം അനുസ്മരിക്കുന്നതെന്നു പറയുന്നത്. വിശുദ്ധ ബലിയർപ്പണത്തിൽ, സങ്കീർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. യഹൂദ പാരമ്പര്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു സങ്കീർത്തനങ്ങൾ. ക്രിസ്തുവിന്റെ രഹസ്യജീവിതത്തോടൊപ്പം, പഴയനിയമത്തിലൂടെ വെളിപ്പെട്ട വാഗ്ദാനങ്ങളും, രക്ഷകന്റെ വഴിയൊരുക്കലുകളും, പ്രവചനങ്ങളും സങ്കീർത്തനവേളയിൽ നമ്മുടെ മനസ്സിലൂടെ കടന്നു പോവുകയാണ്. […]

വിശുദ്ധ കുർബാന സ്വീകരണം പരിശുദ്ധാത്മാവിനെ വർധിപ്പിക്കുന്നു

വിശുദ്ധ കുർബാന സ്വീകരണവും പങ്കാളിത്തവും നമ്മിൽ പരിശുദ്ധാത്മാവിനെ സജീവമാക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ എഴുതുന്നു, അവിടുത്തെ ശരീരത്തിലും രക്തത്തിലും ഉള്ള നമ്മുടെ പങ്കാളിത്തത്തിലൂടെ ക്രിസ്തു നമുക്ക് അവിടുത്തെ ആത്മാവിനെ നൽകുന്നു. വിശുദ്ധ എഫ്രേം എഴുതുന്നു, അവിടുന്ന് അപ്പത്തെ തന്റെ ജീവിക്കുന്ന ശരീരം എന്നു വിളിച്ചു, അതിനെ തന്നാലും, തന്റെ ആത്മാവിനാലും നിറച്ചു..” വിശ്വാസത്തോടെ ഇത് സ്വീകരിക്കുന്നവൻ അഗ്നിയേയും അരൂപിയെയും സ്വീകരിക്കുന്നു. അങ്ങനെ ക്രിസ്തു, തന്റെ തിരുശരീര രക്തങ്ങളാകുന്ന ദാനത്തിലൂടെ മാമ്മോദിസായിൽ നമ്മിലേക്ക്‌ ചൊരിയപ്പെട്ടതും, സ്‌ഥൈര്യലേപനകൂദാശയിലൂടെ മുദ്ര […]

ദിവ്യകാരുണ്യ ഗീതികൾ

ദിവ്യകാരുണ്യ ആരാധനയുടെ മുമ്പിൽ ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന, ആരാധിക്കാൻ സഹായിക്കുന്ന മനോഹര ഗാനമാണ്, ഓ പരമദിവ്യകാരുണ്യമേ ഓ ദിവ്യ സ്നേഹ പാരമ്യമേ; രചന: ഫാ. തോമസ് ഇടയാൽ mcbs